Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

21 MAY 2024 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം

തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും  കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273  കോടിയും സി പി എം പുളിശേരിയടിച്ചു. എന്നിട്ട് തലസ്ഥാനനഗരത്തെ മാലിന്യത്തിൽ മുക്കി മൂന്നാറിൽ ഉല്ലാസയാത്ര പോയ മേയർ ആര്യാ രാജേന്ദ്രന്  സി.പി.എം  ഹൃദയാഭിവാദ്യം അർപ്പിക്കുന്നു.  2017-ലാണ് തിരുവനന്തപുരം കോർപ്പറേഷന് സ്മാർട്ട് സിറ്റി പദവി ലഭിച്ചത്. ഏകദേശം 1500 കോടി രൂപയാണ് എല്ലാ പദ്ധതികൾക്കുമായി കോർപ്പറേഷന് ലഭിച്ചത്. ഇതിൽ 273 കോടിക്കാണ് റോഡ് നവീകരണം.  സി പി എമ്മിന്റെ സ്വകാര്യ കമ്പനിയായ ഊരാളുങ്കലിനെ റോഡ് നിർമ്മാണം ഏൽപ്പിച്ച് സ്വന്തം ട്രഷറിയിലേക്ക് പണം വക മാറ്റുകയാണ് സി.പി.എം ചെയ്തത്...     തലസ്ഥാനത്തെ സ്മാർട്ട് റോഡുകളുടെ നിർമാണം അനന്തമായി നീളുകയാണ്. പലതും ഒരുവർഷമായി പൊളിച്ചിട്ടിരിക്കുന്നു. പലയിടത്തും നടന്നുപോകാൻപോലും പറ്റാത്ത സ്ഥിതി. ചില വീട്ടുകാർക്ക് സഞ്ചാരസ്വാതന്ത്ര്യംപോലും നഷ്ടമായി. വീടിനുമുന്നിലെ വലിയ കുഴികൾ ചാടിക്കടന്നുവേണം പോകാൻ. പലരും കാർ വീട്ടിൽ നിന്നെടുത്തിട്ട് മാസങ്ങളായി. തൊഴിലാളികൾ കുറഞ്ഞതോടെ ഒച്ചിഴയുംവേഗത്തിലാണിപ്പോൾ പണി. മഴപെയ്തതോടെ തലസ്ഥാനത്തെ യാത്രകൾ ദുസ്സഹവുമായി. മുഖ്യമന്ത്രിയും മന്ത്രിമാരും എന്നും കടന്നുപോകുന്ന തലസ്ഥാനത്തെ റോഡുകൾക്കാണ് ഈ അവസ്ഥയെന്ന് ഓർക്കുക.മുഖ്യമന്ത്രിയുടെ കൺമുന്നിലൂടെയാണ്  ഇത്തരം ആഭാസങ്ങൾ നടക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ് ഇതൊന്നും കണ്ട മട്ട് നടിക്കുന്നില്ല. താൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നാണ് തദ്ദേശ മന്ത്രി പറയുന്നത്.   പ്രധാന റോഡുകൾ മേയിൽ തുറന്നുകൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പും സ്മാർട്ട് സിറ്റി അധികൃതരും മുൻപ് അറിയിച്ചിരുന്നത്. മന്ത്രി റിയാസ് ചില പബ്ളിസിറ്റി ഗിമിക്കുകൾ നടത്തുകയും ചെയ്തു.  എന്നാൽ, മഴക്കാലമായതോടെ ജോലികൾ നീളുമെന്നുറപ്പായി. നേരത്തേ പ്രഖ്യാപിച്ച ടൈംടേബിൾ പണിയൊക്കെ പാഴ്വാക്കായി. ഇനി ഒരാവശ്യത്തിനും റോഡ് കുത്തിപ്പൊളിക്കേണ്ടിവരില്ലെന്ന് ഉറപ്പുനൽകിയാണ് നഗരത്തിലെ റോഡുകളെല്ലാം ഒന്നിച്ച് പൊളിച്ചത്. ആദ്യം കേരളത്തിനുപുറത്തുള്ള കരാറുകാരാണ് സ്മാർട്ട് സിറ്റി റോഡ് നവീകരണം ഏറ്റെടുത്തത്. എന്നാൽ, രണ്ടുവർഷംമുൻപ് ഏറ്റെടുത്ത കമ്പനി പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് പല കരാറുകാർക്കായി വീതിച്ചുനൽകുകയായിരുന്നു.

ജോലികൾ നിശ്ചയിച്ചതുപോലെ പുരോഗമിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പ്രത്യേക ദൗത്യസംഘവും പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. മുൻകൂട്ടി അറിയിക്കാതെ റോഡുകളിലെത്തി പ്രവൃത്തി പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയുംചെയ്ത ഈ സംഘം ഇപ്പോൾ എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നത്. തലസ്ഥാനത്തെ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നിർമ്മാണം നടക്കുന്ന വഴുതയ്ക്കാടെത്തി പൊട്ടിത്തെറിച്ചു. 
യൂട്ടിലിറ്റി കേബിളുകൾ ഭൂമിക്കടിയിലൂടെയാക്കി പുതിയ വാട്ടർ, വൈദ്യുതി കണക്ഷൻ നൽകിയും നടപ്പാതകൾ ഒരുക്കിയുമായിരുന്നു സ്മാർട്ട് സിറ്റി റോഡ് നവീകരണം.നഗരത്തിലെ 80 റോഡുകളാണ് കേരള റോഡ് ഫണ്ട് ബോർഡും സ്മാർട്ട് സിറ്റി കമ്പനി ലിമിറ്റഡും ചേർന്ന് സ്മാർട്ടാക്കി നവീകരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ ഏഴുറോഡുകളാണ് റോഡ് ഫണ്ട് ബോർഡ് നിലവിൽ പൊളിച്ചത്. ജൂണിൽ  സ്കൂൾ തുറന്നാൽ പൊളിച്ചിട്ട റോഡിലൂടെ കുട്ടികളെ എങ്ങനെ കൊണ്ടുവരുമെന്നാണ് രക്ഷാകർത്താക്കളുടെ ആധി. സ്കൂൾ, കോളേജ് ഭാഗങ്ങളിലെ റോഡുകളാണ് പലതും കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്.     കഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് യാത്ര അപകടാവസ്ഥയിലാക്കിയിരുന്നു. ജനറൽ ആശുപത്രിയിൽനിന്ന് വഞ്ചിയൂരിലേക്കുള്ള റോഡിന്റെ ഡക്ടിനായെടുത്ത വലിയ കുഴികളിൽ വീണ് കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടുപേർക്കാണ് പരിക്കേറ്റത്.നിലവിൽ നഗരത്തിലെ 52 റോഡുകൾ തുറന്നു. ഇതിൽ റോഡ് ഫണ്ട് ബോർഡ് 30-ഉം സ്മാർട്ട് സിറ്റി ലിമിറ്റഡ് 22 എണ്ണവും. 28 എണ്ണമാണ് പൂർത്തിയാക്കാനുള്ളത്. കൃത്യമായ ആസൂത്രണമില്ലാതെ റോഡുകൾ പൊളിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ആവശ്യത്തിന് ഉപകരണങ്ങളും ആദ്യഘട്ടത്തിൽ കരാറുകാർ എത്തിച്ചില്ല. ഒരെണ്ണം പൂർത്തിയാക്കിയശേഷം അടുത്തത് നന്നാക്കുന്ന രീതി സ്വീകരിച്ചിരുന്നെങ്കിൽ തലസ്ഥാനത്തിന് ഈ ഗതി വരില്ലായിരുന്നു.നിർമാണം എന്നുതുടങ്ങി, എന്നുപൂർത്തിയാകും, കരാറുകാരുടെ പേര്, ചെലവ് എന്നിവ കാണിക്കുന്ന ബോർഡുകൾപോലും കുത്തിപ്പൊളിച്ച റോഡുകളിൽ കാണാനില്ല. ഇത്തരം ബോർഡുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം പൊതുമരാമത്ത് മാന്വേലിൽ പറയുന്നുണ്ട്.     തലസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം, സർക്കാരിന്റെ ഇനിയുള്ള പദ്ധതികൾക്ക് പാഠമാകണം. കരാർ നൽകുന്നതിനുമുൻപ് കരാറുകാർ മുൻപ് നടത്തിയ പദ്ധതികളും അവരുടെ പ്രവർത്തനങ്ങളും വിലയിരുത്തണം. കൃത്യമായ ടൈംടേബിൾ ഒരുക്കി റോഡ് നിർമാണം പൂർത്തിയാക്കാൻ സർക്കാർ ഇനിയെങ്കിലും തീരുമാനമെടുക്കണം. ടെൻഡർ ഉറപ്പിക്കുന്നതിനുമുൻപ് നിർമാണം നടക്കുന്നയിടത്തെ ഭൂപ്രകൃതി, കാലാവസ്ഥ, നിർമാണസാമഗ്രികൾ എന്നിവയെപ്പറ്റി ഉദ്യോഗസ്ഥർക്ക് വ്യക്തമായ ധാരണയുണ്ടാകണം. നിർവഹണക്കരാർ സമഗ്രമാകണം. എന്നാൽ കമ്മീഷൻ വാങ്ങി കമ്പനികളെ കണ്ടെത്തുമ്പോൾ ഇതെല്ലാം മറന്നു പോകും. മന്ത്രിമാർ  തേരാപാരാ യാത്ര ചെയ്യുന്ന തലസ്ഥാനത്തേക്ക് ആരും തിരിഞ്ഞു നോക്കുന്നുമില്ല. കേന്ദ്രം നൽകിയ പണമെല്ലാം ചെലവാക്കി കളഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.     നിർമ്മാണ കരാർ ഏറ്റെടുത്തവർക്ക് പണം നൽകാൻകഴിയാത്ത സാഹചര്യം ഉണ്ടായി. നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനികൾ  പണി നടത്താതെ സ്ഥലം വിട്ടുവെന്നാണ് മനസിലാക്കുന്നത്.  മേയറായി ആര്യാ രാജേന്ദ്രനെ പോലൊരു ജൂനിയറെ തീരുമാനിച്ചത് തന്നെ അഴിമതിക്ക്  കളമൊരുക്കാൻ വേണ്ടിയാണെന്നാണ് മനസിലാക്കുന്നത്. ചെറുപ്പക്കാരിയായ ഒരു നേതാവിനെ നേതൃത്വത്തിലെത്തിച്ച്  പണം അടിച്ചു മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും  മാസങ്ങൾക്ക് മുമ്പാണ്  ആര്യാരാജേന്ദ്രനെതിരെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം തുടങ്ങിയത്. ആര്യാരാജേന്ദ്രൻ്റെ വളർച്ച തടയുക എന്നത് തന്നെയാണ് കാരണം. സച്ചിൻ ദേവ് എം എൽ എ യു മായി  മേയർ വിവാഹിതയായതോടെ അസൂയാലുക്കൾ പടയൊരുക്കം കടുപ്പിച്ചു.   അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ആര്യ  നേമത്ത് മത്സരിക്കാൻ സാധ്യതയുണ്ട്. ഇത് ശിവൻകുട്ടി ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ശിവൻകുട്ടിയും ആര്യക്കെതിരെ സജീവമായി രംഗത്തുണ്ട്.

 

 മറ്റൊന്ന്  സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയതയാണ്.  മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ആനാവൂരിന്റെ വിശ്വസ്തനായ ഡി.ആര്‍.അനിലിന്റെ കത്തും പുറത്തുവന്നത് വിഭാഗീയയുടെ തെളിവാണ്. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകൾ വ്യത്യസ്ത പേരുകളുമായി തലസ്ഥാനത്ത് രംഗത്തുണ്ട്  .  ജില്ലാ സെക്രട്ടറി ചര്‍ച്ചകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായപ്പോഴാണ്  കോര്‍പ്പറേഷനിലെ കത്ത് വിവാദം ഉണ്ടായത്. ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍.അനിൽ, വാര്‍ഡ് കേന്ദ്രീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്‍.അനിലിന്റെ സമാനമായ കത്തും പുറത്തുവന്നു. 

 

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം  പ്രതിപക്ഷം ശക്തമാക്കി. കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടായിരുന്നു.. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.

 

കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്. കത്തയച്ച ഒന്നാംതിയതി "എവിടെ എന്റെ തൊഴിൽ" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം. മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ  തൊഴില്‍ നികുതിയും കാണാനില്ലെന്ന വാർത്തയും  പുറത്തുവന്നിരുന്നു. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്.

അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദൃശ്യ മാധ്യമ വാർത്താ സംഘം ജീവനക്കാരുടെ കൂടെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോയെങ്കിലും  ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടേയിരുന്നു. ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഫണ്ടെവിടെ പോയി എന്നും, എന്തിനാ ഓണ്‍ലൈന്‍ അടക്കാന്‍ പോയതെന്നുമായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മറുപടി. ഇതുപോലെ നിരവധി പരാതികള്‍ തൊഴില്‍ നികുതിയായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞു.  സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോ​ഗസ്ഥ‍ർ ക്രമക്കേട് നടത്തിയത്. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

 

രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല.  ഇത്തരമൊരു പ്രതിസന്ധി ആദ്യത്തെ സംഭവമാണ്.ഏതായാലും അഴിമതിക്ക് പേരു കേട്ട തലസ്ഥാന നഗരസഭ ഇപ്പോൾ ജനങ്ങൾക്ക് മേൽ ദുരിതപ്പെയ്ത് നടത്തി ആനന്ദിക്കുകയാണ് .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (11 minutes ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (58 minutes ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (1 hour ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (2 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (2 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (9 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (9 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (9 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (9 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് കൊച്ചി, കോര്‍പറേഷനെ കുടഞ്ഞ് ഹൈക്കോടതി ! കൊച്ചിയില്‍ പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുവെന്ന് കോടതി പറഞ്ഞു...ശ്രീലങ്ക എങ്ങനെയാണ് മാലിന്യം നിര്  (10 hours ago)

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു  (10 hours ago)

ബി.ജെ.പിയില്‍ അംഗത്വം എടുക്കാതെ മുരളീധരന്‍ കേരള നിയമസഭയില്‍ കാലുകുത്തില്ല ! ലീഡറിന്റെ മകനെ ഇങ്ങെടുക്കുമെന്ന് കെ സുരേന്ദ്രന്‍, കരയില്‍ പിടിച്ചിട്ട മീന്‍ പോലെ പിടയ്ക്കുകയാണ് മുരളീധരന്‍, വേറെ എവിടെ നിന്ന  (10 hours ago)

Malayali Vartha Recommends