ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള ബിൽ രാജ്ഭവനിൽ; ഗവർണർ ഈ ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ എന്ത് സംഭവിക്കും?

ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള ബില്ല് ഇപ്പോൾ രാജ്ഭവനിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഈയൊരു ബില്ലിമ്മേൽ എന്ത് ചെയ്യണം എന്ന കാര്യത്തെക്കുറിച്ച് ഒക്കെ ഗവർണർക്ക് നിയമോപദേശം കിട്ടി. അതൊക്കെ നാം അറിഞ്ഞ കാര്യമാണ്. തുടക്കം മുതൽ ഗവർണർ പറഞ്ഞിരുന്നു, ഞാൻ ഈ ബില്ലിൽ ഒപ്പിടില്ല കേന്ദ്രം പറഞ്ഞാൽ ഒപ്പിടും അല്ലെങ്കിൽ ഈ ബിൽ രാഷ്ട്രപതിക്ക് അയക്കും ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഗവർണർ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരുന്നത്.
ഗവർണർ രണ്ടു വഴികളാണ് പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള വിഷയമായതിനാല്‍ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുകയാണ് ഒന്ന്. ഒപ്പിടാന്‍ ഭരണഘടനയില്‍ സമയപരിധി പറയാത്തതിനാല്‍ ബില്ല് രാജ്ഭവനില്‍ തന്നെ തടഞ്ഞുവയ്ക്കുകയാണ് രണ്ടാമത്തേത്. നമ്മളിപ്പോൾ നോക്കാൻ പോകുന്നത് രാഷ്ട്രപതിക്ക് ഈ ബില്ല് ഗവർണർ അയക്കുകയാണെങ്കിൽ എന്ത് സംഭവിക്കും എന്നാണ്? രാഷ്ട്രപതിക്ക് അയക്കുക എന്ന വലിയൊരു വഴി ഗവർണർക്ക് മുന്നിൽ ഉണ്ട്. നമുക്ക് നോക്കാം ഈ ഒരു ബില്ല് രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത്.
ഈയൊരു ബിൽ രാഷ്ട്രപതിയുടെ അടുത്ത് എത്തിയാൽ അദ്ദേഹം കേന്ദ്രത്തിന്റെ അഭിപ്രായം തേടുവാനാണ് സാധ്യത. മറ്റൊരു കാര്യം ബിൽ രാഷ്ട്രപതിയുടെ അടുത്ത് എത്തിയാൽ കേന്ദ്രം ഗവർണർക്കെതിരെ ഒരു നിലപാട് ഒരിക്കലും എടുക്കില്ല. അത് സർക്കാരിന് തിരിച്ചടിയാകും. ബിൽ രാഷ്ട്രപതിയുടെ അടുത്ത് എത്തിയാൽ ബില്ല് ഡൽഹിയിൽ കുടുങ്ങുവാനുള്ള സാധ്യത ഉണ്ടാകും. ഈ കേന്ദ്രം അഭിപ്രായം അറിയിച്ചില്ലെങ്കിലും തുടർനടപടിയുണ്ടാവില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രാഷ്ട്രപതിക്ക് ബിൽ അയച്ചാൽ , സംസ്ഥാനത്തിന് നിയമനടപടി അസാദ്ധ്യമാകും.
ചാൻസലറെ മാറ്റാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയകാനാണ് സാധ്യത. ഗവർണർ ഈ ഒരു ബില്ല് രാഷ്ട്രപതിക്ക് അയക്കുക എന്ന തീരുമാനത്തിൽ എത്തുകയാണെങ്കിൽ തീർച്ചയായിട്ടും ഈ ഒരു കടമ്പകൾ ആയിരിക്കും സർക്കാർ നേരിടാൻ പോകുന്നത്. എന്തായാലും ബിൽ ഗവർണറുടെ കയ്യിലാണ് അദ്ദേഹത്തിന്റെതാണ് തീരുമാനം. കഴിഞ്ഞദിവസം നിയമപദേശവും കിട്ടി ഇനി എന്താണ് അദ്ദേഹത്തിന്റെ അടുത്ത ഒരു നടപടി എന്നത് തന്നെയാണ് ഏവരും ഉറ്റ് നോക്കുന്ന കാര്യം.
അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ സര്‍ക്കാരിന് കനത്ത തിരിച്ചടി. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്നുറപ്പിച്ച ഗവര്‍ണര്‍, തുടര്‍നടപടി എന്താവണമെന്ന് നിയമോപദേശം തേടി. ര . 5 ബില്ലുകള്‍ രാജ്ഭവനില്‍ എത്തിച്ചു. ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഒരുവട്ടം ഗവര്‍ണര്‍ പറഞ്ഞിരുന്നു. പിന്നീടത് ആവര്‍ത്തിച്ചിട്ടില്ല.
ഗവര്‍ണര്‍മാര്‍ സ്വമേധയാ ബില്ല് രാഷ്ട്രപതിക്കയച്ച ചരിത്രമില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ബില്ലുകള്‍ മാത്രമേ ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ളൂ. കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാന്‍ രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന് നിയമവകുപ്പ് ബില്ലിനൊപ്പം ശുപാര്‍ശ നല്‍കുകയാണ് പതിവ്. ഇത്തവണ ബില്ലുകള്‍ക്കൊപ്പം അത്തരമൊരു ശുപാര്‍ശയില്ല.
മാത്രമല്ല, നേരത്തേ നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തതാണെന്നും ഇത് സംസ്ഥാന അധികാരത്തില്‍ പെടുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. അതിനാല്‍ ഭരണഘടനയുടെ അനുച്ഛേദം 200പ്രകാരം രാഷ്ട്രപതിക്ക് ബില്ല് അയയ്ക്കുന്നതില്‍ തെറ്റുണ്ടോയെന്നാണ് ഗവര്‍ണര്‍ നിയമോപദേശകനോട് ആരാഞ്ഞത്. ഒപ്പിടാതെ ബില്ല് രാജ്ഭവനില്‍ തടഞ്ഞുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല.
വിവാദമായ ലോകായുക്ത, വൈസ്ചാന്‍സലര്‍ നിയമന ഭേദഗതി അടക്കം നാല് ബില്ലുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്. ഒപ്പിടാന്‍ സമയപരിധിയില്ലാത്തതിനാല്‍ കോടതിയില്‍ പോയാലും ഗുണമുണ്ടാവില്ല. ബില്‍ പുന:പരിശോധനയ്ക്ക് തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഭേദഗതികളോടെയോ അല്ലാതെയോ ബില്‍ നിയമസഭ വീണ്ടും പരിഗണിച്ച് ഗവര്‍ണര്‍ക്കയച്ചാല്‍ ഒപ്പിട്ടേ പറ്റൂ. അതിനാല്‍ ആ വഴി ഗവര്‍ണര്‍ തേടില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം .
https://www.facebook.com/Malayalivartha



























