ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് വാങ്ങി നൽകി ദിവസങ്ങൾ ആയപ്പോൾ ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു.... തർക്കത്തിനൊടുവിൽ അച്ഛൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

തർക്കം പതിവ്..... ആഡംബര കാറിനുവേണ്ടിയുള്ള തർക്കത്തിൽ അച്ഛൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരണത്തിന് കീഴടങ്ങി. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃത്വിക്ക് (28) ആണ് മരിച്ചത്.
ആഡംബര കാർ വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ട് മകൻ അച്ഛനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ ഹൃത്വിക്കിൻറെ അച്ഛൻ വിനായനന്ദനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകൻ മരിച്ചതോടെ കൊലപാതകമടക്കമുള്ള വകുപ്പുകൾ വിനായനന്ദനെതിരെ ചുമത്തും. കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. ഹൃത്വിക്കിൻറെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന വിനയാനന്ദിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ആണ് 15 ലക്ഷം വിലയുള്ള ഒരു ആഡംബര ബൈക്ക് അച്ഛൻ വിനയാന്ദൻ മകൻ ഹൃത്വിക്കിന് വാങ്ങി നൽകിയിരുന്നു. എന്നാൽ, തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിൻറെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്.
"
https://www.facebook.com/Malayalivartha

























