Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...


ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...


ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...


കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം


പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഹൃദ്രോഗിയായ വിദ്യയുടെ കുഞ്ഞിനെ വളർത്തിയത് അനിയത്തി ശരണ്യ; രണ്ടര വർഷത്തിനിടയിൽ അച്ഛനോടൊപ്പം കുഞ്ഞിന്റെ ആദ്യ യാത്ര മരണത്തിലേക്ക്; കുറ്റബോധമില്ലാതെ മൃതദേഹങ്ങൾ മാഹിൻ ആശുപത്രിയിലെത്തി കണ്ടു; കിടപ്പാടം വിറ്റ പണം കൈക്കൂലി നൽകിയിട്ടും പോലീസ് അനാസ്ഥ കാണിച്ചു എന്ന് വിദ്യയുടെ അമ്മ

30 NOVEMBER 2022 08:04 PM IST
മലയാളി വാര്‍ത്ത

ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും 11 കൊല്ലം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാഹിൻകണ്ണും റുഖിയയും കുറ്റസമ്മതം നടത്തി. 2011 ആഗസ്റ്റ് 18 ന് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിൻകണ്ണ് കൊന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്.

വിദ്യയുടെ 'അമ്മ രാധയും സഹോദരി ശരണ്യയാണ് മകൾ ഗൗരിയെ നോക്കിയിരുന്നത്. പ്രസവസമയത്ത് വിദ്യക്ക് ഹൃദയത്തിന് പ്രശ്നമുണ്ടാവുകയും മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. പ്രസവത്തിനു ശേഷം മുലയൂട്ടി വളർത്താൻ പറ്റിയ ആരോഗ്യ സ്ഥിതിയിൽ അല്ലായിരുന്നു വിദ്യ. അതുകൊണ്ടാണ് വിദ്യയുടെ അമ്മയും അനിയത്തിയും ചേർന്ന് കുഞ്ഞിനെ നോക്കിയിരുന്നത്. ഒന്നുമറിയാത്ത കുഞ്ഞിനെ എന്തിനു കൊന്നു എന്നാണ് ശരണയുടെ ചോദ്യം. ഇന്നലെ വരെയും മകളെ മാഹീൻ ഒന്നും ചെയ്തു കാണില്ല എന്ന പ്രതീക്ഷ ഇവർക്കുണ്ടയിരുന്നു എന്നാൽ മൃതദേഹങ്ങളുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതോടെ ആകെ തകർന്നിരിക്കുകയാണ് ഈ കുടുംബം. വിദ്യയുടെ അമ്മ വിവരം അറിഞ്ഞതോടെ തളർന്ന് വീഴുകയായിരുന്നു. ഇവരെ ആശുപത്രിയിൽ ആക്കുകയായിരുന്നു.

രണ്ടര വയസ്സിനിടയിൽ ആദ്യമായാണ് ഗൗരി തന്റെ അച്ഛനോടൊപ്പം പുറത്തേക്കു യാത്ര പോയത്. വേളാങ്കണ്ണിയിൽ വീട് വാടകയ്ക്ക് എടുത്തുവെന്നും അവിടെ താമസിക്കാൻ പോകുന്നുവെന്നും പറഞ്ഞായിരുന്നു കൂട്ടി കൊണ്ടു പോകൽ. അന്ന് ശരണ്യ ഒരു അപകടം പറ്റി വീട്ടിൽ കിടപ്പായിരുന്നു. അപകടവും രക്തവും ഒക്കെ കണ്ട് പേടിച്ചത് കൊണ്ട് മാത്രമാണ് ഗൗരി അന്ന് വിദ്യയോടും മാഹീനോടും ഒപ്പം പുറത്തു പോകാൻ തയ്യറായത് . വിദ്യയുടെ അമ്മയോ അനിയത്തി ശരണ്യയോ ഇല്ലാതെ കുഞ്ഞിന് ഉറങ്ങാൻ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ടുകൂടെയാണ് വിദ്യയെ അമ്മ തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നതും.

വിദ്യയേയും കൊണ്ട് മാഹീൻ കണ്ണ് നേരെ പോയത് കുളച്ചലിന് അടുത്തുള്ള ആളില്ലാ തുറയിലേക്ക് ആയിരുന്നു. സന്ധ്യ കഴിഞ്ഞാലും അല്ലെങ്കിലും ഈ ഭാഗത്തേക്ക് ആളുകൾ വരാറെ ഇല്ല. വിജനമായ ആ പ്രദേശത്ത് വിദ്യയേയും കുഞ്ഞിനെയും എത്തിച്ച ശേഷം തിരികെ പോകാൻ മാഹീൻ ആവിശ്യപ്പെട്ടു. ജീവിക്കുന്നുവെങ്കിൽ അണ്ണനോടൊപ്പം മരിക്കുന്നുവെങ്കിലും അണ്ണനോടൊപ്പം വിദ്യ കരഞ്ഞു പറഞ്ഞു. എന്നാൽ വിദ്യയുടെ വാക്കകുൾ ഒന്നും മാഹീൻ ചെവികൊണ്ടില്ല. കടലിലേയ്ക്ക് വലിയ ഗർത്തം രൂപപ്പെട്ട തിട്ടയ്ക്ക് മുകളിലേക്ക് അമ്മയേയും കുഞ്ഞിനെയും കൊണ്ടു പോയ മാഹീൻ ഇവരെ കടലിലേക്ക് തള്ളിയിടുകയായിരുന്നു. അതിന് ശേഷം ഒന്നും സംഭവിക്കാത്തതു പോലെ നേരെ റുഖിയയുടെ അടുത്ത് എത്തി. റുഖിയ നേരത്തെ ആവിശ്യപ്പെട്ടിരുന്നതാണ്. വിദ്യയേയും കുഞ്ഞിനെയും വക വരുത്തിയ ശേഷം എന്റെ അടുത്ത് എത്തിയാൽ മതിയെന്ന്.

മാഹീൻ പറഞ്ഞതിലൊന്നും റുഖിയയ്ക്ക് വിശ്വാസം വന്നിരുന്നില്ല. ആഗസ്ററ് 19ന് വിദ്യയുടെ മൃതദേഹം പൊങ്ങുകയും അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം കോസ്റ്റൽ പൊലീസ് കണ്ടെത്തുകയും ചെയ്തതോടെ ആത്മഹത്യ എന്ന നിലയിൽ തമിഴ് പത്രങ്ങളിൽ വാർത്ത വന്നു. ഈ ന്യൂസ് പേപ്പറുകളുമായി വീട്ടിൽ എത്തി റുഖിയെ കാണിച്ചതോടെയാണ് അവരും കൊലപാതകം വിശ്വസിച്ചത്. വിദ്യയുടെയും കുഞ്ഞിന്റെയും മരണം പോലും ഇരുവരും ചേർന്ന് ആഘോഷിച്ചുവെന്നാണ് റുഖിയ നല്കിയ മൊഴികളിൽ നിന്നും വ്യക്തമാവുന്നത്.

2011 ൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ. കിടപ്പാടം വിറ്റ പണം പോലും പൊലീസിന് കൈക്കൂലി നൽകി തീർന്നെന്നാണ് വിദ്യയുടെ അമ്മ പറയുന്നത്. തുടക്കം മുതൽ തെളിവുകളെല്ലാം മാഹിൻ കണ്ണിനെതിരായിരുന്നു. വിദ്യയുടെ തിരോധാനത്തിന് ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല.

തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു ഇത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയതുമില്ല.

വിദ്യയെയും മകളെയും തമിഴ്‌നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്‌തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലിപെരുനാള്‍ പ്രമാണിച്ച് സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു  (53 minutes ago)

മഹാരാഷ്ട്രയില്‍ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 13 മരണം  (57 minutes ago)

പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരരുതെന്ന് വിമര്‍ശനം  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്ക് രണ്ടാഴ്ച കൂടി സാവകാശം നല്‍കി ഹൈക്കോടതി  (2 hours ago)

വിജയ് സര്‍ക്കാറിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ്  (2 hours ago)

യുവതി ഭര്‍ത്താവിന്റെ വീടിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പിതാവ്  (3 hours ago)

വയനാട്ടില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (3 hours ago)

കുടകില്‍ ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടയില്‍പ്പെട്ട യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ടിവികെ നേതാക്കള്‍  (4 hours ago)

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 28ന്  (4 hours ago)

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മര്‍ദനമേറ്റവരില്‍ ഒരാളായ അജയ് ജുവല്‍ കുര്യാക്കോസ്  (4 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15മുതല്‍ സത്രീകള്‍ക്ക് സൗജന്യ യാത്ര  (5 hours ago)

സൂപ്പർ സബ് അർജുൻ ജയരാജ്! കേരള പൊലീസിനും പിടികൊടുക്കാതെ കാലിക്കറ്റ് എഫ്‌സി! FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി  (6 hours ago)

മാമ്പഴോത്സവ’വുമായി കാർഡമം കൗണ്ടി ബൈ സന്താരി, തേക്കടി  (6 hours ago)

ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്: ബലി നൽകാനുള്ള മ‍ൃ​ഗങ്ങളുടെ സ്റ്റോക്ക് സജ്ജമായി. പ്രീ ബുക്കിങ്ങും മുൻകൂ‍ർ പെയ്മെന്റും ലഭ്യം...  (6 hours ago)

Malayali Vartha Recommends