Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മുമ്പോട്ട് വച്ചകാല്‍... ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരന്‍; തെറ്റ് ആര്‍ക്കും പറ്റും, തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ പുറത്താക്കേണ്ടതില്ലെന്ന് കെ സുധാകരന്‍

05 FEBRUARY 2023 09:54 AM IST
മലയാളി വാര്‍ത്ത

ആന്റണിയുടെ പൊന്നുമോനായത് കൊണ്ട് മാത്രം രണ്ടിടി കൂടുതലിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. ബിബിസി ഡോക്യുമെന്ററിക്കെതിരെയുള്ള പരാമര്‍ശം വിവാദമാകുകയും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍സ്ഥാനം അനില്‍ ആന്റണി രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്നത്തെ കോണ്‍ഗ്രസിനും സംഘത്തിനും പറ്റിയ കൂട്ടാണ് ബിബിസിയെന്ന് വീണ്ടും ആക്ഷേപിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ മകന്‍ അനില്‍ ആന്റണിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനംതുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

ആഴ്ചകള്‍ക്ക് ശേഷം ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരന്‍ രംഗത്തെത്തി. തെറ്റ് ആര്‍ക്കും പറ്റാവാമെന്ന് സുധാകരന്‍ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമര്‍ശിച്ചുളള ബി ബി സിയുടെ 'ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിക്കും ബി ബി സിക്കും എതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബി ബി സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ അനില്‍ ആന്റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി. പരാമര്‍ശം ദേശീയ തലത്തിലടക്കം ബിജെപി ചര്‍ച്ചയാക്കിയതോടെ അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബിബിസിക്കെതിരെ അനില്‍ രംഗത്തെത്തിയിരുന്നു.

വിവാദത്തില്‍ അനില്‍ ആന്റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതല്‍ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പുതിയ പരാമര്‍ശം.

ബിബിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന അനില്‍ ആന്റണി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായി. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പല തവണ ബിബിസി നല്‍കിയെന്നാരോപിച്ചാണു വിമര്‍ശനം. ബിബിസി മുന്‍പു നല്‍കിയ ഭൂപടങ്ങള്‍ സഹിതമായിരുന്നു ട്വീറ്റ്. ഇന്ത്യയുടെ അഖണ്ഡതയെ പലതവണ ചോദ്യംചെയ്ത മാധ്യമമാണു ബിബിസി. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കാളികള്‍ക്കും പറ്റിയ കക്ഷിയാണു ബിബിസിയെന്നും അനില്‍ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചര്‍ച്ചയായതിനു പിന്നാലെ ബിബിസിക്കെതിരെ അനില്‍ ഉയര്‍ത്തിയ വിമര്‍ശനം വിവാദമായിരുന്നു. തുടര്‍ന്നു പാര്‍ട്ടിപദവികള്‍ രാജിവച്ചു. മോദിക്കെതിരെയുള്ള ഡോക്യുമെന്ററി വിവാദമായതിനു പിന്നാലെ ഡല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ബിബിസി ഓഫിസിനു മുന്നില്‍ ഹിന്ദുസേന പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ബിബിസി ഭീഷണിയാണെന്നും ചാനല്‍ നിരോധിക്കണമെന്നുമാണ് ആവശ്യം.

ബിബിസി ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളിലും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും വന്നു. എല്ലാം കഴിഞ്ഞപ്പോഴാണ് സുധാകരന്റെ മനം മാറ്റം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (15 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (26 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (32 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (44 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (55 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (6 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

Malayali Vartha Recommends