Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..


2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്ചെത്തിയില്ല.. 5000 കോടി രൂപയിലധികം വിലമതിക്കുന്ന നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ട്..

പ്രണയാഭ്യര്‍ത്ഥന നിരസിച്ചുതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു

01 FEBRUARY 2017 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..

ഗുജറാത്ത് തീരം, ആൻഡമാൻ കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

കോട്ടയം എസ്എംഇ കോളേജില്‍ പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു. എസ്എംഇ കോളേജിലെ ഫിസിയോതൊറാപ്പി ക്ലാസില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് കോളേജ് വിദ്യാര്‍ഥിനിയെ തീ കൊളുത്തി കൊല്ലാന്‍ യുവാവ് ശ്രമിച്ചത്. ആക്രമണത്തിന് ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാനും യുവാവ് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിക്കുകയായിരുന്നു.

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാര്‍ഥിനി ഹരിപ്പാട്, ചിങ്ങോലി, ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ. ലക്ഷ്മി (21) യും കൊല്ലം, നീണ്ടകര, പുത്തന്‍തുറ കൈലാസമംഗലത്ത് സിനിതന്റെ മകനും കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ആദര്‍ശു (25) മാണ് മരിച്ചത്. ലക്ഷ്മിയുടെയും ആദര്‍ശിന്റെയും ദേവത്ത് ദേഹത്ത് തീ പടര്‍ന്നു പിടിക്കുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച റേഡിയോളജി വിദ്യാര്‍ഥികളായ മുണ്ടക്കയം, പഴാശേരില്‍, അജ്മല്‍ (21), മുണ്ടക്കയം പറത്താനം കളത്തിങ്കല്‍ അശ്വിന്‍ (20) എന്നിവരെ കൈക്ക് പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചസമയത്ത് ഫിസിയോ തെറാപ്പി വിഭാഗത്തിലെ ലക്ചറര്‍ ഹാളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ലക്ഷ്മി സംസാരിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ ആദര്‍ശ് കടന്നു വന്ന് ലക്ഷ്മിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയതാണ് സംഭവത്തിന്റെ തുടക്കം. എന്നാല്‍ തനിച്ച് വരാന്‍ കഴിയില്ലെന്നും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ കൂടെയുള്ള സഹപാഠികള്‍ കേള്‍കെ ആകാമെന്നും പറഞ്ഞു. ആദര്‍ശ് ഉടന്‍ ക്ലാസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപോയി.

ഏതാനും മിനിറ്റ് കഴിഞ്ഞ് വീണ്ടും ലക്ഷ്മിയും കൂട്ടുകാരും ഇരുന്ന ക്ലാസ് മുറിയിലേക്ക് ആദര്‍ശ് കടന്നു വന്നു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ക്യാന്‍ തുറന്ന് ലക്ഷ്മിയുടെ തലയിലേക്ക് പെട്രോള്‍ ഒഴിച്ചു. ബാക്കിയുള്ള പെട്രോള്‍ സ്വന്തം തലയിലേക്കും കമിഴ്ത്തിയ ശേഷം തീ കൊളുത്താനായി ലൈറ്റര്‍ എടുക്കാന്‍ ശ്രമിച്ചു. ഈ സമയം 20 വിദ്യാര്‍ഥികളോളം ക്ലാസില്‍ ഉണ്ടായിരുന്നു. ലക്ഷ്മിയ്‌ക്കൊപ്പം സംസാരിച്ചു കൊണ്ടുരുന്ന മറ്റ് കുട്ടികളുടെ ദേഹത്തും പെട്രോള്‍ തെറിച്ചു വീണു. വിദ്യാര്‍ഥികള്‍ ആലറി വിളിച്ചു കൊണ്ട് ക്ലാസില്‍ നിന്ന് ഓടി. ഈ സമയം ദേഹത്ത് പടര്‍ന്ന പെട്രോളുമായി പ്രാണരക്ഷാര്‍ഥം ലക്ഷ്മി പുറത്തിറങ്ങി ഇടനാഴിയിലൂടെ 35 മീറ്റര്‍ അകലെയുളള ലൈബ്രററിയിലേക്ക് ഓടി കയറി.

ഈ സമയം കുറച്ച് വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ ഇരിപ്പുണ്ടായിരുന്നു. ലൈബ്രറിയിലേക്ക് ഓടികയറിയ ലക്ഷ്മിയുടെ പിന്നാലെ ആദര്‍ശും എത്തി. ജീവന്‍ രക്ഷിക്കാനായി ലക്ഷ്മി വായനാമുറിയിലെ മേശയുടെ ചുറ്റും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ എത്തിയ ആദര്‍ശ് ലക്ഷ്മിയ വളഞ്ഞിട്ട് പിടിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് തീ പടര്‍ന്നതോടെ അലറി വിളച്ചു കൊണ്ട് ഇരുവരും ലൈബ്രറിക്കുളളിലൂടെ പാഞ്ഞു നടന്നു. ദേഹം മുഴുവന്‍ തീപടര്‍ന്ന് കത്തുന്ന നിലയില്‍ ലക്ഷ്മി ആദ്യം അലറിവിളിച്ചുകൊണ്ട് ലൈബ്രറിയുടെ പുറത്ത് കവാടം വരെയുളള 10 മീറ്റര്‍ നടന്ന് മുട്ടുകുത്തി വീഴുകയായിരുന്നു. ആദര്‍ശ് കത്തി കരിഞ്ഞ നിലയില്‍ ലൈബ്രറിക്കു മുന്നിലും വീണു.

തുടര്‍ന്ന് അടുത്ത മുറികളിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ബക്കറ്റുകളില്‍ വെള്ളവുമായി വന്ന് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ അണച്ചു. ഈ സമയം എസ്എംഇയിലേക്ക് കാറില്‍ എത്തിയ അധ്യാപക ദമ്ബതികളായ അല്‍ബലിയും ഭാര്യ പ്രതിഭയും വേഗം ഇവര്‍ വന്ന കാറില്‍ തന്നെ ലക്ഷ്മിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ആംബുലന്‍സിലാണ് ആദര്‍ശിലെ ആശുപത്രിയില്‍ എത്തിച്ചത്. ആദര്‍ശിന് 80 ശതമാനത്തിലധികവും ലക്ഷ്മിക്ക് 70 ശതമാനവും ദേഹത്ത് പൊള്ളല്‍ ഏറ്റിരുന്നു. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രതീഷ്‌കുമാര്‍ ഇരുവരുടെയും മരണമൊഴി രേഖപ്പെടുത്തി.

ആദര്‍ശും ലക്ഷ്മിയും തമ്മില്‍ ആറ് മാസം മുന്‍പ് അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആദര്‍ശിന് ലക്ഷ്മിയെ സംശയം ആയതോടെ ഇവര്‍ തമ്മില്‍ പിണങ്ങി. ഇതിനിടെ ആദര്‍ശ് പലപ്പോഴും ലക്ഷ്മിയെ ശല്യപ്പെടുത്തുന്നതിനായി കോളജിലും വീട്ടിലും എത്തിയിരുന്നു. രണ്ട് തവണ വീട്ടില്‍ എത്തി വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും മാതാപിതാക്കള്‍ ലക്ഷ്മിയുടെ സാന്നിധ്യത്തില്‍ തന്നെ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് തിരിച്ചയച്ചിരുന്നു. പിന്നീട് ശല്യം തുടര്‍ന്നതോടെ കഴിഞ്ഞ ജനുവരി 10 ന് ലക്ഷ്മിയുടെ പിതാവ് ഹരിപ്പാട് പൊലീസ് സ്‌റ്റേഷനില്‍ എത്തി ആദര്‍ശിന്റെ ശല്യത്തിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആദര്‍ശിനെയും പിതാവിനെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ഇനിയും ലക്ഷ്മിയെ ശല്യം ചെയ്യില്ലെന്ന് എഴുതി വപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു  (2 hours ago)

ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്‍  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി  (3 hours ago)

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും  (3 hours ago)

വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ  (4 hours ago)

സൂപ്പര്‍മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ മരിച്ചു  (4 hours ago)

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍  (6 hours ago)

Corporation-election അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്  (7 hours ago)

RUSSIA വീഴാനൊരുങ്ങി കൂടുതൽ യുക്രൈൻ നഗരങ്ങൾ;  (7 hours ago)

അജിത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ‌  (7 hours ago)

തിരുമല അനി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പലതവണ പ്രതികരിച്ചു; അന്ധമായി ബിജെപി നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും വിശ്വസിക്കുന്ന അണികൾ വിഷയം മൂടി വയ്ക്കാൻ ആഗ്രഹിച്ചു; വിമർശനവുമായി കോൺഗ  (7 hours ago)

ഗുജറാത്ത് തീരം, ആൻഡമാൻ കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തട  (7 hours ago)

പ്രാക്ക്, ശാപം അതൊക്കെ ഫലിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല; അങ്ങനെ ചെയ്യുന്നത് മാനവികതയ്ക്ക് നിരക്കുന്നത് ആണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ വിശ്വാസം ഉള്ളവർക്കല്ലേ അതിനെ ഭയക്കേണ്ടത് ഉളളൂ; വിചിത്ര ന്യാ  (7 hours ago)

Malayali Vartha Recommends