ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി യുഎൻ. ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ് വ്യക്തമാക്കി. യുദ്ധമേഖലയിൽ മുന്നറിയിപ്പില്ലാതെ കടന്നതുകൊണ്ടാണ് യുഎൻ വാഹനം ആക്രമിക്കപ്പെട്ടത് എന്ന് ഇസ്രയേൽ വാദിച്ചിരുന്നു. ഇത് തള്ളിയാണ് ഐക്യരാഷ്ട്രസഭയുടെ വിശദീകരണം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മുൻ ഇന്ത്യൻ സൈനികൻ വൈഭവ് അനിൽ ഖാലെയാണ് ഗാസയിലെ റഫയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യുഎൻ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു. സഹപ്രവർത്തകർക്ക് ഒപ്പം വൈഭവ് അനിൽ ഖാലെ സഞ്ചരിച്ച കാർ ആക്രമിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.
തദ്ദേശീയരായ 190 യുഎൻ അംഗങ്ങൾ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വൈഭവ് അനിൽ ഖാലെയുടെ സംസ്കാരം പുണെയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.മുൻ ഇന്ത്യൻ സൈനികനും യുനൈറ്റഡ് നാഷൻസ് ഡിപാർട്‌മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗവുമായ വൈഭവ് അനിൽ ഖാലെ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്.ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിന് ഇരയായത്. ഐക്യരാഷ്ട്രസഭയുടേത് എന്ന് അടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു.ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണ് വൈഭവ് അനിൽ ഖാലെ.
ഗസ്സയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത് മുതൽ തദ്ദേശീയരായ 190 യു.എൻ അംഗങ്ങൾ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തിയിരുന്നു.ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ആക്രമണം ശക്തമാക്കുന്ന ഇസ്രയേൽ, കിഴക്കൻ ജബലിയയിൽ രാത്രിമുഴുവൻ വ്യോമാക്രമണവും സ്ഫോടനവും നടത്തി. ഞായറാഴ്ച പുലർച്ചയോടെ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ ടാങ്കുകൾ ഇവിടേക്കെത്തി. ശനിയാഴ്ചത്തെ ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ആകെ മരണങ്ങൾ 35,034 ആയി ഉയർന്നു.ഗാസാസിറ്റിയുടെ കിഴക്കുള്ള അൽ സെയ്ത്തൂണിലും അൽ സാബ്രയിലുമാണ് ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചത്. ഗാസയിലെ ചരിത്രപരമായ എട്ട് അഭയാർഥിക്യാമ്പുകളിൽ ഏറ്റവുംവലുതാണ് ജബലിയയിലേത്.
1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ അഭയാർഥികളായ പലസ്തീൻകാരുടെ പിൻതലമുറക്കാരായ ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാർക്കുന്നത്.വടക്കൻ ഗാസയിൽ യുദ്ധം ശക്തമായിരുന്ന കാലത്ത് ഒട്ടേറെപ്പേർ ഇവിടം വിട്ടുപോയിരുന്നു. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തെത്തുടർന്ന് പലരും തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം.ജബലിയയിൽ തിരിച്ചുവരുന്ന ഹമാസിനെ നേരിടുന്നതിനാണ് സൈനികനടപടിയെന്ന് ഇസ്രയേൽസൈന്യം അവകാശപ്പെട്ടു. ശിഥിലമായ സൈനികശേഷി അവർ വീണ്ടെടുക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്നും പറഞ്ഞു. കഴിഞ്ഞയാഴ്ചകളിലായി ജബലിയയിൽ ഗാസാസിറ്റിയിലെ സയ്ത്തൂൺ ജില്ലയിൽ 30 ഹമാസുകാരെ വധിച്ചെന്ന് സേനാവക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
ജബലിയയിൽ ആക്രമണം തുടങ്ങിയത് ഇവിടെനിന്ന് വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരിക്കുകയാണെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. അതിനിടെ, മധ്യഗാസയിലെ നഗരമായ ഡെയ്‍ർ അൽ ബലായ്ക്കുചുറ്റും ഇസ്രയേൽസൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, അധിനിവേശം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ചില ടാങ്കുകളും ബുൾഡോസറുകളും നഗരവേലി തകർത്ത് അകത്തുകയറിയെന്നും അവരുമായി ഏറ്റുമുട്ടിയെന്നും വെടിവെപ്പുണ്ടായെന്നും ഹമാസിന്റെ മാധ്യമങ്ങൾ പറഞ്ഞു. ശനിയാഴ്ച രാത്രി ഡെയ്ർ അൽ ബലായിലുണ്ടായ ആക്രമണത്തിൽ ഡോക്ടർമാരായ അച്ഛനും മകനും കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha

























