നരേന്ദ്ര മോദിക്ക് കൊച്ചിയിൽ ഉജ്ജ്വല വരവേൽപ്പ്! മലയാളത്തിൽ തകർപ്പൻ പ്രസംഗം... മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മോദി
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ദൽഹിയിൽ നിന്നും എയർഫോഴ്‌സ് വിമാനത്തിൽ വൈകിട്ട് 4.30ഓടെയാണ് പ്രധാനമന്ത്രിയെത്തിയ. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയത്. മോദിയെ കാത്ത് ജനസാഗരങ്ങളാണ് അണിനിരന്നിരിക്കുന്നത്. വാദ്യഘോഷങ്ങളും കൊട്ടും മേളവും കലാരൂപങ്ങളുമായി പ്രവർത്തകരും മുന്നിൽ തന്നെയുണ്ട്. പ്രദേശത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോയും ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്.
തുടർന്ന് ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കുകയാണ്. മലയാളത്തിൽ സംസാരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന് തുടക്കമിട്ടത്. നമസ്‌കാരം ഇവിടെഎത്തിയ എല്ലാവരേയും കാണാൻ അതിയായ സന്തോഷമുണ്ട്. കേരളം സാസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമാണെന്നും അദ്ദേഹം മലയാളത്തിൽ പറഞ്ഞു. മലയാളികൾക്ക് അദ്ദേഹം ഓണാശംസയും നേർന്നു.
ഇന്ന് പ്രധാനമന്ത്രി കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം ആറിന് നെടുമ്പാശ്ശേരിയിൽ നടക്കുന്ന ബി.ജെ.പി. പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും.
വെല്ലിങ്ടൻ ദ്വീപിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി 9ന് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. താമസവും ഇവിടെയാണ്. നാളെ രാവിലെ 9.30നു കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്കു തിരിക്കും.
സിയാൽ കൺവെൻഷൻ സെന്ററിലാണ് ദീർഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം. എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാതയും കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയക്ക് രണ്ട് മണിമുതൽ എട്ട് മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha