ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..

ഒരു പാവം കരാർ ജീവനക്കാരന്റെ ജീവൻ എരിഞ്ഞടങ്ങി . ഗുരുതരമായ അനാസ്ഥ . ജോലി ചെയ്യുന്ന ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന ബാലപാഠം പോലും പാലിക്കാതെ കരാര്‍ തൊഴിലാളിയെ മരണത്തിലേക്ക് തള്ളിവിട്ട് കെ.എസ്.ഇ.ബി. കതിരൂരില്‍ എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി എ. രാജന്‍ (60) മരിച്ച സംഭവം കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാകുന്നു.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കരാര്‍ തൊഴിലാളികളെ അപകടത്തിലേക്ക് വിട്ടുനല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.ഇന്നലെ രാത്രി 9.30നായിരുന്നു അപകടം. പൊന്ന്യം പറാംകുന്നിലെ 110 കെ വി സബ്സ്റ്റേഷന് സമീപത്തെ വെെദ്യുതത്തൂണിൽ തീ കണ്ട് സമീപവാസികൾ സബ്സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ പൊന്നമ്പത്ത് രാജേഷിനോട് അവിടെയെത്തി പ്രശ്നം പരിഹരിക്കാൻ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
രാജേഷ് സഹായിയായിട്ടാണ് രാജനെ ഒപ്പം കൂട്ടിയത്. പരിശോധനയ്ക്കിടെ രാജൻ ഹെെടെൻഷൻ വെെദ്യുതിക്കമ്പിയോട് ചേർന്നുള്ള എർത്ത് കമ്പിയിൽ അറിയാതെ പിടിക്കുകയായിരുന്നു. വെെദ്യുതാഘാതത്തിൽ തെറിച്ചുവീഴുകയും കെെയിലടക്കം മാരകമായി പൊള്ളലേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വച്ചുതന്നെ രാജൻ മരിച്ചു. വൈദ്യുത പോസ്റ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുമ്പോള്‍ പാലിക്കേണ്ട ഏറ്റവും പ്രാഥമികമായ ചട്ടം അവിടുത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക (ജീംലൃ ഈ)േ എന്നതാണ്. എന്നാല്‍ ചൊവ്വാഴ്ച രാത്രി പൊന്ന്യം പറാംകുന്നിലെ പോസ്റ്റില്‍ പരിശോധനയ്ക്കായി രാജനെ കയറ്റുമ്പോള്‍ ലൈന്‍ ഓഫ് ചെയ്തിരുന്നില്ല.
ഇത്രയും വലിയൊരു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ രാജന്റെ മരണത്തിന് ഉത്തരവാദികളാണ്. ഒരു സാധാരണക്കാരന്റെ ജീവന് കെ.എസ്.ഇ.ബി നല്‍കുന്ന വില ഇതാണോ എന്ന ചോദ്യമാണ് ഈ ദുരന്തം അവശേഷിപ്പിക്കുന്നത്.110 കെ.വി സബ്സ്റ്റേഷന് സമീപത്തെ പോസ്റ്റില്‍ തീ കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തലശ്ശേരി സെക്ഷനിലെ ജീവനക്കാരന്‍ രാജേഷ് സഹായിയായ രാജനുമായി സ്ഥലത്തെത്തിയത്. ലൈനില്‍ തകരാറുണ്ടെന്ന് ഉറപ്പായിട്ടും വൈദ്യുതി ഓഫ് ചെയ്യാതെ പരിശോധനയ്ക്ക് മുതിര്‍ന്നത് ആത്മഹത്യാപരമായിരുന്നു.
ഹൈടെന്‍ഷന്‍ ലൈനോട് ചേര്‍ന്നുള്ള എര്‍ത്ത് കമ്പിയില്‍ പിടിച്ച ഉടന്‍ തന്നെ രാജന്‍ തെറിച്ചുവീഴുകയായിരുന്നു.ശക്തമായ വൈദ്യുതാഘാതമേറ്റ രാജന്റെ കൈകളിലടക്കം മാരകമായി പൊള്ളലേറ്റിരുന്നു. പോസ്റ്റില്‍ നിന്നും ദൂരേക്ക് തെറിച്ചുവീണ ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha






















