ഭര്‍ത്താവുമായി യാത്ര ചെയ്യുന്നതിനിടയില്‍ ടിപ്പറിന്റെ പിറകുവശം ഇരുചക്ര വാഹനത്തില്‍ തട്ടി അപകടം; റോഡില്‍ വീണ അധ്യാപകയുടെ ശരീരത്തിലൂടെ ടിപ്പറിന്റെ പിറകുവശത്തെ ചക്രങ്ങള്‍ കയറി മരിച്ചു

ഭര്‍ത്താവുമായി യാത്ര ചെയ്യുന്നതിനിടയില്‍ ടിപ്പറിന്റെ പിറകുവശം ഇരുചക്ര വാഹനത്തില്‍ തട്ടി അപകടത്തിൽ അധ്യാപിക മരിച്ചു. ടിപ്പറിന്റെ പിറകുവശം ഇരുചക്ര വാഹനത്തില്‍ തട്ടുകയാണ് ചെയ്തത്. റോഡില്‍ വീണ ജീനയുടെ ശരീരത്തിലൂടെ ടിപ്പറിന്റെ പിറകുവശത്തെ ചക്രങ്ങള്‍ കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നെടുമങ്ങാട് വട്ടപ്പാറ നവജീവന്‍ സ്‌കൂളിലെ അധ്യാപികയാണ് ജീന.
മാസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് വച്ച് മറ്റൊരു യാത്രക്കാരന്‍ മരണമടഞ്ഞ സംഭവം വരെ ഉണ്ടായിരുന്നു. ഈ അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഈ സ്ഥലത്ത് അപകടങ്ങള്‍ പെരുകുന്നുവെന്നും ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഹംമ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് റോഡ് നാട്ടുകാര്‍ ഉപരോധിച്ചത്.
ഇതേതുടര്‍ന്ന്, നെടുമങ്ങാട് എസ് ഐ ശ്രീകാന്ത് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും അടിയന്തരമായി ഈ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിനെ നിയമിക്കാമെന്ന് ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയുമാണ് ചെയ്തത്. ശേഷം നാല് റോഡുകള്‍ സംഗമിക്കുന്ന ഈ സ്ഥലത്ത് റോഡില്‍ ഹംമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ബിറ്റി സജിതിനെ ഉപരോധിക്കുകയും ചെയ്തു. ഹംമ്പ് സ്ഥാപിക്കാനുള്ള നടപടി സ്വീകരികുമെന്ന പിഡബ്‌ളിയുഡി ഉദ്യോഗസ്ഥന്റെ ഉറപ്പിേലാണ് ഉപരോധം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha






















