'ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോർക്കാതെ ഞാൻ എങ്ങിനെ കിടന്നുറങ്ങും... എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നാടകക്കാരാ..നാടക സലാം...' ഹരീഷ് പേരാടി കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് ലൈംഗിക തൊഴിലിനെ ഒരു തൊഴിൽ തന്നെ അംഗീകരിച്ച് സുപ്രീംകോടതി ചരിത്ര പ്രഖ്യാപനം നടത്തിയത്. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പെട്ടാല്‍ കേസെടുക്കരുത് എന്ന് പറഞ്ഞ കോടതി, വേശ്യാലയത്തില്‍ റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയ സമ്മതപ്രാകാരം ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ക്ക് എതിരെ നടപടി പാടില്ലെന്നും നിര്‍ദേശിക്കുകയുണ്ടായി. ഇപ്പോഴിതാ സുപ്രീം കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ഈ സമയത്ത് നടന്‍ ഹരീഷ് പേരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മലയാളം കണ്ട എക്കാലത്തെയും നാടക പ്രതിഭ A.ശാന്തകുമാർ ഞങ്ങളുടെ ശാന്തൻ.. വർഷങ്ങൾക്കുമുൻപ് "ഒറ്റരാത്രിയിലെ കാമുകിമാർ" എന്ന നാടകം..ലൈംഗീക തൊഴിലാളികൾ മാത്രം അഭിനയിക്കുന്ന നാടകം.. കോഴിക്കോട് ടൗൺഹാളിൽ കളിച്ച ആ ദിവസം എനിക്കിന്നും ഓർമ്മയുണ്ട്... മലയാളത്തിലെ പാട്ടബാക്കിയോളം,നിങ്ങളന്നെ കമ്മ്യൂണിസ്റ്റാക്കിയോളം പ്രാധാന്യമുള്ള നാടക ദിവസം..പക്ഷെ ആ ദിവസത്തെ അന്നാരും കൊണ്ടാടിയില്ല...
പക്ഷെ ശാന്താ നമ്മളന്ന് സങ്കടപ്പെട്ട ആ ദിവസത്തിന് ഇന്ന് അർത്ഥമുണ്ടായിരിക്കുന്നു...രാജ്യത്തെ പരമോന്നത കോടതി,സുപ്രിംകോടതി ആ ദിവസത്തെ അംഗീകരിച്ചിരിക്കുന്നു...നമ്മൾ ഇരുപത് കൊല്ലം മുൻപ് നാടകത്തിൽ സംസാരിച്ച വിഷയങ്ങളാണ് മലയാളസിനിമ പുതിയ കണ്ടുപിടുത്തങ്ങളായി കൊണ്ടാടുന്നത്..
പെരുംകൊല്ലനും, ഇത്താരചരിതവും,നമ്മളും,പുള്ളിപയ്യും... ചേരട്ടയും,ഞാഞ്ഞൂലുമായി സിനിമയായി പുറത്തിറങ്ങുമ്പോൾ ഞാൻ ഒറ്റക്കിരിന്നും ചിരിക്കും... ചിരിയാണല്ലോ നമ്മളെ എക്കാലത്തും നിലനിർത്തിയത്.. ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോർക്കാതെ ഞാൻ എങ്ങിനെ കിടന്നുറങ്ങും... എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നാടകക്കാരാ..നാടക സലാം.
https://www.facebook.com/Malayalivartha