Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബസ് സ്റ്റോപ്പിൽ തമിഴ്‌നാട് സ്വദേശിയായ സെൽവിയെ മരിച്ച നിലയിൽ കണ്ടെത്തി...പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്..സ്വകാര്യ ഭാഗത്ത് മരക്കൊമ്പ് കുത്തിയിറക്കി അതി ക്രൂരമായാണ് സെൽവിയെ കൊലപ്പെടുത്തിയത്...

09 JULY 2024 07:52 PM IST
മലയാളി വാര്‍ത്ത

ചെറുതുരുത്തി ബസ് സ്റ്റോപ്പിൽ തമിഴ്‌നാട് സ്വദേശിയായ സെൽവിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. അതിക്രൂരമായാണ് 50-കാരിയായ സെൽവിയെ ഭർത്താവ് തമിഴ് അരസെൻ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.സ്വകാര്യ ഭാഗത്ത് മരക്കൊമ്പ് കുത്തിയിറക്കി അതി ക്രൂരമായാണ് സെൽവിയെ കൊലപ്പെടുത്തിയത്. തുടർന്ന് ചെറുകുടൽ പൊട്ടി ആന്തരിക രക്തസ്രാവം മൂലമാണ് സെൽവി മരിച്ചത്. ഇന്നലെ പുലർച്ചയാണ് സെൽവിയെ ചെറുതുരുത്തി ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊച്ചിൻ പാലത്തിന് സമീപത്ത് വച്ച് ഭാര്യയുമായി ഭർത്താവ് വഴക്കിടുകയും തർക്കത്തിനിടെ മരക്കൊമ്പ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

 

ശേഷം സെൽവിയെ ബസ് സ്റ്റോപ്പിൽ കിടത്തുകയും തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ചു കിടക്കുന്ന വിവരം പറയുകയുമായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം തൃശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റുമോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭർത്താവിനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. സെൽവിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ചെറുതുരുത്തി പാലത്തിനടിയിൽവച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിംഗ് ഷെഡ്ഡിൽ ഉപേക്ഷിക്കുകയായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ തമിഴരസിനെ അറസ്റ്റ് ചെയ്തു.അതെ സമയം മറ്റൊരു കൊലപാതകവും കുറച്ചു ദിവസമായി കേരളത്തിൽ പോലീസ് കുഴയ്ക്കുകയാണ്.ആലപ്പുഴ∙ ഇരമത്തൂർ സ്വദേശി കല കൊല്ലപ്പെട്ടതാണെന്നു 15 വർഷം മുൻപേ പലർക്കും അറിയാമായിരുന്നെന്നു വീണ്ടും വീണ്ടും വെളിപ്പെടുത്തലുകൾ. പക്ഷേ, നാട്ടിലെ സംസാരമൊന്നും ഇത്രകാലവും പൊലീസിന്റെ ചെവിയിലെത്താത്ത ‘രഹസ്യ’മായിരുന്നു. ഇപ്പോൾ ഒരു ഊമക്കത്തു കിട്ടിയപ്പോഴാണു പൊലീസ് അറിഞ്ഞത്.

 

അന്വേഷണം തുടങ്ങിയത് അമ്പലപ്പുഴ പൊലീസും.നേരത്തെ അറിവുണ്ടായിരുന്ന പലരും ഭയം കാരണമാണ് ഇതുവരെ വെളിപ്പെടുത്താഞ്ഞതെന്നാണു പൊലീസ് പറയുന്നത്.നാട്ടിൽ ഇത്രയേറെ പ്രചരിച്ച വിവരങ്ങൾ 15 വർഷത്തിനിടെ ഒരിക്കൽ പോലും പൊലീസിന്റെ ശ്രദ്ധയിലെത്തിയില്ല എന്നതു വിചിത്രമാണ്. സംഭവം നേരിട്ടറിഞ്ഞ ചിലരിൽ നിന്നു രഹസ്യം ചോർന്നെന്നും പ്രദേശത്തു പലരും അറിഞ്ഞെന്നുമുള്ള സംസാരം നാട്ടിലുണ്ട്. എന്നിട്ടും പൊലീസിന് ഒരു സൂചനയും ലഭിച്ചില്ലെങ്കിൽ അതു വലിയ വീഴ്ചയാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കു സംഭവത്തെപ്പറ്റി അറിയാമെന്നാണു പൊലീസ് കരുതുന്നത്. ഇവരിൽ ചിലരോടു പൊലീസ് സംസാരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends