ഇടപെടാനാകില്ലെന്ന ഹൈക്കോടതിയുടെ ഒരൊറ്റ വാക്ക്; ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് എം ശിവശങ്കർ

ഇടക്കാല ജാമ്യം വേണമെന്ന ആവശ്യത്തിൽ നിന്നും ലൈഫ് മിഷൻ കോഴ കേസ് പ്രതി എം ശിവശങ്കർ ഒരു പൊടിക്ക് പിന്നോട്ട് പോയിരിക്കുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. നിരന്തരം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും ഇടക്കാല ജാമ്യത്തിനായും അതുപോലെ തന്നെ പൂർണ്ണമായ ഒരു ജാമ്യത്തിനായും ശ്രമിക്കുന്നതിൽ നിന്നും ഒരു അടി പോലും എം ശിവശങ്കർ പിന്മാറിയിട്ടില്ലായിരുന്നു.
ജാമ്യാപേക്ഷ കോടതി തള്ളുന്നതിന് ഇരട്ടിയായി അദ്ദേഹം തനിക്ക് മുന്നിലുള്ള അവസരം ഉപയോഗിച്ച് ജാമ്യ അപേക്ഷ നൽകി ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം നാം കണ്ടത് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല ജാമ്യാപേക്ഷ പിൻവലിക്കുന്ന എം ശിവശങ്കറിനെയായിരുന്നു. പിൻവലിക്കാൻ ഒരു കാരണമുണ്ട്, അതായത് , ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു . ഇതോടെയാണ് ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്.
ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിർദേശമെന്നും ഇടക്കാല ജാമ്യാവശ്യം പ്രത്യേക കോടതി തള്ളിയെങ്കിൽ പിന്നീട് സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നുമുള്ള ഹൈക്കോടതി നിരീക്ഷിച്ചരുന്നു. ഇതിന്റെ കൂടെ വെളിച്ചത്തിലാണ് തുടർന്നാണ് ശവിശങ്കർ ഹർജി പിൻവലിച്ചത്.എന്തുകൊണ്ട് എം ശിവശങ്കരന്റെ ജാമ്യത്തിൽ കോടതി ഇത്രയും ഒഴിഞ്ഞുമാറുന്നു . അല്ലെങ്കിൽ അത് പരിഗണിക്കാതിരിക്കുന്നു. ഹർജി തള്ളുന്നു! ഇഡിയുടെ ശക്തമായ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് അത് തടയപ്പെടുന്നത് .
പ്രധാനമായും ഇ ഡി യ ആരോപിക്കുന്നത് . ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് സ്വർണക്കളളക്കടത്തുകേസിൽ ജാമ്യം നേടി ശിവശങ്കർ തൊട്ടുപിന്നാലെ ജോലിയിൽ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇഡി ആരോപിച്ചു . ഇഡിയുടെ മറ്റൊരു വാദം വടക്കാഞ്ചേരി മാത്രമല്ല മറ്റു ജില്ലകളിലും കമ്മീഷൻ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതിക്ക് ശിവശങ്കർ ഗൂഢാലോചന നടത്തി എന്നാണ്.
https://www.facebook.com/Malayalivartha



























