നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി

അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട ഇളയ മകൻ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ. തോട്ടുവാക്കട പൊന്നൂട്ടിൽ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്. കൊലയ്‌ക്കുള്ള കാരണം പ്രതി വ്യക്തമാക്കിയിരിക്കുകയാണ് ;
സ്വത്തുതർക്കവും മാനസികപീഡനവുമാണു കൊലയ്ക്കു കാരണമെന്നാണു പ്രതിയുടെ മൊഴിയെന്നു പൊലീസ് . സജിയുടെ പിതൃത്വത്തെ റെജി ചോദ്യം ചെയ്തു. ഇത് വഴക്കിലേക്ക് നയിച്ചു . താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചിരുന്നില്ല. അതിന്റെ പേരിൽ തർക്കം പതിവായിരുന്നു.
മദ്യപിച്ചെത്തിയ ഒരു ദിവസം സജി തർക്കത്തിനിടെ റെജിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. ഇതു ചോദ്യം ചെയ്ത മേരിയെ മർദിച്ച് എടുത്തെറിഞ്ഞു. ഇരുവരുടെയും മരണം ഉറപ്പാക്കി രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു. തുടർന്നു വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു. ഇതിന്റെ പിറ്റേന്നാണു വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത്.
ഈ ദിവസങ്ങളിലെല്ലാം സജി ജോലിക്കും പോയിരുന്നു. ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നു സജി സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാണു കൊലപാതകം നടത്തിയെന്നതു വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഏപ്രിൽ ആദ്യയാഴ്ച സംഭവം നടന്നതായാണു പൊലീസിനു ലഭിച്ച സൂചന. ഇന്നലെ വൈകിട്ടു സജിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്നു കോടതിയിൽ ഹാജരാക്കും. സജി കുറ്റം സമ്മതിച്ചതിനു പിന്നാലെ മേരിയുടെയും റെജിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്നലെ വൈകിട്ടു മൂന്നോടെ സംസ്കാരം നടത്തി. മേരിയുടെ ഭർത്താവ് പൊന്നൂട്ടിൽ മാത്യു 8 വർഷം മുൻപു കാണാതായ കേസിൽ പുനരന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സജി ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിലായിരുന്നു. ഇവിടെ തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കിടെ രണ്ടു തവണ സജിയെ പ്രദേശവാസികൾ കണ്ടു . ആ വിവരം പൊലീസിനെ അറിയിച്ചു . തുടർന്നു പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. എന്നാൽ ഇവിടെ കണ്ടെത്താനായില്ല.
മരംകയറ്റത്തിൽ വിദഗ്ധനായ സജി മരത്തിന്റെ മുകളിലിരുന്നു പൊലീസിന്റെ നീക്കം നിരീക്ഷിച്ചിരിക്കാമെന്നാണു പുറത്ത് വരുന്ന സൂചന. പൊലീസ് ഇന്നലെ പകൽ ഡ്രോണും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെ വീടിനടുത്തുള്ള വഴിയിലൂടെ നടന്നുവന്നാണു സജി കീഴടങ്ങിയത്.നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞു.
പോലീസ് അന്വേഷിച്ചെത്തിയ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുനിന്ന് ഒരു ബാഗുമായി സജി ഓടിരക്ഷപ്പെട്ടു. പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചപ്പോൾത്തന്നെ, ഞായറാഴ്ച വൈകീട്ടോടെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിനു സമീപത്തുനിന്ന് കുറച്ച് വാഴപ്പഴവും വസ്ത്രങ്ങൾക്കുപയോഗിക്കുന്ന പശയും ഒരു കൈലിയുമടങ്ങിയ ബാഗ് കണ്ടെത്തി. ഇതോടെ, ഇയാൾ സമീപത്തുതന്നെ ഉണ്ടെന്ന് സൂചന ലഭിച്ചു. പിന്നീട് പോലീസും നാട്ടുകാരും തിങ്കളാഴ്ച രാത്രിവരെ ഇവിടെ പരിശോധിച്ചു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സജി, താൻ പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയ്ക്ക് 12നു കീഴടങ്ങുകയായിരുന്നു
https://www.facebook.com/Malayalivartha






















