Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിൽ ഇസ്രയേൽ; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല...

13 APRIL 2024 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിലാണ് ഇസ്രയേൽ. എന്തും നേരിടാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെ, രാജ്യത്തിനകത്തും പുറത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം രാത്രിയോടെ വടക്കന്‍ ഇസ്രയേലിലേക്ക് ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുല്ല റോക്കറ്റ് തൊടുത്ത് വിട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളോ ക്രൂയിസ് മിസൈലുകളോ ഡ്രോണുകളോ ഉപയോഗിച്ച് ഇറാൻ്റെ മണ്ണിൽ നിന്ന് ഇസ്രായേലിനെ ആക്രമിക്കാൻ കഴിയുമെന്ന് കാണിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.

ഇറാൻ, ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളുടെ ആക്രമണ സാധ്യതയെക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതുവരെ, ഇസ്രായേലും യുഎസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഇറാൻ എങ്ങനെയെങ്കിലും ഒഴിവാക്കിയിരുന്നു. എന്നാൽ സിറിയയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഇസ്രായേൽ ആണെന്ന് ആരോപിച്ചാണ് ഇസ്രായേലിനെ ഇറാൻ ആക്രമിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയും, ഇസ്രയേലും ഈ മുന്നറിയിപ്പിനെ ഭയപ്പെട്ടിരുന്നു.

അമേരിക്ക വിഷയത്തിൽ ഇടപെടാൻ വരരുതെന്നും, ഒഴിഞ്ഞ് നിൽക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണെന്ന് ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമിക്കും എന്ന ഇറാൻ മുന്നറിപ്പുകൾക്കിടെ ഹിസ്ബുല്ല റോക്കറ്റ് തൊടുത്ത് വിട്ടത്.

തെക്കന്‍ ലെബനനില്‍ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുല്ല പ്രസ്താവിച്ചു. തെക്കൻ ലെബനൻ ഗ്രാമങ്ങളിലും വീടുകളിലേക്കും അടുത്തിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമാണ് ആക്രമണം. ഡസൻ കണക്കിന് കത്യുഷ റോക്കറ്റുകൾ പ്രയോഗിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

ഹിസ്ബുല്ലയുടെ റോക്കറ്റുകളെ ഇസ്രയേലിന്‍റെ അയേണ്‍ ഡോം പ്രതിരോധിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലുണ്ട്. കത്യുഷ റോക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞതായും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവും പ്രതികരിച്ചു. നേരത്തെ ഹിസ്ബുല്ലയുടെ ബോംബ് ഡ്രോണുകളും ഷെല്ലുകളും പ്രതിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 40 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല പ്രയോഗിച്ചതെന്നും ഐഡിഎഫ് അറിയിച്ചു.

 

ഇതോടെ ഗാസ യുദ്ധം മറ്റൊരു ദിശയിലായി പശ്ചിമേഷ്യയിൽ യുദ്ധം പടരുമോ എന്നാണ് ഭീതി. ഇറാനെ പ്രതിരോധിക്കാൻ ഇസ്രയേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തു. സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ആക്രമണത്തിൽ ഇറാന്റെ രണ്ട് ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ കടന്ന് ആക്രമിക്കുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേൽ ശിക്ഷിക്കപ്പെടണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്.

വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്കൂളുകളും ഉൾപ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവർ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകൾ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്‌ബുള്ളക്ക് സഹായകമായിട്ടുണ്ട്.

ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങൾ ഹിസ്ബുല്ലയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. വൻതോതിലുള്ള ചാവേർ ആക്രമണങ്ങളുടെ തുടക്കക്കാരനായാണ് ഹിസ്ബുല്ലയെ അന്താരാഷ്ട്ര വിദഗ്ധർ കണക്കാക്കുന്നത്. തെക്കൻ ബെയ്റൂട്ട്, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്. ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഹിസ്ബുല്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (18 minutes ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (1 hour ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (1 hour ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (2 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (2 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (9 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (9 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (9 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (9 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് കൊച്ചി, കോര്‍പറേഷനെ കുടഞ്ഞ് ഹൈക്കോടതി ! കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു...ശ്രീലങ്ക എങ്ങനെയാണ് മാലിന്യം നിര്  (10 hours ago)

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു  (10 hours ago)

Malayali Vartha Recommends