പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...

സ്വർണം ചെമ്പാക്കി മാറ്റിയ സംഭവത്തിൽ പത്മകുമാർ കൂട്ടുനിന്നു. സ്വർണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താൻ സഹായിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന് കുരുക്ക് മുറുക്കി തെളിവുകളുമായി എസ്ഐടി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019-ലെ ബോർഡിൻ്റെ മിനിറ്റ്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. ബോർഡ് അംഗമായിരുന്ന ശങ്കർ ദാസ് ഉൾപ്പെടെയുള്ളവർക്ക് ഈ വിഷയത്തിൽ നിർണായക പങ്കുണ്ടെന്നും, ഇവർ ബോധപൂർവമായാണ് മിനിറ്റ്സിൽ ഒപ്പിട്ടിരിക്കുന്നതെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന സംശയവും നിലവിലുണ്ട്. പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചു എന്നതിന് നേരത്തെ മൊഴികൾ ലഭിച്ചിരുന്നതായും, ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ നിലവിൽ എസ്ഐടിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും എ. പത്മകുമാർ ഇതുവരെ എത്തിയിട്ടില്ല. സമയം പൂർത്തിയായ സാഹചര്യത്തിൽ അന്വേഷണ സംഘം പുതിയ നോട്ടീസ് നൽകാനൊരുങ്ങുകയാണ്. നോട്ടീസിന് ശേഷവും ഹാജരായില്ലെങ്കിൽ പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ തന്നെയാണ് എസ്ഐടിയുടെ തീരുമാനം.
സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയാണ് പുറത്തേക്ക് കടത്തിയിരുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019 ലെ ബോർഡിൻറെ മിനിട്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് നിർണായക തെളിവുകൾ ലഭിച്ചത്. ശങ്കർ ദാസ് ഉൾപ്പടെയുള്ള ബോർഡ് അംഗങ്ങൾക്കും ഇതിൽ നിർണായക പങ്കുണ്ട്. കാരണം ബോധപൂർവമായിട്ടാണ് ഇവരെല്ലാവരും തന്നെ മിനിട്സിൽ ഒപ്പിട്ടിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. പത്മകുമാറിന്റെ അറസ്റ്റ് ഉടൻ തന്നെ അനിവാര്യമാണെന്നും അറസ്റ്റ് ഉണ്ടായാൽ അത് കൂടുതൽ പേരിലേക്ക് കൂടി അന്വേഷണം കടക്കുമെന്നുമാണ് എസ്ഐടിയുടെ നിരീക്ഷണം. ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍.വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
വാസുവിനെ അറസ്റ്റ് ചെയ്ത അന്ന് തന്നെ പത്മകുമാറിന് രണ്ടാം നോട്ടീസും നല്‍കി. ഇന്ന് മൂന്നാം ദിവസവും പത്മകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ആറന്മുളയിലെ വീട്ടില്‍ തുടരുകയാണ്. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വിളിച്ചിട്ടില്ലെന്നുമാണ് പത്മകുമാര്‍ അടുപ്പക്കാരോട് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പത്മകുമാറിനെ കസ്റ്റഡിയിലെടുക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇന്ന് ഇതുവരെ അന്വേഷണസംഘം അതിനും തയാറായിട്ടില്ല. ഇതോടെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നിര്‍ണായക ചോദ്യം ചെയ്യലില്‍ ആശയക്കുഴപ്പം തുടരുന്നു.
https://www.facebook.com/Malayalivartha























