പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി യുജിസി; ഈ ചട്ടക്കൂട് ബിരുദം മുതല്‍ പി എച് ഡി പ്രോഗ്രാം വരെ ബാധകമായിരിക്കും; ഉന്നത വിദ്യഭ്യാസ രംഗത്ത് വമ്പൻ പൊളിച്ചെഴുത്ത്

ചട്ടങ്ങളിൽ മാറ്റം വരുത്തി യുജിസി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി 2022) അടിസ്ഥാനത്തിലാണ് ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂടില്‍ യുജിസി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 4.5 മുതല്‍ എട്ട് വരെയായി അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള സ്‌കോര്‍ കുറയ്ക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ് . ഈ ചട്ടക്കൂട് ബിരുദം മുതല്‍ പി എച് ഡി പ്രോഗ്രാം വരെ ബാധകമായിരിക്കും എന്നതാണ് മറ്റൊരു സവിശേഷമായ കാര്യം.
യുജിസി മെയ് 25 ന് രാജ്യം മൊത്തമുള്ള സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായും കോളജുകളിലെ പ്രിന്‍സിപലുമായും വെര്‍ച്വല്‍ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഈ മീറ്റിംഗിൽ വെച്ചിട്ടാണ് ഏകീകൃത യോഗ്യതാ സമ്ബ്രദായം നിലവില്‍ വരുമെന്ന് യുജിസി ചെയര്‍മാന്‍ പ്രൊഫ. എം ജഗദീഷ് കുമാര്‍ പറഞ്ഞത്. രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസത്തിന്റെ പഠനഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഏകീകൃത യോഗ്യതാ സമ്പ്രദായം നടപ്പിലാക്കുന്നത്.
ഇന്‍ഡ്യയിലെ ഉന്നത വിദ്യാഭ്യാസ സമ്ബ്രദായം മെച്ചമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് യുജിസി. അടുത്തിടെ ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും യോഗ്യതയ്ക്കായി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) നടപ്പിലാക്കുന്നത് പോലുള്ള പ്രധാന മാറ്റങ്ങള്‍ യുജിസി നടപ്പിലാക്കി. ഈയൊരു ഘട്ടത്തിലാണ് യുജിസി വേറൊരു വലിയ തീരുമാനത്തിലേക്ക് എത്തിയത്.
നിലവിൽ ഇന്‍ഡ്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന് ക്രെഡിറ്റ് സ്‌കോര്‍ സംവിധാനമുണ്ട്. ഈ ക്രെഡിറ്റുകള്‍ നേടിയാൽ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് നിശ്ചയിക്കുന്നത് എന്‍എച്‌ഇക്യൂഎഫ് ആണ്. ഓരോ വിദ്യാര്‍ഥിയും കോഴ്‌സ് പൂര്‍ത്തിയാക്കാനും അടുത്ത ഘട്ടത്തിലേക്ക് കടക്കാനും ഈ മിനിമം ക്രെഡിറ്റുകള്‍ പാലിക്കേണ്ടതുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ഉള്ള ഉന്നത വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ അഞ്ച് ഘട്ടങ്ങളുണ്ട് . ലെവല്‍ 5 (സര്‍ടിഫികറ്റ്), ലെവല്‍ 6 (ഡിപ്ലോമ), ലെവല്‍ 7 (ബിരുദം), ലെവല്‍ 8 (അണ്ടര്‍ ഗ്രാജുവേറ്റ് റിസര്‍ച് അല്ലെങ്കില്‍ പിജിക്കൊപ്പം), ലെവല്‍ 9 (മാസ്റ്റേഴ്സ് ഡിഗ്രി), ലെവല്‍ 10 (പിഎച്ഡി). NHEQF ന്റെ യോഗ്യത അഞ്ച് മുതല്‍ 10 വരെയുള്ള സ്കെയിലില്‍ അളക്കുന്നു.
ഈ സൗകര്യം കിട്ടുന്ന വിദ്യാർത്ഥികൾക്ക് വളരെയധികം പ്രയോജനകരമായ ഒന്നായി ഇത് മാറും. സ്കൂളുകൾ പിന്തുടരുന്ന അതേ മാതൃകയിൽ എല്ലാ വര്‍ഷവും ലോഗിന്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസത്തെ വിലയിരുത്താൻ സാധിക്കും എന്നതും ശ്രദ്ധേയമായ കാര്യമാണ്. വൈദഗ്ധ്യം, വിജ്ഞാന പരിശോധന എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തല്‍ നടത്തുന്നത് .
വിദ്യാര്‍ത്ഥികളുടെ പഠന ശേഷി പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല വിദ്യാർഥികൾക്ക് തൊഴിലവസരങ്ങളും നല്‍കുമെന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ് . പ്രൊഫ. ജഗദീഷ് പറയുന്നത് ഈ നയത്തിന് ശേഷം ഡ്യൂവല്‍ ഡിഗ്രി, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നതില്‍ പ്രശ്നമില്ലെന്നാണ് .
2022-23 ലെ അധ്യയന വര്‍ഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വഴിത്തിരിവായി മാറുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഗവേഷണം മുതല്‍ ഡയറക്‌ട് പ്രോഗ്രാമുകള്‍ വരെയുള്ള എന്‍ട്രി എക്സിറ്റ് സൗകര്യം നാലുവര്‍ഷത്തെ പ്രോഗ്രാമില്‍ അവതരിപ്പിക്കുവനൊരുങ്ങുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാനും ഇഷ്ടാനുസരണം കോഴ്സുകള്‍ മാറ്റാനുള്ള അവസരവുമുണ്ട്. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് പഠനം നിര്‍ത്തിയ സ്ഥലത്ത് നിന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ പഠനം വീണ്ടും ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷമായ കാര്യം .
https://www.facebook.com/Malayalivartha


























