Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

18 MAY 2024 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണം മന്ദഗതിയിലാക്കാനാണ്; ആരോപണവുമായി കെസി വേണുഗോപാല്‍ എംപി

ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യം; യുവജനങ്ങളോട് ഏറെ കരുതൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവന; മന്ത്രികേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്; ആപത്കരമായ പ്രസ്താവനകൾ കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ബോംബ് ഉള്‍പ്പെടെയുള്ള എല്ലാ മാരകായുധങ്ങളും സി.പി.എം നിര്‍മിക്കുകയും അവ പ്രയോഗിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.

പാര്‍ട്ടി സ്റ്റഡി ക്ലാസ് പോലെ ബോംബ് നിര്‍മാണത്തിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരം. പരിശീലനമില്ലാതെ സ്റ്റീല്‍ ബോംബ് നിര്‍മിക്കാനാകില്ല. ബോംബും ആയുധങ്ങളും നിര്‍മിക്കുന്ന സഖാക്കള്‍ അവ ഉപയോഗിക്കാന്‍ കൊലയാളി സംഘങ്ങളെയും വാടക ഗുണ്ടകളെയും ഏര്‍പ്പെടുത്തും. അവര്‍ക്ക് പണവും നല്‍കും പാര്‍ട്ടി കേസും നടത്തും. ഇതിനായി പ്രത്യേക ഫണ്ട് തന്നെയുണ്ടെന്നാണ് കെ.സുധാകരനെ പോലുള്ളവര്‍ ആരോപിക്കുന്നത്.

ഇവര്‍ക്കിടയില്‍ ജീവന്‍പണയം വെച്ചാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നത്. 2015ല്‍ ബോംബ് നിര്‍മാണത്തിനിടെ ഷൈജു, സുബീഷ് എന്നീ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഷൈജുവിനും സുബീഷിനും രക്തസാക്ഷി സ്മാരകം നിര്‍മിച്ചിരിക്കുകയാണ് സി.പി.എം. ഈ മാസം 22ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്മാരം ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മാണം ക്രിമിനല്‍ കുറ്റം മാത്രമല്ല, ദേശവിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്. അതിന് സി.പി.എം കൂട്ടുനില്‍ക്കുന്നു എന്നാണ് പുതിയ സ്മാര നിര്‍മാണം വിരല്‍ചൂണ്ടുന്നത്. പാര്‍ട്ടിക്ക് വേണ്ടി ബോംബ് നിര്‍മിക്കുകയും അതിനിടെ മരിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന പോലെ സ്മാരകം ഉയര്‍ന്നത്. 2024ലും ഇത്തരം കാടത്ത സമ്പ്രദായങ്ങള്‍ കൊണ്ട് നടക്കാന്‍ സി.പിഎമ്മിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

വലിയ വിദ്യാഭ്യാസമില്ലാത്ത, ജോലിയും കൂലിയുമില്ലാത്ത യുവാക്കളെ വഴിതെറ്റിക്കുകയും അവരെ പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കും ബോംബ് നിര്‍മാണത്തിനും ഉപയോഗിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗത്തിനെതിരെയുള്ള ചൂഷണത്തിനെതിരെ പോരാടുന്ന പാര്‍ട്ടി ഒരു കൂട്ടം യുവാക്കളെ വഴിതെറ്റിക്കുന്നു. നാടിനും വീടിനുംയാതൊരു പ്രയോജനവുമില്ലാതെ ഇവരില്‍ പലരും ചാവേറായി മരിക്കുന്നു. അല്ലെങ്കില്‍ ഏതെങ്കിലും കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. എന്തൊരു ക്രൂരതയാണിത്. ഇതും ഒരുതരം ഫാസിസമാണ്.

ഷുഹൈബ്, ടിപി ചന്ദ്രശേഖരന്‍ എന്നിവരെ വെട്ടിനുറുക്കി കൊന്ന പ്രതികള്‍ എത്രയോ കാലം ജയിലിന് പുറത്ത് യഥേഷ്ടം വിഹരിച്ചു. ഹൈക്കോടതി ഇടപെട്ടതോടെയാണ് ഇവരുടെ താന്തോന്നിത്തരത്തിന് അറുതിവരുത്തിയത്. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപകമായി ബോംബ് നിര്‍മിക്കുകയും പലയിടങ്ങളിലായി അവ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസിന് മുമ്പും ഇപ്പോഴും അറിയാം.

അവരുടെ കണ്‍വെട്ടത്താണല്ലോ ഇതെല്ലാം നടക്കുന്നത്. സിപി.എമ്മിന് ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പൊലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെ.സുധാകരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ മാസം പാനൂരില്‍ നടന്ന സ്‌ഫോടനം.

ബോംബ് നിര്‍മിക്കുന്നതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.എം വ്യക്തമാക്കിയത്. പ്രതികളെല്ലാം ഡിവൈഎഫ്‌ഐക്കാരായിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുമായി ഡിവൈഎഫ്‌ഐക്കാര്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന് പകരം വീട്ടാനും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ഇഡി അറസ്റ്റ് ചെയ്താല്‍ ജനശ്രദ്ധതിരിക്കാനും വേണ്ടായാണ് ബോംബ് നിര്‍മിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മരിച്ചയാളുടെ വീട്ടില്‍ സഖാക്കള്‍ സജീവമായുണ്ടായിരുന്നു. താമസിയാതെ അയാളുടെ പേരിലും രക്തസാക്ഷി മണ്ഡപം ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.

രണ്ട് കൊല്ലം മുമ്പ് കണ്ണൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ ഒരു ഡിവൈഎഫ്‌ഐക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. 2020 സെപ്തംബറില്‍ തലശ്ശേരി പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി യുവാവിന്റെ ഇരു കരങ്ങളും നഷ്ടപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണിവിടം. ഇതേ കൊല്ലം തിരുവനന്തപുരം കേശവദാസപുരത്ത് ബോംബ് നിര്‍മാണത്തിനിടെ രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ഭരണത്തിന്റെ മറവില്‍ സിപിഎം നടത്തുന്ന അക്രമങ്ങളും കണ്ണൂരില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെ കുറിച്ചും അന്വേഷണം നടത്താന്‍ സിപി.എം തയ്യാറാകില്ല. കോണ്‍ഗ്രസ് അധികാരത്തിലേറിയാലും ഇതില്‍ വലിയ മാറ്റമുണ്ടാകില്ല. ബോംബ് നിര്‍മാണത്തിനിടെയുണ്ടാകുന്ന സ്‌ഫോടനത്തിലും മറ്റ് അക്രമങ്ങളിലും പരിക്കേറ്റവരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. പൊലീസുകാരെല്ലാം പാര്‍ട്ടിക്കാരായതിനാല്‍ എല്ലാത്തിനും കണ്ണടയ്ക്കും. ഇനി ഏതെങ്കിലും പൊലീസുകാരന്‍ നടപടിയെടുക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ അവന്റെ കാര്യം പോക്കാണ്.

രാഷ്ട്രീയ എതിരാളികളെ ആശയത്തിലൂടെ പരാജയപ്പെടുത്തേണ്ടതിന് പകരം അക്രമത്തിലൂടെ കീഴ്‌പ്പെടുത്തുന്നത് സിപിഎമ്മിനെ പോലൊരു പുരോഗമന പ്രസ്ഥാനത്തിന് ചേരുന്ന നടപടിയല്ല. ദൗര്‍ഭാഗ്യവശാല്‍ പല നേതാക്കളുടെയും അറിവും ഒത്താശയും ഉള്ളത് കൊണ്ടാണ് ഇവയെല്ലാം നടക്കുന്നതെന്ന് ഏവര്‍ക്കുമറിയാം. നടപടിയെടുക്കാന്‍ പാര്‍ട്ടിക്കാരോ മറ്റുള്ളവരോ തയ്യാറാകില്ല. ജീവഭയം കൊണ്ടുമാത്രമാണ് പോലീസും സാധാരണ ജനങ്ങളും പ്രതികരിക്കാത്തത്. ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കൊല്ലപ്പെട്ട ശേഷം അവരെ രക്തസാക്ഷികളായി വാഴ്ത്തുകയും സ്മാരം പണിത് മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് സിപിഎമ്മിലെ ജീര്‍ണതയുടെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (6 minutes ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (8 minutes ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (30 minutes ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (34 minutes ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (42 minutes ago)

വിവാഹിതരാകാൻ പരോൾ  (1 hour ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (1 hour ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (1 hour ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (1 hour ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (1 hour ago)

V V RAJESH മേയറെ കാണാന്‍ മോദി  (2 hours ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (2 hours ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (3 hours ago)

Malayali Vartha Recommends