ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ എല്ലാമെല്ലാം ആയിരുന്ന കിച്ചുവിനെയും ജോഷിയെയും നേരിട്ട് കാണാനെന്ന പോലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകി വന്നു; ധീരരുടെ ജീവത്യാഗം വെറുതെയാകില്ല; ശരത്തിനെയും കൃപേഷിനെയും കുറിച്ച് ഷാഫി പറമ്പിൽ

ശരത്തിന്റെയും കൃപേഷിന്റെയും ഓർമ്മ ദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷാഫി പറമ്പിൽ എം .എൽ എ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; ഇന്നലെ രാത്രി വൈകുവോളം കല്ല്യോട്ടുണ്ടായിരുന്നു...
ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ എല്ലാമെല്ലാം ആയിരുന്ന കിച്ചുവിനെയും ജോഷിയെയും നേരിട്ട് കാണാനെന്ന പോലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകി വന്നു. കുഞ്ഞു മക്കൾ പോലും ചിരാതുകൾ തെളിയിച്ച് ഏട്ടന്മാരുടെ സ്‌മൃതി കുടീരങ്ങളിൽ ഒരു പിടി പൂക്കൾ അർപ്പിച്ചു.ആ നാടിന്റെ അമ്മമാർ ഈ മക്കളെ ഓർത്ത് ഇപ്പോഴും കണ്ണീർ വാർക്കുന്നു.
അവർക്കെത്ര മാത്രം പ്രിയപ്പെട്ടവരായിരുന്നു ശരത്തും കൃപേഷുമെന്ന് പറയാൻ വാക്കുകൾക്ക് കരുത്ത് പോരാതെ വരും. സഞ്ചരിക്കുന്ന വഴിയറിഞ്ഞ്,സമയം നിശ്ചയിചുറച്ച്,ആയുധങ്ങൾ മൂർച്ച കൂട്ടി,കൊല്ലാനുള്ള ആളുകൾ വാഹനങ്ങളിൽ ഇരുട്ടിന്റെ മറവിൽ കാത്തിരുന്ന്,കൊന്ന് കഴിഞ്ഞാൽ രക്‌തം ചിതറിയ വസ്ത്രങ്ങൾ പകരം പുതിയത് കരുതി വെച്ച്,രക്ഷപ്പെടാനും ഒളിക്കാനുമുള്ള ഇടം പോലും തീരുമാനിച്ച് പാർട്ടി നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രൂര കൊലപാതകം കൊണ്ട് സിപിഎം ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ച കോൺഗ്രസ്സ് പ്രസ്ഥാനവും അതിന്റെ ജനബന്ധവും
മരണ ശേഷവും ധീര പോരാളികളുടെ സ്മരണയിലൂടെ കരുത്താര്ജ്ജിക്കുകയാണ് എന്ന് ഇന്നലെ കല്ല്യോട്ടിലെ ഓരോ ജാലവും ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതെ,ധീരരുടെ ജീവത്യാഗം വെറുതെയാകില്ല.. കോൺഗ്രസ്സ് പതാകയുടെ തണലിൽ, നാടിന് വേണ്ടി അവസാന ശ്വാസം വരെയും പോരാടുവാനുള്ള നിലക്കാത്ത പ്രചോദനമാണ് പ്രിയ ശരത്തും കൃപേഷും.
https://www.facebook.com/Malayalivartha




















