ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചു എന്നൊക്കെ വാർത്തകൾ എപ്പോഴും കാണുന്നുണ്ടെങ്കിലും ഇപ്പോഴും
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ഒരു കുറവുമില്ലാതെ തുടരുകയാണ് . ഇപ്പോൾ ട്രെയിൻ യാത്രയിൽ വിൻഡോ സീറ്റിലിരിക്കുന്നവർക്ക് ഇപ്പോൾ ഭയമാണ് കാരണം ഏത് നിമിഷം വേണമെങ്കിലും ചീറിപാഞ്ഞ് കല്ലുകൾ എത്താം. ഇപ്പോഴിതാ കടലുണ്ടിയിൽ ട്രെയിനിന് നേരെ കല്ലേറ്. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു.
പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. ആലുവയിൽ നിന്ന് വടകരയ്‌ക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സംഭവം. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്ആലുവ യുസി കോളേജ് ബിരുദ വിദ്യാർഥിയാണ് ഐശ്വര്യ രാമകൃഷ്ണൻ. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചാണ് സംഭവം. സമാനമായ രീതിയിൽ വന്ദേഭാരതിന് നേരെയും കല്ലേറുണ്ടായിട്ടുണ്ട്. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച രാത്രി 9.50-ഓടെ കടലുണ്ടിക്കും ഫറോക്കിനുമിടയില്‍ വെച്ചായിരുന്നു സംഭവം.
കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.ആലുവ യു.സി. കോളജ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം വേട്ടയാടിയത്. ആലുവയില്‍ നിന്ന് വടകരയിലേക്കായിരുന്നു യാത്ര. ട്രെയിന്‍ കടലുണ്ടി പിന്നിട്ട ഉടന്‍ ജനലിലൂടെ അതിവേഗത്തില്‍ വന്ന കല്ല് ഐശ്വര്യയുടെ മുഖത്ത് പതിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച വിദ്യാര്‍ത്ഥിനിയെ സഹയാത്രികരും റെയില്‍വേ അധികൃതരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റൂട്ടില്‍ മുന്‍പും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഐശ്വര്യയുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സ തുടരുകയാണ്.ഇതിപ്പോൾ എറിയുന്നവർക്ക് ഒരു രസമായിരിക്കും അത് എറിഞ്ഞു കഴിഞ്ഞു അവർ ആ വഴി പൊയ്ക്കൊള്ളും . പക്ഷെ ഇവിടെ ഇപ്പോൾ യുവതി അനുഭവിക്കുന്ന വേദന എത്രത്തോളം വലുതായിരുക്കും.
ജീവിതം കാലം മുഴുവൻ അതിന്റെ വേദന കൊണ്ട് നടക്കേണ്ടി വന്നാലോ. ഇന്നലെ മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കിടെ യുവതിക്ക് നേരെ കല്ലേറ്. ദാദർ റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.ട്രെയിനിന് നേരെ അജ്ഞാതൻ എറിഞ്ഞ കല്ല് കൊണ്ട് യുവതിയുടെ കണ്ണിനും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റു.സി.എസ്.എം.ടിയിൽ നിന്നും ബദ്‌ലാപ്പൂരിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ വൈകുന്നേരം 7:15-ഓടെ ദാദർ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ട്രാക്കിന് സമീപം നിന്നിരുന്ന ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിന് നേരെ കല്ലെറിയുകയായിരുന്നു.
ട്രെയിനിന്റെ ജനാലക്കരികെ ഇരുന്നിരുന്ന യുവതിയുടെ വലത് കണ്ണിന് തൊട്ടുതാഴെയാണ് കല്ല് വന്ന് പതിച്ചത്.ആഘാതത്തിൽ യുവതിയുടെ മുഖത്ത്നിന്ന് രക്തം വന്നതോടെ മറ്റു യാത്രക്കാർ പരിഭ്രാന്തരായി.ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയ ഉടൻ തന്നെ റെയിൽവേ അധികൃതരും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കണ്ടെത്താനായി റെയിൽവേ പൊലീസ് സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്
https://www.facebook.com/Malayalivartha
























