Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..

ആര്യരാജേന്ദ്രൻ, ചിന്താ ജെറോം ദേ ഇപ്പോൾ ഗണേഷ് കുമാറും; സ്വന്തം പാളയത്തിലുള്ളവർ തന്നെ മുഖ്യമന്ത്രിക്ക് പണി കൊടുത്ത് തുടങ്ങി; വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങളെന്ന് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

07 FEBRUARY 2023 08:49 AM IST
മലയാളി വാര്‍ത്ത

ആര്യരാജേന്ദ്രൻ ചിന്താ ജെറോം തുടങ്ങിയവർ അതായത് സ്വന്തം പാളയത്തിൽ ഉള്ളവർ തന്നെ ഉണ്ടാക്കി വച്ച പല പ്രശ്നങ്ങളും കൊണ്ട് മുഖ്യമന്ത്രിക്ക് കിടക്ക പൊറുതിയില്ല. ഇപ്പോൾ ഇതാ ബാലകൃഷ്ണന്റെ മകനും നമ്മുടെ മുഖ്യമന്ത്രിക്ക് തീരാ തലവേദനയായി മാറുകയാണ്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നമുക്ക് വീണ്ടും മനസ്സിലാക്കാൻ സാധിക്കും അവർ വിമർശിക്കുകയുള്ളൂ. പക്ഷേ സ്വന്തം പാളയത്തിലുള്ളവർ തന്നെ കാലു വാരി തുടങ്ങിയാൽ എങ്ങനെയിരിക്കും?

അത്തരത്തിലൊരു പുലിവാല് തന്നെ പിടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എന്ന് തന്നെ നമുക്ക് പറയേണ്ടിവരും. ഇവിടത്തെ വില്ലൻ മറ്റാരുമല്ല ഗണേഷ് കുമാർ ആണ്. മുഖ്യമന്ത്രിക്ക് ഒരു മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. പത്തനാപുരം എംഎൽഎ ഗണേഷ് കുമാറിന്റെ ഈ വിമർശനം ചെന്ന് പതിച്ചത് മുഖ്യമന്ത്രിയുടെ ചങ്കത്ത് എന്ന് തന്നെ നമുക്ക് പറയേണ്ടിവരും.

കാരണം അത്തരത്തിൽ ഒരു പ്രതികരണമാണ് ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. വിമർശനങ്ങൾ സ്വന്തം പാളയത്തിൽ നിന്നാകുമ്പോൾ അതിന്റെ കാഠിന്യത വളരെ കൂടും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അല്ലെങ്കിൽ കെബി ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ മുഖ്യമന്ത്രി പൊട്ടിത്തെറിക്കേണ്ട ആവശ്യമില്ല.

വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനം. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ?ഇതായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച മറ്റൊരു നിർണായക കാര്യം.പത്തനാപുരത്ത് അനുവദിച്ച പദ്ധതികളും അതിന്റെ കണക്കുകളും യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു. കഴിഞ്ഞദിവസം നടന്ന എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ ഗണേഷ് കുമാറിന്റെ സാന്നിധ്യമില്ലായിരുന്നു. ആ പാർട്ടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല അപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ ഉന്നയിച്ചത്.

അതായത് മുഖ്യമന്ത്രിയുടെ വിമർശനം നേരിട്ട് കേൾക്കാൻ ഗണേഷ് കുമാറിന് കഴിഞ്ഞില്ല എന്ന് തന്നെ പറയേണ്ടിവരും. കഴിഞ്ഞ എൽഡിഎഫ് യോഗത്തിലായിരുന്നു സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് വിമർശനങ്ങൾ വാരിയെറിഞ്ഞത്. ഇതായിരുന്നു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് . എന്തായാലും കൃത്യമായ മറുപടി മുഖ്യമന്ത്രി കൊടുത്തു എന്നാണ് കരുതുന്നത്. ഇനി ഈ വിഷയത്തിൽ ഗണേഷ് കുമാർ പ്രതികരിക്കുമോ എന്തായിരിക്കും ആ പ്രതികരണം എന്നൊക്കെ രാഷ്ട്രീയ ലോകം ഉറ്റു നോക്കുകയാണ്.

അതേസമയം കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ആ യോഗത്തിലായിരുന്നു ഗണേഷ് വിമർശനം ഉന്നയിച്ചത്.
മുന്നണിയില്‍ കൂടിയാലോചന കുറവാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തിയത്. മന്ത്രിമാരുടെ വകുപ്പുകളും പ്രവര്‍ത്തനങ്ങളും പോരെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

തനിക്ക് സ്ഥാനമാനങ്ങളില്‍ അത്ര താല്‍പര്യമില്ലെന്നും ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞിരുന്നു. ഓരോ എംഎൽഎയ്‌ക്കും കഴിഞ്ഞ ബ‌‌ഡ്‌ജറ്റിൽ 20 പ്രവൃത്തി വീതം തരാമെന്ന് എഴുതി വാങ്ങിയതായും എന്നാൽ ഒന്നുപോലും തന്നില്ലെന്നും ഗണേഷ് അറിയിച്ചു. കിഫ്‌ബിയാണ് എല്ലാറ്റിനും പോം വഴിയെന്ന് പറഞ്ഞ് ഫ്ളെക്‌സുകൾ വച്ചതല്ലാതെ ഒന്നും നടക്കുന്നില്ല എന്നായിരുന്നു ഗണേഷിന്റെ വിമർശനം. ഇപ്പോൾ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിർദേശം. കിഫ്ബിയുടെ പേരിൽ ഫ്ലെക്സുകൾ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എംഎൽഎമാർക്കാണ് എന്നും ’’ – രോഷത്തോടെ ഗണേഷ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായലിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്....  (18 minutes ago)

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്, കേസെടുത്ത് അന്വേഷണം തുടങ്ങി  (33 minutes ago)

രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (51 minutes ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് ...  (1 hour ago)

ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം  (1 hour ago)

രാഹുൽ ഗാന്ധി കേരളം സന്ദർശിക്കാനൊരുങ്ങി ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രോത്സവം ... ദർശന നിയന്ത്രണം  (1 hour ago)

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍  (1 hour ago)

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (2 hours ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (2 hours ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (3 hours ago)

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (6 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends