Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...

പിക്കാസോയുടെ ശിഷ്യനാവാന്‍ ആഗ്രഹിച്ച, നിറങ്ങള്‍ക്ക് നിറമേകിയ ഇന്ത്യ കണ്ട മികച്ച ചിത്രകാരന്മാരില്‍ ഒരാള്‍, യുസഫ് അറയ്ക്കല്‍ ഇനി ഓര്‍മകളില്‍

05 OCTOBER 2016 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ...വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ.... താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിൽ

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ് ... സന്ദീപ് വാര്യർക്കും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കനും സോപാധിക മുൻകൂർ ജാമ്യം

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

കൊച്ചി പോണോക്കരയില്‍ വിരമിച്ച അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി... സമീപത്ത് കത്തി.... പൊലീസ് അന്വേഷണം ആരംഭിച്ചു

ഒരേസമയം നേര്‍ത്ത വര്‍ണങ്ങളില്‍നിന്നും ഇരുണ്ടവയിലേക്കും വീണ്ടും തീക്ഷ്ണ വര്‍ണങ്ങളിലേക്കുമുള്ള യാത്രകളായിരുന്നു യൂസഫ് അറയ്ക്കല്‍ എന്ന ചിത്രകാരന്റെ കലാജീവിതം. ചിത്രകല തൊഴിലായി പരിഗണിക്കപ്പെടാത്ത കാലത്ത് ബംഗളൂരുവില്‍ താമസിച്ച് കല ജീവിതമാക്കി മാറ്റാന്‍ നടത്തിയ ശ്രമം ദക്ഷിണേന്ത്യന്‍ വിസ്മയ പാഠമാണ്. ചിത്രങ്ങള്‍ വാങ്ങി സൂക്ഷിക്കേണ്ടതാണെന്നും അത് നാളത്തെ അമൂല്യ സമ്പത്താണെന്നും തെന്നിന്ത്യയെ പഠിപ്പിച്ചവരില്‍ അഗ്രഗാമി യൂസഫാണ്. ഇന്ന് ചിത്രങ്ങള്‍ വിറ്റ് സമ്പന്നമായി ജീവിക്കുന്ന പലരും ഇങ്ങനെയൊരു കാലം നിര്‍മിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം അറിഞ്ഞിരിക്കില്ല.

വരകളില്‍ എക്സ്പ്രഷണിസം എങ്ങനെ കൊണ്ടുവരണമെന്ന കാര്യത്തില്‍ അറയ്ക്കലിന് ശങ്കയേതും ഉണ്ടായിരുന്നില്ല. തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിനോട് ഏറ്റവും നല്ലരീതിയില്‍ പ്രതികരിക്കാനാവുന്ന സങ്കേതമായാണ് അറയ്ക്കല്‍ എക്സ്പ്രഷണിസത്തെ കണ്ടത്. പഴയ ബോംബെയിലെ സോളോ പ്രദര്‍ശനത്തിനിടയിലും തുടര്‍ന്ന് ഡല്‍ഹിയിലെ പ്രദര്‍ശനത്തിനിടയിലും വെളിവാക്കിയിരുന്നത് ലോകത്തെ വായിക്കാന്‍ എക്സ്പ്രഷണിസത്തെപോലെ മറ്റൊരു മാധ്യമവും ഇല്ല എന്നായിരുന്നു. വരച്ചു കൂട്ടിയതത്രയും തന്റെ മതത്തിനെതിരെ കൂടി ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ചിത്രങ്ങളായിരുന്നു.

ഗുജറാത്ത് വംശീയ കലാപവുമായി ബന്ധപ്പെട്ട് അറയ്ക്കല്‍ വരച്ച ഗുജേര്‍ണിക എന്ന ചിത്രം പേരുകൊണ്ട് മാത്രം അല്ല രചന രീതികൊണ്ടും പിക്കാസോയുടെ ഗര്‍ണിക്കയെ ഓര്‍മിപ്പിക്കുന്നു. അറയ്ക്കല്‍ പിക്കാസോയെ കോപ്പിയടിക്കുകയായിരുന്നില്ല, ഒരേ ആശയം രണ്ടുപേര്‍ രണ്ടു രീതിയില്‍ വരച്ചു എന്നേയുള്ളൂ. ആകാരനിഷ്ഠാ ശൈലിയിലുള്ള ആ കലയുടെ പൊതുസ്വഭാവം സാമ്പ്രദായിക കരവിരുതിനെ ആദരിച്ചും അതേസമയം അതിലെ പ്രതിഭാരാഹിത്യത്തെ തിരസ്‌ക്കരിച്ചുമായിരുന്നു. ഇരുളും വെളിച്ചവും നിറങ്ങളും നേര്‍ത്തുവരികയും അതേ പ്രതലത്തില്‍ നിറത്തിന്റെ കരുത്തിലേക്ക് തിരിയുന്നതും യൂസഫിന്റെ സൃഷ്ടികളില്‍ കാണാം.

വലിയ കുടുംബത്തില്‍ പിറന്നെങ്കിലും അനാഥ ബാല്യമായിരുന്നു യൂസഫിന്റേത്. ആ അനാഥത്വം അവസാന നാള്‍വരെയും പിന്തുടര്‍ന്നു. ചാവക്കാട്ട് 1945 ല്‍ ജനിച്ച യൂസഫിന്റെ മാതാവ് പാത്തുമ്മ കണ്ണൂരിലെ അറയ്ക്കല്‍ രാജകുടുംബത്തിലെയും പിതാവ് കുഞ്ഞുമൊയ്തീന്‍ തൃശൂരിലെ വ്യാപാരകുടുംബമായ കേയീസിലെയും അംഗങ്ങളായിരുന്നു. ആറാംവയസ്സില്‍, ഇരുവരും മരിച്ചതിനെത്തുടര്‍ന്നു ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. 19 മത്തെ വയസ്സില്‍ ബെംഗളൂരുവിലെത്തി. ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) സ്‌കില്‍ഡ് ടെക്‌നീഷ്യനായി.

രാജാരവിവര്‍മയുടെ പിന്മുറക്കാരനായ ജയവര്‍മയില്‍നിന്നു ചിത്രകല പരിശീലിച്ച അദ്ദേഹം, 1973ല്‍ കര്‍ണാടക ചിത്രകലാ പരിഷത്തില്‍നിന്നു പെയിന്റിങ് ഡിപ്ലോമ നേടി. 1967 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എണ്ണച്ചായ, ജലച്ചായ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ശില്‍പനിര്‍മാണത്തിനു വെങ്കലം, ടെറാക്കോട്ട, ഗ്രാനൈറ്റ്, സ്റ്റീല്‍, ഫൈബര്‍ ഗ്ലാസ് എന്നിവ മാധ്യമങ്ങളാക്കി. 1992 മുതല്‍ വിദേശത്തും പ്രദര്‍ശനങ്ങള്‍ നടത്തി. കര്‍ണാടക ലളിതകലാ അക്കാദമി (1979, 1981), കേന്ദ്ര ലളിതകലാ അക്കാദമി (1983) പുരസ്‌കാരങ്ങളും കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌കാരവും (2013) ലഭിച്ചു.

'ബേക്കണ്‍സ് മാന്‍ വിത്ത് ദ് ചൈല്‍ഡ് ആന്‍ഡ് പ്രീസ്റ്റ്' എന്ന സൃഷ്ടിക്കു ഫ്‌ലോറന്‍സ് ബിനാലെയില്‍ 'ലോറന്‍സോ ദെ മെഡിസി' സ്വര്‍ണമെഡല്‍ ലഭിച്ചു. മനുഷ്യനും സമൂഹവും വിഷയമാക്കി ഒട്ടേറെ ചിത്രങ്ങളും ശില്‍പങ്ങളും പിറന്നു. കടുവാസംരക്ഷണം പോലെയുള്ള വിഷയങ്ങള്‍ പ്രമേയമാക്കി കവിതകളുമെഴുതിയിരുന്നു. ഇംഗ്ലിഷില്‍ ചിത്രകലാനിരൂപണവുമെഴുതി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ഫ്‌ലൈറ്റ് മ്യൂറല്‍, എംജി റോഡിലെ അപ്ലൈഡ് ഡിഎന്‍എ, ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചിലെ ഗ്രാനൈറ്റ് മ്യൂറല്‍ തുടങ്ങിയ ഇന്‍സ്റ്റലേഷനുകള്‍ പ്രശംസ പിടിച്ചുപറ്റി.കലാകാരന്മാര്‍ക്ക് അവസരങ്ങളൊരുക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമാണ്, എഇസിഎസ് ലേഔട്ടില്‍ സ്ഥാപിച്ച സാറാ അറയ്ക്കല്‍ ഗാലറിയില്‍ എല്ലാവര്‍ഷവും അന്‍പതോളം കലാകാരന്മാരാണു പ്രദര്‍ശനങ്ങളുമായി എത്തുന്നത്. സമകാലികരായ 135 ലോകപ്രശസ്ത ചിത്രകാരന്മാരുടെ മുഖചിത്രങ്ങള്‍ വരച്ച് 'ഫെയ്‌സസ് ഓഫ് ക്രിയേറ്റിവിറ്റി' എന്ന പേരില്‍ ചെന്നൈയില്‍ നടത്തിയ പ്രദര്‍ശനമാണ് അവസാനത്തേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ചയുടൻ പ്രോസിക്യൂഷൻ അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുന്ന കാര്യം വിജിലൻസ് കോടതിയിൽ നാഗരാജ് ബോധിപ്പിക്കും  (36 minutes ago)

അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ.  (41 minutes ago)

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.  (47 minutes ago)

അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം  (56 minutes ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം  (1 hour ago)

അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തൃശ്ശൂർ മാജിക് എഫ്‌സിയെ കീഴടക്കി കണ്ണൂർ  (2 hours ago)

തൊഴിൽ വിജയം, ധന ഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി, ശത്രുഹാനി എന്നിവ ഇന്ന്  (2 hours ago)

ഇന്ന് നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു...  (3 hours ago)

ഭണ്ഡാരവരവായി ലഭിച്ചത് 6.53 കോടി  (3 hours ago)

പരമ്പര കരസ്ഥമാക്കി ഇന്ത്യ  (3 hours ago)

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്...  (3 hours ago)

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (11 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (12 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News