Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

18 MAY 2024 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രസംഗിക്കാൻ നിൽക്കുന്നതിനിടെ മാലപ്പടക്കം നിർത്താതെ പൊട്ടി; എന്ത് തോന്നിവാസമാണ് ഈ കാണിക്കുന്നത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

രാജ്യത്തിന് പ്രഥമ പരിഗണന നൽകണമെന്ന് നിർദേശം; മികച്ച വികസന മാതൃകകൾ തിരുവനന്തപുരത്ത് നടപ്പിലാക്കും; പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ കുറിച്ച് മേയർ വി.വി. രാജേഷ്

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ബോംബ് ഉള്‍പ്പെടെയുള്ള എല്ലാ മാരകായുധങ്ങളും സി.പി.എം നിര്‍മിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.

പാര്‍ട്ടി സ്റ്റഡി ക്ലാസ് പോലെ ബോംബ് നിര്‍മാണത്തിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം. പരിശീലനമില്ലാതെ സ്റ്റീല്‍ ബോംബ് നിര്‍മിക്കാനാകില്ല. ബോംബും ആയുധങ്ങളും നിര്‍മിക്കുന്ന സഖാക്കള്‍ അവ ഉപയോഗിക്കാന്‍ കൊലയാളി സംഘങ്ങളെയും വാടക ഗുണ്ടകളെയും ഏര്‍പ്പെടുത്തും. അവര്‍ക്ക് പണവും നല്‍കും പാര്‍ട്ടി കേസും നടത്തും. ഇതിനായി പ്രത്യേക ഫണ്ട് തന്നെയുണ്ടെന്നാണ് കെ.സുധാകരനെ പോലുള്ളവര്‍ ആരോപിക്കുന്നത്.

ഇവര്‍ക്കിടയില്‍ ജീവന്‍പണയം വെച്ചാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നത്. 2015ല്‍ ബോംബ് നിര്‍മാണത്തിനിടെ ഷൈജു, സുബീഷ് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഷൈജുവിനും സുബീഷിനും രക്തസാക്ഷി സ്മാരകം നിര്‍മിച്ചിരിക്കുകയാണ് സി.പി.എം. ഈ മാസം 22ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്മാരം ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മാണം ക്രിമിനല്‍ കുറ്റം മാത്രമല്ല, ദേശവിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്. അതിന് സി.പി.എം കൂട്ടുനില്‍ക്കുന്നു എന്നാണ് പുതിയ സ്മാര നിര്‍മാണം വിരല്‍ചൂണ്ടുന്നത്. പാര്‍ട്ടിക്ക് വേണ്ടി ബോംബ് നിര്‍മിക്കുകയും അതിനിടെ മരിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന പോലെ സ്മാരകം ഉയര്‍ന്നത്. 2024ലും ഇത്തരം കാടത്ത സമ്പ്രദായങ്ങള്‍ കൊണ്ട് നടക്കാന്‍ സി.പിഎമ്മിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

വലിയ വിദ്യാഭ്യാസമില്ലാത്ത, ജോലിയും കൂലിയുമില്ലാത്ത യുവാക്കളെ വഴിതെറ്റിക്കുകയും അവരെ പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കും ബോംബ് നിര്‍മാണത്തിനും ഉപയോഗിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗത്തിനെതിരെയുള്ള ചൂഷണത്തിനെതിരെ പോരാടുന്ന പാര്‍ട്ടി ഒരു കൂട്ടം യുവാക്കളെ വഴിതെറ്റിക്കുന്നു. നാടിനും വീടിനുംയാതൊരു പ്രയോജനവുമില്ലാതെ ഇവരില്‍ പലരും ചാവേറായി മരിക്കുന്നു. അല്ലെങ്കില്‍ ഏതെങ്കിലും കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. എന്തൊരു ക്രൂരതയാണിത്. ഇതും ഒരുതരം ഫാസിസമാണ്.

ഷുഹൈബ്, ടിപി ചന്ദ്രശേഖരന്‍ എന്നിവരെ വെട്ടിനുറുക്കി കൊന്ന പ്രതികള്‍ എത്രയോ കാലം ജയിലിന് പുറത്ത് യഥേഷ്ടം വിഹരിച്ചു. ഹൈക്കോടതി ഇടപെട്ടതോടെയാണ് ഇവരുടെ താന്തോന്നിത്തരത്തിന് അറുതിവരുത്തിയത്. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായി ബോംബ് നിര്‍മിക്കുകയും പലയിടങ്ങളിലായി അവ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസിന് മുമ്പും ഇപ്പോഴും അറിയാം.

അവരുടെ കണ്‍വെട്ടത്താണല്ലോ ഇതെല്ലാം നടക്കുന്നത്. സിപി.എമ്മിന് ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പൊലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെ.സുധാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മാസം പാനൂരില്‍ നടന്ന സ്‌ഫോടനം.

ബോംബ് നിര്‍മിക്കുന്നതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.എം വ്യക്തമാക്കിയത്. പ്രതികളെല്ലാം ഡിവൈഎഫ്‌ഐക്കാരായിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുമായി ഡിവൈഎഫ്‌ഐക്കാര്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന് പകരം വീട്ടാനും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ഇഡി അറസ്റ്റ് ചെയ്താല്‍ ജനശ്രദ്ധതിരിക്കാനും വേണ്ടായാണ് ബോംബ് നിര്‍മിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മരിച്ചയാളുടെ വീട്ടില്‍ സഖാക്കള്‍ സജീവമായുണ്ടായിരുന്നു. താമസിയാതെ അയാളുടെ പേരിലും രക്തസാക്ഷി മണ്ഡപം ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.

രണ്ട് കൊല്ലം മുമ്പ് കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ ഒരു ഡിവൈഎഫ്‌ഐക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. 2020 സെപ്തംബറില്‍ തലശ്ശേരി പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി യുവാവിന്റെ ഇരു കരങ്ങളും നഷ്ടപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണിവിടം. ഇതേ കൊല്ലം തിരുവനന്തപുരം കേശവദാസപുരത്ത് ബോംബ് നിര്‍മാണത്തിനിടെ രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ഭരണത്തിന്റെ മറവില്‍ സിപിഎം നടത്തുന്ന അക്രമങ്ങളും കണ്ണൂരില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെ കുറിച്ചും അന്വേഷണം നടത്താന്‍ സിപി.എം തയ്യാറാകില്ല. കോണ്‍ഗ്രസ് അധികാരത്തിലേറിയാലും ഇതില്‍ വലിയ മാറ്റമുണ്ടാകില്ല. ബോംബ് നിര്‍മാണത്തിനിടെയുണ്ടാകുന്ന സ്‌ഫോടനത്തിലും മറ്റ് അക്രമങ്ങളിലും പരിക്കേറ്റവരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. പൊലീസുകാരെല്ലാം പാര്‍ട്ടിക്കാരായതിനാല്‍ എല്ലാത്തിനും കണ്ണടയ്ക്കും. ഇനി ഏതെങ്കിലും പൊലീസുകാരന്‍ നടപടിയെടുക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ അവന്റെ കാര്യം പോക്കാണ്.

രാഷ്ട്രീയ എതിരാളികളെ ആശയത്തിലൂടെ പരാജയപ്പെടുത്തേണ്ടതിന് പകരം അക്രമത്തിലൂടെ കീഴ്‌പ്പെടുത്തുന്നത് സിപിഎമ്മിനെ പോലൊരു പുരോഗമന പ്രസ്ഥാനത്തിന് ചേരുന്ന നടപടിയല്ല. ദൗര്‍ഭാഗ്യവശാല്‍ പല നേതാക്കളുടെയും അറിവും ഒത്താശയും ഉള്ളത് കൊണ്ടാണ് ഇവയെല്ലാം നടക്കുന്നതെന്ന് ഏവര്‍ക്കുമറിയാം. നടപടിയെടുക്കാന്‍ പാര്‍ട്ടിക്കാരോ മറ്റുള്ളവരോ തയ്യാറാകില്ല. ജീവഭയം കൊണ്ടുമാത്രമാണ് പോലീസും സാധാരണ ജനങ്ങളും പ്രതികരിക്കാത്തത്. ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കൊല്ലപ്പെട്ട ശേഷം അവരെ രക്തസാക്ഷികളായി വാഴ്ത്തുകയും സ്മാരം പണിത് മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് സിപിഎമ്മിലെ ജീര്‍ണതയുടെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഗായത്രി ഗോപി വിവാഹിതയായി  (33 minutes ago)

ശബരിമല യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ഇപ്പോള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്ന് പി. രാജീവ്  (1 hour ago)

ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി  (2 hours ago)

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍  (2 hours ago)

കെപിസിസിയുടെ സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും  (2 hours ago)

ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്  (2 hours ago)

വ്യവസായ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിയതിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്; 'നവകേരളം' കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

എളമക്കരയില്‍ ആറുവയസുകാരിയുടെ മരണം; പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന  (3 hours ago)

ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (3 hours ago)

ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 24 കേസുകള്‍; കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും  (3 hours ago)

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു  (3 hours ago)

കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ട്; പൊതുജനാരോഗ്യ രംഗത്ത് സർക്കാർ മാതൃകയായെന്ന് മന്ത്രി എം ബി രാജേഷ്  (3 hours ago)

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു; ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നു; ഈ മാസത്തെ ക്ഷേമ പെന്‍ഷന് അനുവാദം നൽകിയതായി ധനകാര്യ മ  (4 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (4 hours ago)

Malayali Vartha Recommends