എംവി ഗോവിന്ദന്‍ പാര്‍ട്ടി അമരത്തേക്ക്; തലയിൽ കുരുക്ക് നൽകി സർക്കാർ; ഇനി വെല്ലുവിളികള്‍

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണമന്ത്രി എംവി ഗോവിന്ദന്‍ സിപിഎം ആക്ടിങ് സെക്രട്ടറിയായി ചുമതലയേറ്റു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.
അതേസമയം യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. ഇനി അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.
എന്നാൽ സിപിഎം രണ്ടാം തവണയും അധികാരത്തിലേറിയെങ്കിലും, വലിയ വെല്ലുവിളികള്‍ നേരിടുന്നൊരു ഘട്ടത്തിലാണ് ഗോവിന്ദന്‍ ചുമതലയേല്‍ക്കുന്നത്. മാത്രമല്ല സിപിഎം പാര്‍ട്ടി ഓഫീസ് ആക്രമണ കേസ് മുതല്‍ എല്‍ഡിഎഫ് ഘടക കക്ഷികളുടെ അതൃപ്തി വരെയുള്ള കാര്യങ്ങളില്‍ എംവി ഗോവിന്ദന് അഭിപ്രായം പറയേണ്ടതായും വരും.എന്നാൽ ഇതൊക്കെ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് അദ്ദേഹത്തിന് നേരിടാവുന്ന വലിയ വെല്ലുവിളി.
https://www.facebook.com/Malayalivartha
























