'ലുലു മാളില്‍ പത്തു മണിക്ക് ആളുകള്‍ കൂടിനിക്കുന്നുണ്ടോന്നു ഒരു പൊലീസ്‌കാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയില്‍ വന്നു നോക്കും. ഈ കഴക്കൂട്ടത്തിന്റെ ഒരു രീതി അനുസരിച്ചു ആളുകള്‍ ഇറങ്ങാ 9-10 മണിക്ക് ശേഷാണ്. ശരിക്കും മടുത്തു. ഇവിടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ മെഗാ തിരുവാതിര നടത്തും അപ്പൊ ടിപിആര്‍ നിരക്ക് പുറത്ത് വിടില്ല. പകല്‍ ബസ്സ്‌സില്‍ തിക്കിതിരക്കി പോവും...' വൈറലായി യുവ സംരംഭകയുടെ കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ ഉയർന്നുവരുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന സൂചനകള്‍ വന്നുകഴിഞ്ഞിരിക്കുകയാണ്. എന്നാൽ പാര്‍ട്ടി സമ്മേളനങ്ങളും മെഗാ തിരുവാതിരയുമൊക്കെ യഥേഷ്ടം നടക്കുകയാണ്. ഇതോടൊപ്പം തന്നെ സിപിഎം തൃശൂര്‍, കാസര്‍കോഡ് ജില്ലാ സമ്മേളനങ്ങള്‍ മാറ്റി വയ്ക്കില്ലെന്ന് പ്രഖ്യാപനവും വന്നുകഴിഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, വീണ്ടും അടച്ചുപൂട്ടും എന്ന ആശങ്കയും വ്യവസായികളെ അലട്ടുകയാണ്.
ആയതിനാൽ തന്നെ ഇനി ഒരു ലോക് ഡൗണ്‍ കൂടി താങ്ങാന്‍ കഴിയില്ലെന്നാണ് മിക്കവരുടെയും പക്ഷം. തിരുവനന്തപുരം കഴക്കൂട്ടത്ത് വ്യവസായ സ്ഥാപനം നടത്തുന്ന നിക്‌സ് എന്ന യുവസംരംഭകയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ ഇത്തരത്തിൽ സങ്കടവും രോഷവും പങ്കുവയ്ക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ജീവിക്കാന്‍ സാധിക്കുമെന്നേ തോന്നണില്ല. വീണ്ടും കാമ്പസ് അടച്ചു.. ടെക്‌നോയിലെ പല കമ്പനികളും അടച്ചു.. ശരിക്കും ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങായിരുന്നു. ആകെ രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങണ പോലെ ചത്തു ചത്തു സെറ്റ് ആക്കിതാ അതും വീണ്ടും വീണ്ടും വീണ്ടും. ശരിക്കും മടുത്തു. ഇവിടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ മെഗാ തിരുവാതിര നടത്തും അപ്പൊ ടിപിആര്‍ നിരക്ക് പുറത്ത് വിടില്ല. പകല്‍ ബസ്സ്‌സില്‍ തിക്കിതിരക്കി പോവും..
ലുലു മാളില്‍ പത്തു മണിക്ക് ആളുകള്‍ കൂടിനിക്കുന്നുണ്ടോന്നു ഒരു പൊലീസ്‌കാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയില്‍ വന്നു നോക്കും.
ഈ കഴക്കൂട്ടത്തിന്റെ ഒരു രീതി അനുസരിച്ചു ആളുകള്‍ ഇറങ്ങാ 9-10 മണിക്ക് ശേഷാണ്. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങു.. ന്ന് അനൗണ്‍സ്‌മെന്റ് പോയി ഇന്ന്. അത്യാവശ്യത്തിന് ഇറങ്ങാനും ഇപ്പൊ ഇവിടെ ആളുകള്‍ ഇല്ല.
കോവിഡ് നെ പ്രതിരോധിക്കാന്‍ അല്ല. ആരെക്കെയോ ബോധിപ്പിക്കാന്‍ എന്തൊക്കെയോ തരാം വികലമായ നിയന്ത്രണങ്ങള്‍ കൊണ്ട്വരാണ്.ന്യൂ ഇയര്‍ തന്നെ എടുത്തു നോക്കൂ..ഇവിടെ 10 മണിക്ക് ക്ലോസ്ഡ് ആക്കി.ആളുകള്‍ ഗോവയിലും മറ്റു സ്റ്റേറ്റ്‌സിലും പോയി മാക്‌സിമം ഇടപഴകി ഈസിയായിതിരിച്ചു വന്നു.
.വേണ്ടയിടത്ത് വേണ്ട പോലെ ഒരു മാങ്ങയും ചെയ്യാതെ സൂപ്പര്‍ സ്‌പ്രെഡ്‌ഇണ്ടാക്കും എന്നിട്ട് പൂട്ടും. ഫൈനല്‍ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്ബി ലേക്ക് എത്തി. ഇതിനൊക്കെ എതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റൂല എന്നതാണ്. പെട്രോളും ചികിത്സാ ചിലവും താമസവും ഭക്ഷണവും ഒക്കെ ഫ്രീ ആയിട്ട് കിട്ടുന്നവര്‍ക്ക് മനസിലാവില്ലായിരിക്കും. കടം കയറിയും പട്ടിണി കെടന്നും കൊറേ എണ്ണം ഈ മണ്ണീന്ന് പോവും. ആശ്വാസം കോവിഡ് വന്നിട്ടല്ലല്ലോ.!
Fuckd up with dis സിസ്റ്റം ആന്‍ഡ് ഓള്‍.....
NB : ചാവാനൊന്നും യാതൊരു ഉദ്ദേശവും ഇല്ല. അവസ്ഥ പറഞ്ഞതാണ്.
https://www.facebook.com/Malayalivartha



























