മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...
കോഴിക്കോട് പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ വീടിനകത്തുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച രാവിലെ 8.30-നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു.ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് സുമേഷിന്റെ ഭാര്യ സ്വപ്ന മരിച്ചിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ആദ്യം നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത് . പിന്നീട് വീട്ടിൽ അറിയിക്കാൻ ആയിട്ട് എത്തിയപ്പോഴാണ് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മൂത്ത മകൾ ഗോപിക 10 ക്ലാസ് വിദ്യാർത്ഥിയാണ് . രണ്ടാമത്തെ മകൾ ജ്യോതിക 7 ക്ലാസ് വിദ്യാര്ഥിയുമാണ് . ഭാര്യ മരിച്ചതിന് ശേഷം സുമേഷും ഈ രണ്ടു മക്കളും മാത്രമാണ് വീട്ടിൽ താമസം . കൂടുതൽ മരണ കാരണങ്ങൾ ഒന്നും തന്നെ വ്യക്തമല്ല.ഏതായാലും മക്കൾക്ക് വിഷം നൽകിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തത് തന്നെയാണ് കാരണം എന്നുള്ളത് വ്യക്തമാണ് . കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ വ്യക്തമായിട്ടില്ല . എന്തെങ്കിലും കടബാധ്യതയോ മറ്റുള്ള പ്രശ്നങ്ങൾ എന്തേലും ഉണ്ടോ എന്നുള്ളത് കൂടുതൽ അന്വേഷണത്തിൽ മാത്രമാണ് വ്യക്തമാവുകയുള്ളു.
https://www.facebook.com/Malayalivartha