മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

മണ്ഡല- മകരവിളക്ക് ഉത്സവത്തിനോടനുബന്ധിച്ച് ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതൽ പുലർച്ചെ മൂന്നിന് തുടങ്ങി പകൽ ഒന്നുവരെയും മൂന്നിന് ആരംഭിച്ച് രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദർശനസമയം. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമേർപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈൻ ബുക്കിങ് റദ്ദായാൽ സ്ലോട്ടുകൾ തത്സമയ ബുക്കിങ്ങിനായി മാറ്റിവയ്ക്കുന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ്് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും ഏർപ്പെടുത്തി. വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയസമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് രാത്രി പത്തിന് നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 20ന് അടയ്ക്കും. മരക്കൂട്ടം മുതൽ സന്നിധാനം വരെ വിശ്രമിക്കാൻ ബെഞ്ചുകൾ, സന്നിധാനത്ത് 1005 ശൗചാലയം; താമസിക്കാൻ 546 മുറി, ശബരിമല തീർഥാടനത്തിന് വിപുലമായ ക്രമീകരണം
മകരവിളക്ക് ജനുവരി 14നാണ്. വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകൾ നടത്താനും സൗകര്യമുണ്ട്.
അതേസമയം നാല് ജില്ലയിൽ മാത്രമുണ്ടായിരുന്ന അപകട ഇൻഷുറൻസ് കവറേജ് സംസ്ഥാനം മുഴുവനാക്കി. മരിക്കുന്ന തീർഥാടകരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും.
കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരുലക്ഷം രൂപ വരെയും സംസ്ഥാനത്തിനകത്ത് 30,000 രൂപ വരെയും ആംബുലൻസിന് നൽകും. ഇൻഷുറൻസ് പദ്ധതി പ്രീമിയം തുക മുഴുവനും ദേവസ്വം ബോർഡാണ് വഹിക്കുന്നത്. ഹൃദയാഘാതം ഉൾപ്പെടെയുള്ള അസുഖം മൂലം മരിക്കുന്നവർക്കായി സഹായനിധി രൂപീകരിച്ചു. മരിക്കുന്നയാളുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ദേവസ്വം ബോർഡ് നൽകും.
മരക്കൂട്ടം മുതൽ സന്നിധാനം വരെ വിശ്രമിക്കാൻ ബെഞ്ചുകൾ, സന്നിധാനത്ത് 1005 ശൗചാലയം; താമസിക്കാൻ 546 മുറി, ശബരിമല തീർഥാടനത്തിന് വിപുലമായ ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്,
"
https://www.facebook.com/Malayalivartha
























