പിണറായിയുടെ ചെകിട്ടത്ത് അടിച്ച പോലെ പിജെ.... ഒറ്റപ്പെടുത്തി ഗോവിന്ദൻ... ഇപിയെ പിടിച്ച് അകത്തിടും? പി. ജയരാജൻ സടകുടഞ്ഞ് എഴുന്നേറ്റു...

സിപിഎമ്മിൽ ആഭ്യന്തര സംഘർഷം കനക്കുന്നു. ജയരാജന്മാർ തമ്മിലുള്ള പോര് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതത്തിന്റെ അവസ്ഥയിലാണ്. കണ്ണൂരിലെ റിസോർട്ടിന്റെ മറവിൽ ഇ.പി.ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് അതേ രീതിയിൽ തിരിച്ചടി നൽകാനൊരുങ്ങുകാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
റിസോർട്ട് ബന്ധത്തിന്റെ പേരിൽ ഇപിക്കെതിരെ ആരോപണവുമായി എത്തിയ പി ജയരാജന് പാർട്ടിയിൽ നിന്ന് കടുത്ത വെല്ലുവിളി ഉയരുമെന്നതിൽ സംശയമില്ല. പി. ജയരാജനെതിരെ നേരത്തേ ഉയർന്ന സാമ്പത്തിക ആരോപണങ്ങളടക്കം പാർട്ടി വേദികളിൽ ഉന്നയിക്കാനാണ് ഇ.പിയുടെ നീക്കം എന്ന് വേണം കരുതാൻ. കാരണം ഇതിന്റെ ഒരു തുടക്കം ഇതിനോടകം സംഭവിച്ചു കഴിഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ നേരത്തെ ഇ.പി ആലോചിച്ചിരുന്നെങ്കിലും സജീവമാകാനാണ് ഇപ്പോഴത്തെ തീരുമാനം എന്നറിയിന്നുണ്ട്.
ചിലപ്പോൾ സ്ഥിതി ഗുരുതരമായാൽ മാറി നിൽക്കാതെ മറ്റ് നിവർത്തിയുമില്ല. 30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അദ്ദേഹം പങ്കെടുത്തേക്കും എന്നും സൂചനയുണ്ട്. ഇപി ഇതിനകം അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം.
ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്റെ ആരോപണം. ഇ. പി. ജയരാജന്റെ മകന്‍ ജയ്‌സണും സുഹൃത്തും ചേര്‍ന്ന് ആണ് റിസോര്‍ട്ട് രൂപീകരിച്ചത്. ഇതുവഴി ഇപി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നെന്നാണ് പി.ജയരാജന്‍ ആരോപിച്ചത്.
പി. ജയരാജൻ വാർത്ത ശരിവച്ചില്ലെങ്കിലും ആരോപണം നിഷേധിക്കാൻ തയ്യാറായില്ല. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ ജയരാജൻ പറഞ്ഞു. നേരത്തേ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജൻ ആരോപണമുന്നയിച്ചിരുന്നു.
നിലവിൽ പി. ജയരാജനെ പാർട്ടിയിൽ ഒറ്റപ്പെടുത്താനാണ് ഇ. പി. ജയരാജനെ അനുകൂലിക്കുന്നവരുടെ ശ്രമം. പി. ജയരാജനെതിരെ നിരവധി പരാതികൾ പാർട്ടി കേന്ദ്ര–സംസ്ഥാന നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. പി. ജയരാജനു ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
സ്വർണക്കടത്തു സംഘങ്ങളുമായുള്ള ബന്ധവും എതിരാളികൾ ഉന്നയിക്കുന്നു. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിയിലേക്ക് അടച്ചില്ലെന്നും പരാതിയുണ്ട്. പരാതികൾക്കു പിന്നിൽ ഇ. പി. ജയരാജനാണെന്നാണ് പി. ജയരാജനെ അനുകൂലിക്കുന്നവർ കരുതുന്നത്.
ഒക്ടോബർ ആറിനാണ് ഇ. പി. അവധിയിൽ പ്രവേശിക്കുന്നത്. ചികിത്സയ്ക്ക് എന്ന പേരിൽ അവധിയെടുത്ത ജയരാജൻ അവധി നീട്ടി. ഇതിനിടയിൽ ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിലും എൽഡിഎഫ് യോഗത്തിലും പങ്കെടുത്തു. പ്രധാന പരിപാടികളിൽ നിന്ന് വിട്ടുനിന്നു. കൺവീനർ പ്രവർത്തനത്തിൽ നിന്നു വിട്ടു നിൽക്കുന്നതിനാൽ എൽഡിഎഫ് യോഗം വിളിച്ചു ചേർക്കാനോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ കഴിയാത്ത സ്ഥിതിയായി.
ഇ.പി. ജയരാജന്റെ ഈ നീക്കത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ കടുത്ത അതൃപ്തിയിലാണ്. താൻ സെക്രട്ടറി ആയ ശേഷമാണ് ഇപിയുടെ നിസ്സഹകരണമെന്നത് അതൃപ്തി വർധിപ്പിക്കുന്നു. ഇപിയെ എപ്പോഴും പിന്തുണച്ചിരുന്ന മുഖ്യമന്ത്രിക്കും ഇ.പിയുടെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നു. നിസ്സഹകരണ നിലപാട് തുടർന്നാൽ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് ഇ.പിയുടെ നിലപാടു മാറ്റത്തിനു കാരണം.
ഇപി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പി. ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥവ്യാപ്തി കൂടുതലാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് കേട്ടയുടൻ തള്ളിക്കളയാതെ ആരോപണം എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചത്. എഴുതി നൽകാമെന്ന് ജയരാജൻ സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണം.
ആരോപണങ്ങൾക്ക് പാർട്ടി വേദികളിൽ മറുപടി പറയാനാണ് ഇ.പി.ജയരാജൻ തയാറെടുക്കുന്നത്. പി.ജയരാജനെതിരെയുള്ള ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂർച്ചപ്പെടുത്തി പാർട്ടിക്കു മുന്നിൽ അവതരിപ്പിക്കും. പരസ്യമായ ഏറ്റുമുട്ടലിനു ശ്രമിക്കില്ല. മറുവശത്ത്, പി.ജയരാജനും നിലപാട് കടുപ്പിക്കുകയാണ്. ഇപിക്കെതിരെ കൂടുതൽ തെളിവുകൾ പാർട്ടി നേതൃത്വത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് ശ്രമം. സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ പി. ജയരാജനു ലഭിച്ചാൽ രാഷ്ട്രീയ വിവാദം സിപിഎമ്മിന്റെ അടിത്തറ ഇളക്കും.
https://www.facebook.com/Malayalivartha
























