കണ്ണൂരിൽ ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയെ ഓട്ടോ റിക്ഷയില്‍ കയറ്റി ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു: കുടിക്കാൻ ജ്യൂസ് നല്‍കിയ ശേഷം ബോധരഹിതയായ പെൺകുട്ടിയെ കട്ടബലാത്സംഗത്തിനിരയാക്കി: പ്രതികളെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

ജോലി വാഗ്ദാനം ചെയ്ത ശേഷം കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെ 3 പേര്‍ കസ്റ്റഡിയില്‍. പ്രതികളെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂരില്‍ ജോലി തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം ആളൊഴിഞ്ഞ ക്വാര്‍ടേഴ്‌സില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
മൂന്ന് പേരെയാണ് കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശി മലര്‍ എന്നിവരെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. ഈ കേസില്‍ നീലേശ്വരം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും ഇയാളുടെ പങ്ക് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ ഓഗസ്റ്റ് 27 ന് ജോലി തേടിയെത്തിയ ഭര്‍തൃമതിയായ യുവതിയെ ഓടോ റിക്ഷയില്‍ കൂട്ടി കൊണ്ടുപോവുകയും തിരിച്ചു വരുമ്പോള്‍ കനത്ത മഴയായതിനാല്‍ കാഞ്ഞിരയിലെ ക്വാടേഴ്‌സിലെത്തിച്ച്, മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം കൂട്ടമായി ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് കേസ്.
തുടര്‍ന്ന് യുവതിയെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഘം ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലായത്. കൂട്ട ബലാത്സംഗത്തിനിരയായ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴിയെടുത്തതിന് ശേഷമാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























