Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പോലീസ് നോക്കിനില്‍ക്കെ... ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തു; ഓലമടല്‍ കൊണ്ട് അസാനയെ മര്‍ദ്ദിച്ചതിനും സ്ത്രീധന പീഡനത്തിനുമാണ് കേസെടുത്തത്; പൊലീസ് കാത്തുനില്‍ക്കെ ഭര്‍ത്താവ് തൂങ്ങിമരിച്ചു; എന്തുചെയ്യണമെന്നറിയാതെ പോലീസ്

24 JUNE 2022 09:31 AM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കരയിലാണ് അത്യന്തം നാടകീയ സംഭവങ്ങളുണ്ടായത്. പ്രണയിച്ച് വിവാഹം. വര്‍ഷങ്ങള്‍ കഴിയും മുമ്പേ അടിപിടി. അവസാനം ഭാര്യയുടെ പരാതിയില്‍ കേസെടുത്തു. പോലീസ് പിടികൂടിയെങ്കിലും വിധി മറ്റൊന്നായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനവേലി മഠത്തിയറ ആദിത്യയില്‍ ജയദേവന്റെയും സുമയുടെയും മകന്‍ ശ്രീഹരിയാണ് (44) മരിച്ചത്.

 



ഭാര്യ അസാനയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ശ്രീഹരിക്കെതിരെ ബുധനാഴ്ച കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. ഓലമടല്‍ കൊണ്ട് അസാനയെ മര്‍ദ്ദിച്ചതിനും സ്ത്രീധന പീഡനത്തിനുമാണ് കേസെടുത്തത്. തുടര്‍ന്ന് പൊലീസ് പലതവണ ശ്രീഹരിയെ തേടിയെത്തിയെങ്കിലും ശ്രീഹരി ഓടി രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ അസാന വീണ്ടും സ്‌റ്റേഷനിലെത്തുകയും തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് മൂന്ന് വാഹനങ്ങളിലായി പൊലീസ് വീട്ടിലെത്തി ശ്രീഹരിയെ പിടികൂടി.

കസ്റ്റഡിയിലെടുത്ത് ജീപ്പിനുള്ളില്‍ കയറ്റിപ്പോള്‍ വീട്ടിലെ ആടുകളെ അഴിച്ചുകെട്ടാനും വെള്ളം കൊടുക്കാനും അനുവദിക്കണമെന്ന് ശ്രീഹരി ആവശ്യപ്പെട്ടു. മിണ്ടാപ്രാണികള്‍ക്കല്ലേ എന്ന് പോലീസ് കരുതി വിട്ടു. പൊലീസ് അനുവദിച്ചതോടെ ജീപ്പില്‍ നിന്ന് ഇറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് കയറി അടുക്കള ഭാഗത്തെ ഹുക്കില്‍ കെട്ടിത്തൂങ്ങുകയായിരുന്നു.



ഏറെ നേരമായി കാണാത്തതിനെ തുടര്‍ന്ന് പൊലീസ് ടെറസ് വഴി കതക് പൊളിച്ച് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വീടിന് സമീപത്തായി ശ്രീഹരി കട നടത്തിയിരുന്നു.

ശ്രീഹരിയുടെ ബന്ധുവാണ് അസാന. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മക്കള്‍: ആദിത്യ, കാര്‍ത്തിക്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന്

പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ശ്രീഹരി വീടിനുള്ളില്‍ കടന്നത്. തിരികെ വരുന്നതും കാത്ത് പൊലീസ് പുറത്തു നില്‍ക്കുമ്പോഴാണ് ജീവനൊടുക്കിയത്. സംഭവം പോലീസിനും വലിയ ക്ഷീണമായിട്ടുണ്ട്. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു

പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംക്ഷനു സമീപം സ്‌റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് ശ്രീഹരിക്ക് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.



കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂട്ടറില്‍ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ വീടു വളഞ്ഞ് പൊലീസ് ശ്രീഹരിയെ പിടികൂടി. ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ വളര്‍ത്തു മൃഗങ്ങളുടെ കാര്യം പറഞ്ഞ് വീട്ടില്‍ കയരിയത്. പൊലീസ് അനുവാദത്തോടെ ജീപ്പില്‍ നിന്നു പുറത്തിറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് കയറിയത്. കതകടച്ച് ഉള്ളിലേക്കു പോയ ശ്രീഹരി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല. സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

പരാതി നല്‍കിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. എന്നാല്‍ ശ്രീഹരിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണു കൊട്ടാരക്കര പൊലീസ് പറയുന്നത്.

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (4 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (12 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (18 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (24 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (40 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (48 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (59 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

Malayali Vartha Recommends