Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

18 MAY 2024 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കും

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ബോംബ് ഉള്‍പ്പെടെയുള്ള എല്ലാ മാരകായുധങ്ങളും സി.പി.എം നിര്‍മിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.

പാര്‍ട്ടി സ്റ്റഡി ക്ലാസ് പോലെ ബോംബ് നിര്‍മാണത്തിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം. പരിശീലനമില്ലാതെ സ്റ്റീല്‍ ബോംബ് നിര്‍മിക്കാനാകില്ല. ബോംബും ആയുധങ്ങളും നിര്‍മിക്കുന്ന സഖാക്കള്‍ അവ ഉപയോഗിക്കാന്‍ കൊലയാളി സംഘങ്ങളെയും വാടക ഗുണ്ടകളെയും ഏര്‍പ്പെടുത്തും. അവര്‍ക്ക് പണവും നല്‍കും പാര്‍ട്ടി കേസും നടത്തും. ഇതിനായി പ്രത്യേക ഫണ്ട് തന്നെയുണ്ടെന്നാണ് കെ.സുധാകരനെ പോലുള്ളവര്‍ ആരോപിക്കുന്നത്.

ഇവര്‍ക്കിടയില്‍ ജീവന്‍പണയം വെച്ചാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നത്. 2015ല്‍ ബോംബ് നിര്‍മാണത്തിനിടെ ഷൈജു, സുബീഷ് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഷൈജുവിനും സുബീഷിനും രക്തസാക്ഷി സ്മാരകം നിര്‍മിച്ചിരിക്കുകയാണ് സി.പി.എം. ഈ മാസം 22ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്മാരം ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മാണം ക്രിമിനല്‍ കുറ്റം മാത്രമല്ല, ദേശവിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്. അതിന് സി.പി.എം കൂട്ടുനില്‍ക്കുന്നു എന്നാണ് പുതിയ സ്മാര നിര്‍മാണം വിരല്‍ചൂണ്ടുന്നത്. പാര്‍ട്ടിക്ക് വേണ്ടി ബോംബ് നിര്‍മിക്കുകയും അതിനിടെ മരിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന പോലെ സ്മാരകം ഉയര്‍ന്നത്. 2024ലും ഇത്തരം കാടത്ത സമ്പ്രദായങ്ങള്‍ കൊണ്ട് നടക്കാന്‍ സി.പിഎമ്മിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

വലിയ വിദ്യാഭ്യാസമില്ലാത്ത, ജോലിയും കൂലിയുമില്ലാത്ത യുവാക്കളെ വഴിതെറ്റിക്കുകയും അവരെ പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കും ബോംബ് നിര്‍മാണത്തിനും ഉപയോഗിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗത്തിനെതിരെയുള്ള ചൂഷണത്തിനെതിരെ പോരാടുന്ന പാര്‍ട്ടി ഒരു കൂട്ടം യുവാക്കളെ വഴിതെറ്റിക്കുന്നു. നാടിനും വീടിനുംയാതൊരു പ്രയോജനവുമില്ലാതെ ഇവരില്‍ പലരും ചാവേറായി മരിക്കുന്നു. അല്ലെങ്കില്‍ ഏതെങ്കിലും കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. എന്തൊരു ക്രൂരതയാണിത്. ഇതും ഒരുതരം ഫാസിസമാണ്.

ഷുഹൈബ്, ടിപി ചന്ദ്രശേഖരന്‍ എന്നിവരെ വെട്ടിനുറുക്കി കൊന്ന പ്രതികള്‍ എത്രയോ കാലം ജയിലിന് പുറത്ത് യഥേഷ്ടം വിഹരിച്ചു. ഹൈക്കോടതി ഇടപെട്ടതോടെയാണ് ഇവരുടെ താന്തോന്നിത്തരത്തിന് അറുതിവരുത്തിയത്. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായി ബോംബ് നിര്‍മിക്കുകയും പലയിടങ്ങളിലായി അവ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസിന് മുമ്പും ഇപ്പോഴും അറിയാം.

അവരുടെ കണ്‍വെട്ടത്താണല്ലോ ഇതെല്ലാം നടക്കുന്നത്. സിപി.എമ്മിന് ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പൊലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെ.സുധാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മാസം പാനൂരില്‍ നടന്ന സ്‌ഫോടനം.

ബോംബ് നിര്‍മിക്കുന്നതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.എം വ്യക്തമാക്കിയത്. പ്രതികളെല്ലാം ഡിവൈഎഫ്‌ഐക്കാരായിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുമായി ഡിവൈഎഫ്‌ഐക്കാര്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന് പകരം വീട്ടാനും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ഇഡി അറസ്റ്റ് ചെയ്താല്‍ ജനശ്രദ്ധതിരിക്കാനും വേണ്ടായാണ് ബോംബ് നിര്‍മിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മരിച്ചയാളുടെ വീട്ടില്‍ സഖാക്കള്‍ സജീവമായുണ്ടായിരുന്നു. താമസിയാതെ അയാളുടെ പേരിലും രക്തസാക്ഷി മണ്ഡപം ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.

രണ്ട് കൊല്ലം മുമ്പ് കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ ഒരു ഡിവൈഎഫ്‌ഐക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. 2020 സെപ്തംബറില്‍ തലശ്ശേരി പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി യുവാവിന്റെ ഇരു കരങ്ങളും നഷ്ടപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണിവിടം. ഇതേ കൊല്ലം തിരുവനന്തപുരം കേശവദാസപുരത്ത് ബോംബ് നിര്‍മാണത്തിനിടെ രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ഭരണത്തിന്റെ മറവില്‍ സിപിഎം നടത്തുന്ന അക്രമങ്ങളും കണ്ണൂരില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെ കുറിച്ചും അന്വേഷണം നടത്താന്‍ സിപി.എം തയ്യാറാകില്ല. കോണ്‍ഗ്രസ് അധികാരത്തിലേറിയാലും ഇതില്‍ വലിയ മാറ്റമുണ്ടാകില്ല. ബോംബ് നിര്‍മാണത്തിനിടെയുണ്ടാകുന്ന സ്‌ഫോടനത്തിലും മറ്റ് അക്രമങ്ങളിലും പരിക്കേറ്റവരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. പൊലീസുകാരെല്ലാം പാര്‍ട്ടിക്കാരായതിനാല്‍ എല്ലാത്തിനും കണ്ണടയ്ക്കും. ഇനി ഏതെങ്കിലും പൊലീസുകാരന്‍ നടപടിയെടുക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ അവന്റെ കാര്യം പോക്കാണ്.

രാഷ്ട്രീയ എതിരാളികളെ ആശയത്തിലൂടെ പരാജയപ്പെടുത്തേണ്ടതിന് പകരം അക്രമത്തിലൂടെ കീഴ്‌പ്പെടുത്തുന്നത് സിപിഎമ്മിനെ പോലൊരു പുരോഗമന പ്രസ്ഥാനത്തിന് ചേരുന്ന നടപടിയല്ല. ദൗര്‍ഭാഗ്യവശാല്‍ പല നേതാക്കളുടെയും അറിവും ഒത്താശയും ഉള്ളത് കൊണ്ടാണ് ഇവയെല്ലാം നടക്കുന്നതെന്ന് ഏവര്‍ക്കുമറിയാം. നടപടിയെടുക്കാന്‍ പാര്‍ട്ടിക്കാരോ മറ്റുള്ളവരോ തയ്യാറാകില്ല. ജീവഭയം കൊണ്ടുമാത്രമാണ് പോലീസും സാധാരണ ജനങ്ങളും പ്രതികരിക്കാത്തത്. ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കൊല്ലപ്പെട്ട ശേഷം അവരെ രക്തസാക്ഷികളായി വാഴ്ത്തുകയും സ്മാരം പണിത് മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് സിപിഎമ്മിലെ ജീര്‍ണതയുടെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (5 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (5 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (6 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (6 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (6 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (9 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (9 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (10 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (10 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (10 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (10 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (10 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (10 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (10 hours ago)

Malayali Vartha Recommends