മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാൻ കഴിഞ്ഞത് മോഷണത്തിന്, ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ; മാല പൊട്ടിക്കാൻ ഉള്ളടക്കം, വിവിധതരം കത്തികളും ടോർച്ചുകളും:- കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ കത്തിക്കാൻ, ഭാര്യയുടെ ശ്രമം:- പോലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നത് ഭാര്യ...
അനുവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം എടവണ്ണപ്പാറയില്‍ ബൈക്കുപേക്ഷിച്ചാണ് പ്രതി മുജീബ് ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ കൊണ്ടോട്ടിയിലെ വീട്ടിലെത്തിയത്. ഈ വീട്ടില്‍ വച്ച് മുജീബിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കൊണ്ടോട്ടിയിലെ വീട്ടില്‍ പൊലീസ് സംഘമെത്തിയപ്പോള്‍ മുജീബ് മുറിക്കകത്തുകയറി വാതിലടച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല. വാതില്‍ തകര്‍ത്ത് അകത്തുകയറിയ പൊലീസുകാരനെ ജനല്‍ചില്ല് പൊട്ടിച്ച് മൂജീബ് ആക്രമിച്ചു. സാഹസികമായാണ് മൂജീബിനെ കീഴ്പ്പെടുത്തിയത്. മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാൻ കഴിഞ്ഞത് മോഷണത്തിന്, ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ്.
മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോർച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു. മുക്കത്ത് പീഡനത്തിനിരയായ സ്ത്രീ തന്നെ എന്തോ മണപ്പിച്ച് ബോധംകെടുത്തിയശേഷമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ബാഗിൽ എല്ലാ സംവിധാനവുമായാണ് മുജീബ് മോഷണത്തിനായി ഇറങ്ങുന്നത്. പോലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണ്. പോലീസ് വീട്ടിൽ അന്വേഷിച്ചുചെന്നദിവസം കൊലപാതകദിവസം മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും ഭാര്യ നടത്തിയിരുന്നു. തെളിവ് നശിപ്പിക്കാനായിരുന്നു ഭാര്യയുടെ ശ്രമം.
കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്.
മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്‍. മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി. 2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.
വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്. കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബിന് സ്വര്യവിഹാരം നടത്തിയത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്. മലപ്പുറത്ത് ജ്വല്ലറി ഉടമ ഗണപതിയെ കുത്തിക്കൊലപ്പെത്തിയ കേസിലും മൂജീബ് പ്രതിയാണ്.
മുജീബ് റഹ്‌മാന്‍, മുമ്പ് 57 കേസുകളില്‍ പ്രതിയായിരുന്നിട്ടും ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളാണെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. കൊടുംക്രിമിനലായ ഇയാള്‍ക്ക് ഒരുകാരണവശാലും ജാമ്യം അനുവദിക്കാന്‍ പാടില്ലായിരുന്നെന്നും ജാമ്യം ലഭിച്ചത് നിയമസംവിധാനത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 'വയോധികയെ പീഡിപ്പിച്ച കേസിലെ അന്വേഷണം വൈകിയതുകൊണ്ടാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് കൊല്ലപ്പെട്ട അനുവെന്ന യുവയതിയുടെ കുറ്റമാണോ?' -കെമാല്‍ പാഷ ചോദിച്ചു.
'57 കേസില്‍ പ്രതിയായ ആള്‍ക്ക് ഒരുകാരണവശാലും ജാമ്യം നല്‍കാന്‍ പാടില്ലായിരുന്നു. ഇയാള്‍ കൊടുംക്രിമിനലാണെന്ന് കോടതിയെ അറിയിക്കുന്നതില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ബോണ്‍ ക്രിമിനല്‍ ഇനിയൊരിക്കലും പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha