അതിവിദഗമായി പൊലീസുകാരെ കെണിയിലാക്കി കിടക്കറ പങ്കിട്ടതിന്ശേഷം ബ്ലാക്‌മെയ്ൽ ചെയ്ത യുവതി!! യുവതിയുടെ ഹണിട്രാപ്പിൽ ഇരയായത് നിരവധി പോലീസുകാർ... പരാതിക്കാരനായ എസ്.ഐക്കെതിരെ ഗുരുതര ആരോപണവുമായി ഹാർപ്പിക് ഗർഭിണി അശ്വതി
പൊലീസുകാരെ അതിവിദഗ്ദമായി ഹണിട്രാപ്പിൽ കുറിക്കുന്ന യുവതിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയുടെ പരാതിയില്‍ അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയെ റൂറല്‍ എസ്.പിയെയും നിയോഗിച്ചു. ഇതിനിടെ പരാതിക്കാരനായ എസ്.ഐക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് പ്രതിയാക്കപ്പെട്ട യുവതിയും രംഗത്ത് എത്തിയിരിക്കുകയാണ്. ഹണിട്രാപ്പിന് നിര്‍ദേശിച്ചത് എസ്.ഐയാണെന്നും ഐ.പി.എസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പ്രമുഖ രാഷ്ട്രീയ നേതാവ്, ചലച്ചിത്ര സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍പെടുത്താനും യുവതി ശ്രമിച്ചെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ലക്ഷങ്ങള്‍ തട്ടിയെന്ന എസ്.ഐ യുടെ പരാതിയിലാണ് കേസെടുത്തത്.
ഇപ്പോള്‍ പരാതിക്കാരനായ എസ്.ഐ ക്കെതിരെ രണ്ട് വര്‍ഷം മുന്നേ യുവതി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുമ്ബ എസ്.െഎയായിരിക്കെ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഇൗ പരാതിയെത്തുടര്‍ന്ന് ശിക്ഷണ നടപടിക്ക് എസ്.ഐ വിധേയനായിരുന്നു. പിന്നീട് യുവതി തന്നെ പരാതി പിന്‍വലിച്ചു.
പുറത്തുവന്ന ശബ്ദരേഖകളടക്കം പ്രാഥമികമായി പരിശോധിച്ചതിെന്റ അടിസ്ഥാനത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ കെണിയില്‍പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. െഎ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്ന നിലയിലുള്ള യുവതിയുടെ ശബ്ദരേഖയും പുറത്തുവന്നു.
ഒരു മുന്‍മന്ത്രിയുമായി ഇവര്‍ നടത്തിയതായി പറയുന്ന സംഭാഷണത്തിെന്റ ശബ്ദരേഖയും അത് അവര്‍ ശരിെവക്കുന്ന മറ്റൊരു ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പൊലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും അടക്കമുള്ളവര്‍ യുവതിയുടെ തട്ടിപ്പിന് ഇരകളായെന്നാണ് റിപ്പോർട്ടുകൾ. യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെ തട്ടിപ്പിന്റെ തിരക്കഥ പുറത്തായത്.
ക്യാമറാമാന്‍, സിനിമാ സംവിധായകന്‍ എന്നിവരടക്കം യുവതിയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയതായി മുമ്പ് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പൊലീസുകാരന്‍ പരാതിയുമായി രംഗത്തെത്തിയത്. അശ്വതി അഭി അച്ചു, അശ്വതി അഞ്ചല്‍ എന്നീ പേരുകളിലും യുവതി അറിയപ്പെടുന്നുണ്ട്.
വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്‌ഐമാരെയും സിഐമാരെയും ട്രാപ്പിലാക്കുന്നത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് രഹസ്യ ക്യാമറയിൽ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കുന്നതായിരുന്നു പതിവ്. ഫേസ്‌ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.
തട്ടിപ്പിന് സമയമാകുന്നതോടെ താന്‍ ഗര്‍ഭിണിയാണെന്ന് കിടപ്പറ പങ്കിട്ട പോലീസുകാരോട് തട്ടിവിടും. വിശ്വസിപ്പിക്കാനായി ടൊയ്ലറ്റിലേക്ക് കയറി ഹാര്‍പ്പിക് ഒഴിച്ച് ചുവന്ന അടയാളവും കാണിക്കും. പോരാത്തതിന് ഇരയുമായുള്ള ഫോണ്‍ സംഭാഷണമോ, വോയ്സ് മെസേജോ ആയുധമാക്കുകയും ചെയ്യും.
കൊല്ലം സ്വദേശിയായ എസ്‌ഐ, ആലപ്പുഴയിലെ ഒരു എസ്‌ഐ,ക്യാമറാമാൻ എന്നിവരെ ഇത്തരത്തില്‍ കുടുക്കിയതായി വിവരമുണ്ട്. തനിക്കതിരെ ബലാല്‍സംഗ പരാതി വന്നതോടെ സസ്പെന്‍ഷനിലായ കൊല്ലത്തെ എസ്‌ഐയെ ഭാര്യ ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
അബോര്‍ഷന് വേണ്ടിയാണ് പണം എന്ന രീതിയിലാണ് പണം തട്ടിയെടുക്കുന്നത്. 100 ഓളം പൊലീസുകാരെ ഇത്തരത്തില്‍ ഹണി ട്രാപ്പില്‍ കുടുക്കിയിരിക്കുകയാണ്. തങ്ങളുടെ പേരുവിവരം പുറത്തുവരാന്‍ മറ്റുചില ഉദ്യോഗസ്ഥരെ കൂടി കെണിയില്‍ പെടുത്തിയതായും സൂചനയുണ്ട്. ഇത്തരത്തിൽ യുവതി ലക്ഷങ്ങൾ സമ്പാദിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha