മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട്, തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു... കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും യദു ..
മേയറാണ് , എം എൽ എ യാണ് എന്ന് കരുതി സാധാരണകർക്കൊന്നും യാതൊരു വിലയുമില്ലാത്ത ആയിരിക്കുന്നു . അഹങ്കാരം പിടിച്ച കുറെയെണ്ണം ഉണ്ട് ഭരിക്കാൻ . അവർ പറയുന്നത് എന്താണോ ശെരി . അതാവണം എല്ലാവരുടെയും ശെരി. ഇതിനൊക്കെ ജനം മറുപടി പറയും . അല്ലെങ്കിലും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കമാണ് . കല്യാണം കൂടി വരുമ്പോൾ സ്വകാര്യ വണ്ടിക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് നടുറോഡിൽ KSRTC തടയുകയും ഡ്രൈവറുമായി തകർക്കിക്കുകയും വണ്ടിയിൽ നിന്നും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത സംഭവം ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ വിമർശനമാണ് ഉയരുന്നത്.
അതിൽ ഡ്രൈവറുടെ ഭാഗത്തു തന്നെയാണ് പൂര്ണമായിട്ടുള്ള ന്യായം എന്ന് നമ്മുക്ക് കൃത്യമായി മനസിലാകും. മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. വിഷയം വിവാദമായതോടെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു യദു. നിനക്കുളള പണി തരുമെന്നാണ് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന എംഎൽഎയും അതു തന്നെ പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും യദു പറഞ്ഞു.ഞാൻ പറഞ്ഞതു കേൾക്കാൻ പോലും മനസ് കാണിച്ചില്ല. മേഡം പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. മോശമായ ആംഗ്യം കാണിച്ചുവെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അത് തെളിയിക്കാൻ പറഞ്ഞു. അപ്പോഴാണ് പറഞ്ഞത് നീ കോടതിയിൽ കൊണ്ട് കേസ് കൊടുത്ത് അവിടെ നിന്ന് നീതി കിട്ടുന്നെങ്കിൽ കിട്ടട്ടെ നിനക്കുളള പണി തരുമെന്ന്.
ശമ്പളം ചോദിച്ചപ്പോൾ പാർട്ടിയെ പറഞ്ഞുവെന്ന് ആയി. അതാണ് മേയർ പ്രശ്‌നമാക്കുന്നതെന്നും യദു പറഞ്ഞു.സ്വകാര്യ കാറായിരുന്നതുകൊണ്ടു തന്നെ മേയർ ആണ് ഉളളിലെന്ന് അറിയില്ലായിരുന്നു. ബസിന് കുറുകെ കാർ നിർത്തി ഇവർ ഇറങ്ങി വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്ലാതെ എങ്ങനെയെങ്കിലും ഒഴിഞ്ഞുപോകട്ടെ എന്ന് കരുതിയാണ് പിന്നീട് ഫോൺ ചെയ്ത് എന്തെങ്കിലും ചെയ്‌തെങ്കിൽ ക്ഷമിക്കണമെന്ന് പറഞ്ഞത്. പക്ഷെ അപ്പോൾ ഞാൻ തെറ്റ് ചെയ്തതുകൊണ്ട് സോറി പറഞ്ഞെന്നാണ് മേയർ വ്യാഖ്യാനിക്കുന്നതെന്നും യദു പറഞ്ഞു.വയസ്സായ അമ്മയ്‌ക്കും മോനും ഞാൻ മാത്രമേയുളളൂ എന്ന് പറഞ്ഞിട്ടുപോലും മേയർക്ക് ഒരു കരുണയും ഉണ്ടായില്ലെന്ന് യദു പറഞ്ഞു. സർക്കാർ സംവിധാനത്തിന്റെ ഭാഗമായ മേയറും എംഎൽഎയുമൊക്കെ ഭീഷണിപ്പെടുത്തുമ്പോൾ തന്റെ ജോലിക്ക് പോലും ഉറപ്പില്ലെന്നും അതുകൊണ്ടു തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും യദു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും തിരുവനന്തപുരം പാളയത്ത് രാത്രിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്.വാഹനത്തിന് സൈഡ് നൽകിയില്ലെന്ന പേരിലായിരുന്നു സ്വകാര്യ കാർ കൊണ്ട് വാഹനത്തിന് മുന്നിലിട്ട് തടസമുണ്ടാക്കിയ ശേഷം മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ പൊതുമദ്ധ്യത്തിൽ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പ്രശ്‌നം നടക്കുമ്പോൾ വീഡിയോ റെക്കോഡ് ചെയ്ത മൊബൈൽ ഫോൺ ബലമായി വാങ്ങാനും മേയർ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാർ നൽകിയ മൊഴി. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും ഇവർക്കുണ്ട്.
യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് സംഭവം നടന്നത്. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാർ പറയുന്നു. എംഎല്‍എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഡ്രൈവർ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തി പൊലീസ് യാത്രക്കാരെ അറിയിച്ചത്.മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണമെന്ന് കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ആവശ്യപ്പെട്ടു. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിരകയറൽ ആണെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എംഎൽഎ പറഞ്ഞു.
https://www.facebook.com/Malayalivartha