മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...
മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത. കെ എസ് ആർ ടി സിയിൽ നിന്നും പിരിച്ചു വിടാനും ആലോചനയുണ്ട്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച നിയമലംഘനം ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സിക്ക് റിപ്പോർട്ട് നൽകും. മോട്ടാർ വാഹന വകുപ്പിനും നൽകും. ഇതോടെ ജോലിയും ലൈസൻസും യദുവിന് നഷ്ടമാകാൻ സാധ്യത ഏറെയാണ്. മേയർക്കും എംഎൽഎ സച്ചിൻ ബേബിക്കുമെതിരെ നിരന്തരം പ്രതികരിക്കുന്ന യദുവിനെ എല്ലാ അർത്ഥത്തിലും തളയ്ക്കാനാണ് തീരുമാനം.തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബസ്സിലെ സി.സി.ടി.വി ദൃശ്യം കാണാതായതിന് ഉത്തരവാദി ഡ്രൈവറാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴാണ് ഈ നീക്കം. എന്നാൽ ഇടയ്ക്ക് ഫോണിൽ സംസാരിച്ചുണ്ടാവുമെന്നും വളരെ അത്യാവശ്യമായി വീട്ടിൽ നിന്നൊക്കെ വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓർമയില്ലെന്നും യദു പ്രതികരിച്ചു. ഒരു മണിക്കൂർ ഫോണിൽ സംസാരിച്ചുവെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യമാണോയെന്ന് യദുവും ചോദിക്കുന്നു.താൽകാലിക ഡ്രൈവറായ യദുവിനെ കെ എസ് ആർ ടി സിക്ക് അനായാസം പിരിച്ചു വിടാം. നടിയുടെ പരാതിയിലും പൊലീസ് കേസെടുത്തേക്കും.ഫോൺ ഉപയോഗം നിയമലംഘനമാണെന്നും പക്ഷെ ചിലപ്പോൾ ഫോൺ എടുക്കാതിരിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവാറുള്ളതെന്നും യദു പറഞ്ഞു.
സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്. നടപടി വരുമ്പോൾ അപ്പോൾ നോക്കുമെന്നും യദു കൂട്ടിച്ചേർത്തു. മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ ഡ്രൈവറാണെന്ന് ആരോപണത്തിനും യദു മറുപടി നൽകി. കാർഡ് കിട്ടേണ്ട ഏറ്റവും ആവശ്യക്കാരൻ താനാണ്. അങ്ങനെയാവുമ്പോൾ തനിക്ക് കാര്യങ്ങൾ എളുപ്പമാവും. പക്ഷെ അത് കണ്ടുപിടിക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും യദു പ്രതികരിച്ചു.ഇതിനിടെ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ സംഭവത്തിൽ മേയർക്കും എംഎൽഎ.യ്ക്കുമെതിരേ കന്റോൺമെന്റ് പൊലീസ് കോടതി നിർദേശത്തെ തുടർന്ന് കേസെടുത്തിരുന്നു. കാർ കുറുകെയിട്ട് ബസ് തടഞ്ഞ സംഭവത്തിൽ എറണാകുളം സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, പരിശോധിച്ച് നടപടിയെടുക്കാൻ കന്റോൺമെന്റ് പൊലീസിനോട് നിർദേശിക്കുകയായിരുന്നു.
ഇതിനിടെയാണ് ഗതാഗത നിയമലംഘനത്തിന്റെ പേരിൽ യദുവിനെതിരേയും നടപടി വരുന്നത്.അതേസമയം, ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ബസ് കണ്ടക്ടറുമായ സുബിനെ സംശയമുണ്ടെന്നാണ് യദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കണ്ടക്ടറും എംഎൽഎയുമടക്കം ഗൂഢാലോചന നടത്തിയോ എന്ന് സംശയിക്കുന്നു. സംഭവം നടക്കുമ്പോൾ കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നത്. സച്ചിൻ ദേവ് ബസിൽ കയറിയപ്പോൾ എഴുന്നേറ്റ് സീറ്റ് നൽകിയത് കണ്ടക്ടറാണ്. എംഎൽഎ വന്നപ്പോൾ 'സഖാവേ ഇരുന്നോളൂ' എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തെന്നും യദു ആരോപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha