എറണാകുളത്ത് മൂവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയരുന്നു; വാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖ കഴിഞ്ഞു; ആലുവ ക്ഷേത്രം വീണ്ടും മുങ്ങി; . ആലുവ മൂന്നാര്‍ റോഡില്‍ വെള്ളം കയറി

സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുകയാണ്. മഴക്കെടുതികളും അവിടവിടങ്ങളിൽ ഉണ്ടാകുന്നുണ്ട്. പത്തോളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്, എറണാകുളത്ത് മൂവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖ കഴിഞ്ഞുവെന്ന മുന്നറിയിപ്പ് കലക്ടര്‍ നൽകിയിരിക്കുകയാണ്.
ഇപ്പോൾ ഇതാ ശക്തമായ മഴയുടെയും ജലനിരപ്പ് ഉയർന്നതിന്റെയും ഫലമായി ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ് . ആലുവ മൂന്നാര്‍ റോഡില്‍ വെള്ളം കയറി. ഏലൂര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയ അവസ്ഥയാണുള്ളത്. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോതമംഗംലം തങ്കളം ബൈപാസും മണികണ്ഠന്‍ചാലും വെള്ളത്തിലായിരിക്കുകയാണ് .
പത്തനംതിട്ടയില്‍ 20 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറ ന്നിട്ടുണ്ട് . 103 പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് . പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ കരതൊട്ടൊഴുകുന്ന സാഹചര്യമാണുള്ളത് . പമ്പയിലെ ആറാട്ട് കടവിൽ ജലനിരപ്പ് വർധിക്കുകയാണ്. ഗവിയുള്‍പ്പെടെയുള്ള വനമേഖലയില്‍ കനത്തമഴ തുടരുന്നുണ്ട്
തിരുവല്ല താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരിക്കുകയാണ്. . 125 പേരെ ക്യാംപുകളിലേക്ക് മാറ്റി. മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകളിലായി അഞ്ച് ക്യാംപുകളും തുറന്നു. തിരുവല്ല തിരുമൂലപുരത്തെ മംഗലശേരി, പുളിക്കത്ര, ആറ്റുമാലി കോളനികളിൽ വെള്ളം കയറിയിരിക്കുകയാണ് . നാല്‍പ്പത്തിയഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
ചെങ്ങന്നൂര്‍ കീഴ്ചേരിയില്‍ എട്ടു കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം കാണാതായ ഉരുളന്‍ തണ്ണി സ്വദേശി പൗലോസിനുവേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് അത്തിക്കയത്ത് പമ്പയില്‍ കാണാതായ രാജുവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha