ഇത്രയും കാലം മിണ്ടാട്ടമില്ലാതെ ഇരുന്നവരൊക്കെ വാ തുറക്കുന്നതിൽ ദുരൂഹത... ‘ഡൽഹിയിൽ രാഷ്ട്രീയ തീരുമാനമുണ്ടാകണം’...മഞ്ഞകുറ്റിക്ക് വേണ്ടി കേന്ദ്രത്തിൽ നടന്ന അഡ്ജെസ്റ്റ്മെൻ്റ് രാഷ്ട്രീയം! നാട്ടുക്കാരുടെ നെഞ്ചത്ത് വേണ്ട...

ഇത്രയും കാലം മിണ്ടാട്ടമില്ലാതെ ഇരുന്ന , സി പി എം ഒഴിച്ച് എല്ലാവരും എഴുതി തള്ളിയ കെ റെയിലിനു കെ വി തോമസ് എന്ന അവതാരത്തിന്റെ വരവോടെ വീണ്ടും കെ റെയിലിന്റെ കൂകി വിളി കേൾക്കുന്നുണ്ട്. അതാണിപ്പോൾ ചർച്ച വിഷയം, ഇതിൽ പ്രതികരിക്കാതെ വായും അടച്ചിരുന്നു ബി ജെപി പോലും ഇപ്പോൾ മാറി മറിഞ്ഞു സപ്പോർട് നൽകുന്നതിൽ അടിമുടി ദുരൂഹത മണക്കുന്നുണ്ട് എന്നുള്ളത് കൃത്യമാണ്. ‘ഡൽഹിയിൽ രാഷ്ട്രീയ തീരുമാനമുണ്ടാകണം’– സിൽവർലൈൻ പദ്ധതിക്കു കേന്ദ്രസർക്കാർ അനുമതി നൽകാത്തതിനെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ അകത്തളങ്ങളിൽ പറഞ്ഞുകേട്ടത് ഇതായിരുന്നു. പദ്ധതിയുടെ അപ്രായോഗികതയും ഡിപിആറിലെ പിഴവുമൊക്കെ റെയിൽവേ മന്ത്രാലയം പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും രാഷ്ട്രീയ തീരുമാനത്തിനുവേണ്ടിയാണു സർക്കാർ കാത്തിരുന്നത്.
മുഖ്യമന്ത്രിയുടെ ദൂതനായി കെ.വി.തോമസിന്റെ സന്ദർശനവും ഇ.ശ്രീധരന്റെ ബദൽ നിർദേശവും ബിജെപി സംസ്ഥാന നേതൃത്വം തിടുക്കപ്പെട്ടു നൽകിയ പിന്തുണയുമെല്ലാം ഡൽഹിയിലെ ആ ‘രാഷ്ട്രീയ തീരുമാന’ത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ബിജെപി പിന്തുണയോടെ ഒരു ബദൽ വേഗറെയിൽ നിർദേശം അവതരിപ്പിക്കപ്പെടുമ്പോൾ അതിനു കേന്ദ്രത്തിന്റെ പിന്തുണയുമുണ്ടാകും എന്നു തന്നെയാണ് അനുമാനം. ഇതുവരെ സിൽവർലൈൻ വിരുദ്ധരായിരുന്ന ബിജെപി, പുതിയ വേഗറെയിൽ പദ്ധതിയെ പിന്തുണയ്ക്കുന്നതു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലടക്കംകേരളത്തിൽ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാം. വേഗറെയിൽ പദ്ധതിയുടെ എതിർപക്ഷത്തു യുഡിഎഫും ഭൂമി നഷ്ടപ്പെടുന്നവരും പരിസ്ഥിതിവാദികളും ഒരു സംഘം ബുദ്ധിജീവികളുമെന്ന നിലയാകും.
ഒരു വർഷമായി മരവിച്ച സിൽവർലൈൻ പദ്ധതിയെക്കുറിച്ചു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒരു പരാമർശവുമുണ്ടായിരുന്നില്ല. എന്നാൽ ഒരു മാസം മുൻപു നടത്തിയ യുഎസ് സന്ദർശനത്തിൽ മുഖ്യമന്ത്രി വീണ്ടും സിൽവർലൈൻ സജീവമാക്കി. ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധി കെ.വി.തോമസ് നടത്തിയ ചില ഇടപെടലുകൾ ഇതിനു ധൈര്യം നൽകിയെന്നു കരുതണം. ഡൽഹിയിലെ നിർദേശപ്രകാരമാണു കെ.വി.തോമസ് ശ്രീധരന്റെ അടുത്തേക്കെത്തിയതും. ശ്രീധരന്റെ ബദൽനിർദേശം ചർച്ചയായതോടെ, ഒട്ടും മടിക്കാതെ ബിജെപി പിന്തുണയുമായെത്തുകയായിരുന്നു. ബദൽ നിർദേശം ശ്രീധരൻ നേരത്തേ മുന്നോട്ടുവച്ചതാണെന്നും റെയിൽവേ വിഷയത്തിൽ ശ്രീധരനാണു കേരളത്തിലെ ബിജെപിയുടെ മാർഗദർശിയെന്നുമാണു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യായീകരിച്ചത്.
ഒരു പേജ് കുറിപ്പു മാത്രമുള്ള പദ്ധതിയെയാണ് വിശദാംശങ്ങളറിയുന്നതിനു മുൻപു ബിജെപി പിന്തുണച്ചത്.പുതിയ നിർദേശത്തോടു പഠിച്ചശേഷം മതി പ്രതികരണമെന്നാണു പ്രതിപക്ഷത്തിന്റെ സമീപനം. പുതിയ പദ്ധതിയിൽ ഭൂമിയേറ്റെടുക്കൽ കുറഞ്ഞേക്കാമെങ്കിലും സാമ്പത്തികബാധ്യത ഉയരുമെന്നാണു നിഗമനം.ഡൽഹിയിൽ ചില ധാരണകൾ രൂപപ്പെട്ടെന്ന സംശയവും പ്രതിപക്ഷം പങ്കുവയ്ക്കുന്നു. സിൽവർലൈൻ പദ്ധതിയിൽ കാര്യമായ മാറ്റം നിർദേശിക്കുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇതില്‍ പറയുന്നത്. നിലവിലെ പാതക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകാനാണ് കെ. റെയിലിന്റെ നിർദേശം.
കേരളത്തില്‍ ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. കെ റെയിലിന്റെ അലൈൻമെന്റിലും അപാകതയുണ്ട്. അതുകൊണ്ട് നിലവിലെ ഡി.പി.ആറില്‍ മാറ്റം വേണം. ആദ്യം സെമി ഹൈസ്പീഡ് ട്രെയിന്‍ നടപ്പാക്കുകയും പിന്നീട് ഹൈസ്പീഡിലേക്ക് മാറുകയും വേണമെന്നും റിപ്പോർട്ടില്‍ നിർദേശിക്കുന്നു.കെ സുരേന്ദ്രനും ഇതിനു പിന്നാലെ പിന്തുണ അറിയിച്ചു കൊണ്ട് വന്നതും എല്ലാം കൂട്ടി വായിക്കുമ്പോൾ ചെറിയൊരു സംശയം ഇല്ലാതെ ഇല്ല. യുവതലമുറയിലെ നല്ലൊരു ശതമാനം ആളുകളും ഇവിടുത്തെ രാഷ്ട്രീയക്കാരുടെ കയ്യിലിരിപ്പ് കൊണ്ട് നാട് വിട്ടോണ്ടിരിക്കുകയാണ്. പിന്നെ ആർക്കു വേണ്ടിട്ടാണാവോ ഇതൊക്ക പണിയുന്നത്.വികസനം നല്ലത് തന്നെ , പക്ഷെ കേരളം പോലൊരു കുഞ്ഞു സംസ്ഥാനത്ത് നാട്ടുകാരുടെ നെഞ്ചത്ത് കൂടി കേറി ചെയ്യരുത്. പ്രതിപക്ഷം ഇതൊന്നും കാണുന്നിലെ അതോ ശ്രീധരനെ വലിച്ചിട്ടാൽ വോട്ട് പോകും എന്ന പേടിയോ?
https://www.facebook.com/Malayalivartha



























