ഗോവിന്ദന്‍ ചൂലെടുത്തു ഞെട്ടിക്കുന്ന കണ്ടെത്തല്‍ സിപിഎം അടിച്ചു വാരലിലേയ്ക്ക്.

പാര്‍ട്ടി അണികളില്‍ മദ്യം ഉള്‍പ്പടെ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതും താഴെത്തിട്ടിലെ പ്രവര്‍ത്തകര്‍ പോലും വലിയ തോതില്‍ സ്വത്ത് സമ്പാദിക്കുന്നെന്ന പരാതിയുമായാണ് സംഘടന രംഗത്തെ അടിയന്തിര കടമകള്‍ എന്ന പേരില്‍ തെറ്റ് തിരുത്തല്‍ രേഖയുമായി രംഗത്തിറങ്ങാന്‍ സിപിഎം നെ പ്രേരിപ്പിച്ചത്. ജനങ്ങളോടുള്ള പെരുമാറ്റ രീതി എങ്ങനെയാകണമെന്ന് നിര്‍ദ്ദേശിച്ചും വര്‍ദ്ധിക്കുന്ന ബൂര്‍ഷ്വാ പ്രവണതകള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തുളളതുമാണ് മാര്‍ഗ്ഗ രേഖ.
തുടര്‍ഭരണം എന്തിനുമുള്ള അധികാരമായി അണികള്‍ കാണുന്ന പ്രവണത ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുവെന്നുമുള്ള വിലിയിരുത്തലുകള്‍ പാര്‍ട്ടിക്കുണ്ട്. തുടര്‍ ഭരണത്തില്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ കനത്ത തിരിടച്ചടിയാണ് പാര്‍ട്ടി ക്ക് കിട്ടിയത്.
തെറ്റുകള്ഡ നിരന്തരം ആവര്‍ത്തിക്കുമ്പോഴും അതിന് തടയിടാനുള്ള ഘടകങ്ങള്‍ നിഷ്‌ക്രയമാണ്. ഒരോ പാര്‍ട്ടി ഘടകത്തിലേയും നേതാക്കളും അഴിമതിയുടെ ഭാഗമായി മാറുകയാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളും അനധികൃത സ്വത്ത് സമ്പാദനം, ഫണ്ട് തട്ടിപ്പ് തുടങ്ങിയ വിവാദങ്ങളും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി കൊണ്ടിരിക്കുകയാണ്.
ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അധികാരത്തിന്റെ പേരില്‍ നടത്തിയ കൊള്ളരുതായ്മകള്‍ മാറ്റിയെടുക്കാന്‍ പാര്‍ട്ടി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അതിനേക്കാളും മോശം അവസ്ഥയിലേയ്ക്കാണ് സിപിഎം അണികളുടെ പോക്കെന്നാണ് കണക്കുക്കൂട്ടല്‍.
തുടര്‍ഭരണം വന്നതോടെ പാര്‍ട്ടി നേതാക്കളില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ദുഷ്പ്രവണതകള്‍ കണ്ടുതുടങ്ങിയതിനാല്‍ ശുദ്ധീകരണത്തിനൊരുങ്ങി സി.പി.എം. സംസ്ഥാന നേതൃത്വം.
തുടര്‍ച്ചയായി ഭരണംനേടിയ പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കുള്ളിലെ ജീര്‍ണത പിന്നീട് വലിയ തകര്‍ച്ചയിലേക്കു നയിച്ച പാഠം ഓര്‍മിക്കണമെന്ന് സംസ്ഥാനകമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. അങ്ങനെയൊരു അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ബാധിച്ചിട്ടുള്ള തെറ്റായ പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണമെന്നാണ് വിലയിരുത്തല്‍. പശ്ചിമ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. നന്ദിഗ്രാമും, സിംഗൂരും നടന്ന പാര്‍ട്ടി കുത്തക അധിനിവേശം ബംഗാളില്‍ സിപിഎം ന്റെ അടിവേരറുത്തു.
എല്ലാ ജില്ലാകമ്മിറ്റികളും പ്രവര്‍ത്തകരുടെ ജീവിത രീതി ചര്‍ച്ച ചെയ്യനായ യോഗം വിളിച്ചുചേര്‍ക്കും. ബ്രാഞ്ച് മുതല്‍ ജില്ലവരെയുള്ള ഘടകങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടക്കും. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയെടുക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഇല്ലാത്തവര്‍ പാര്‍ട്ടിയിലേക്കു നുഴഞ്ഞു കയറുന്നുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ബഹുജന സംഘടനകള്‍ വഴിയാണ് ഇക്കൂട്ടര്‍ വരുന്നത്. തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ അതിജാഗ്രത പുലര്‍ത്തണം.
പാര്‍ട്ടി അംഗങ്ങളിലും വര്‍ഗബഹുജന സംഘടനകളിലും ലഹരിയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതാണ് നേതൃത്വം നേരിടുന്ന മറ്റൊരു വെല്ലുവിളി. അടുത്തിടെ തിരുവനന്തപുരം നേമത്ത് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗത്തെയും മറ്റും പുറത്താക്കേണ്ടിവന്നത് ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാകമ്മിറ്റിയെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായി അഭ്യൂഹങ്ങളുണ്ടെങ്കിലും അക്കാര്യം പാര്‍ട്ടി സെക്രട്ടറി നിഷേധിച്ചിട്ടുണ്ട്.
പാര്‍ട്ടി അംഗങ്ങളുടെ നേതാക്കളുടെയെും മുതലാളിമാരുമായുള്ള ബന്ധം, ക്വാറി, മണല്‍ , മദ്യ മാഫിയകളുമായി അനധികൃത ബന്ധമുണ്ടാക്കി സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങളും സേവനങ്ങളും നേടി കൊടുക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മുതലാളിമാര്‍ക്ക് വേണ്ടി സാധാരണക്കാരനെ ദ്രോഹിക്കുക, പാര്‍ട്ടി പ്രവര്‍ത്തകര്‍ മയക്കു മരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെടുക, അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ ഗൗരവ്വമായാണ് എടുക്കുന്നത്. ഭരണത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥന്‍മാരെ പീഡിപ്പിക്കുക, അനാവശ്യ പണപിരിവ് നടത്തുക, മാസപടി പിരിക്കുക തുടങ്ങിയ വിഷയങ്ങളിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കമ്മിറ്റി തീരുമാനം.
ഗൗരവ്വമുള്ള വിഷയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള മദ്യപാനവും ചര്‍ച്ചകളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തിയില്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുമെന്നും വിലയിരുത്തപ്പെടുന്നു. ഭരണത്തിന്റെ അഹങ്കാരം താഴെ ത്ട്ടു മുതല്‍ പ്രകടമാണ്.
ട്രേഡ് യൂണിയന്‍ രംഗത്തെ തെറ്റായ പ്രവണതകള്‍ പല മേഖലകളെയും സാരമായി ബാധിക്കുന്നെന്നാണ് സിപിഎം വിലയിരുത്തല്‍. പെട്ടിക്കടക്കാരെ പോലും വിടാതെ പിന്‍തുടരുന്ന കയറ്റിറക്ക് പ്രശ്‌നം പരിഹിരിക്കപ്പെടേണ്ടതാണ്. അതിനായി ട്രെയ്ഡ് യൂണിയന്‍ നയരേഖ അംഗീകരിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























