Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ദിലീപ് അറിയാതെ സായി ഒളിപ്പിച്ചതൊക്കെ സ്വാഹാ... സായ് ശങ്കറിന്റെ ഐ മാക്കിൽ തെളിവില്ല; അന്വേഷണ സംഘത്തിന് തിരിച്ചടി! ഫോറൻസിക് പരിശോധനാ ഫലം ഞെട്ടിക്കുന്നത്

14 MAY 2022 04:24 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉടൻ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നേരത്തേ നാലര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കാവ്യയ്ക്ക് അറിയാമോയെന്നാകും പോലീസ് പരിശോധിക്കുക. എന്നാൽ ഇത്തവണ വീട്ടിൽ വെച്ചാണോ അതോ പോലീസ് ക്ലബിൽ വെച്ചാണോ ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് ഉറ്റുനോക്കുന്നത്. 160 പ്രകാരം നോട്ടീസ് നൽകിയതിനാലാണ് വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്തത്. എന്നാൽ രണ്ടാഘട്ടത്തിൽ ഈ ആനുകൂല്യം ലഭിച്ചേക്കില്ല. കേസിൽ കാവ്യ പ്രതിയാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ പുനഃരന്വേഷണം പുരോഗമിക്കുന്നത്.

എന്നാൽ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്ത ഹാക്കർ സായ് ശങ്കറിന്റെ ഗാഡ്ജറ്റുകളിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ യാതൊരു തെളിവുകളും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സായ് ശങ്കറിന്റെ ലാപ്ടോപ് തെളിവായേക്കില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ ഏറ്റവും നിർണായകമാണ് ഹാക്കർ സായ് ശങ്കറിന്റെ ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്നുള്ള തെളിവുകൾ. ഇത് ലഭിച്ചാൽ മാത്രമേ തുടരന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കുവെന്നതായിരുന്നു പോലീസ് സംഘത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സായ് ശങ്കറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐ മാക്കും ലാപ് ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. എന്നാൽ പരിശോധനയിൽ ഇവയിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

ഫോറൻസിക് പരിശോധനയൽ കണ്ടെത്താൻ സാധിക്കാത്തതാണോ വീണ്ടെടുക്കാൻ കഴിയാത്ത വിധം വിവരങ്ങൽ നീക്കം ചെയ്തതാണോയെന്നത് വ്യക്തമല്ല. തെളിവുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ തന്റെ ഗാഡ്ജറ്റുകൾ തിരികെ ലഭിക്കാൻ സായ് ശങ്കർ കോടതിയെ സമീപിച്ചേക്കും. അതേസമയം ഗാഡ്ജറ്റുകളിൽ നിന്നും വിവരങ്ങൾ ലഭിക്കാത്തത് തിരിച്ചടിയല്ലെന്നും പോലീസ് നേരത്തേ പിടിച്ചെടുത്തത് തന്റെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന ഗാഡ്ജറ്റുകളും ആണെന്നാണ് സായ് ശങ്കർ പ്രതികരിച്ചത്. സായിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഐ മാക്കും രണ്ട് ഐ ഫോണും ഒരു ഐ പാഡുമാണ് അന്വേഷണ സംഘം വീട്ടിൽ നിന്നും കണ്ടെടുത്തത്. അത് താൻ സ്വകാര്യ ആവശ്യങ്ങൾ ഉപയോഗിച്ചിരുന്നതാണ്. അതിൽ യാതൊന്നും തന്നെയില്ല'. 'ഔദ്യോഗിക ആവശ്യങ്ങൾക്കായി അവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണ സംഘത്തെ താൻ അറിയിച്ചിരുന്നു. അതിൽ ഒന്നും ഉണ്ടാകില്ലെന്ന് പോലീസിനോട് പറഞ്ഞിരുന്നു. നേരത്തേ കീഴടങ്ങുന്നതിന് മുൻപാണ് അന്വേഷണ സംഘം വീട്ടിൽ പരിശോധന നടത്തിയതും ഐമാക്കും ഫോണുമെല്ലാം പിടിച്ചെടുത്തതും'. ഞാൻ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച ഗാഡ്ജറ്റുകൾ പിടിച്ചെടുക്കേണ്ടതുണ്ട്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി എന്ന് പറയപ്പെടുന്ന ഐ മാക്ക് ആണ് റിക്കർ ചെയ്ത് എടുക്കാനുള്ളത്. ഇതിനായി അന്വേഷണ സംഘം തീവ്ര ശ്രമം നടത്തുന്നുണ്ട്. അത് കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. എന്റെ സാധനങ്ങൾ എനിക്ക് തിരിച്ച് കിട്ടണമല്ലോ?സാക്ഷികളെ കൂറുമാറ്റുന്നതിനായി നടത്തിയ ശ്രമങ്ങളുടെ തെളിവുകളൊന്നും ഗാഡ്ജറ്റുകളിൽ നിന്ന് കണ്ടെത്താനാകില്ലെന്നും' സായ് ശങ്കർ പറഞ്ഞു. ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് നേരത്തേ സായ് ശങ്കർ വ്യക്തമാക്കിയിരുന്നു.

ഇതിനായി താൻ ഉപയോഗിച്ച ഐമാക്കും മറ്റ് ഉപകരണങ്ങളും അഭിഭാഷകരുടെ പക്കൽ ഉണ്ടെന്നാണ് ഹാക്കർ ശങ്കർ പറഞ്ഞത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘവും ആരംഭിച്ചിരുന്നു. അതിനിടെ വധഗൂഢാലോചന കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്ന സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഫിലിപ് ടി വർഗീസിനും സുജേഷ് മേനോനുമെതിരെ അന്വേഷണ സംഘം കേസെടുത്തേക്കും. ഇരുവരേയും ഉടൻ ചോദ്യം ചെയ്തേക്കാനാണ് സാധ്യത. ഇതോടെ നിർണായകമായ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (4 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (4 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (4 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (5 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (5 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (6 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (7 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (7 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (7 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (7 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (7 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (7 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

Malayali Vartha Recommends