Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...

ക്ഷേത്ര പൂജാരിയായ ആര്‍എസ്എസ് പ്രവർത്തകൻ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് വീട്ടുകാരുമായി അടുത്തബന്ധം പുലര്‍ത്തിയ ശേഷം

03 APRIL 2017 04:19 PM IST
മലയാളി വാര്‍ത്ത

കുലശേഖരപുരത്ത് വീട്ടിലെ ജനല്‍ കമ്പിയില്‍ ഏഴാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത അമ്മയുടെയും പൂജാരിയുടെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. പന്ത്രണ്ടുകാരി സ്വന്തം അമ്മയുടെ ഒത്താശയോടുകൂടിയാണ് അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടത്. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്നാണ് അമ്മയെയും അയല്‍വാസിയായ പൂജാരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ആലുങ്കടവ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ രെഞ്ചുവാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ച രെഞ്ചു ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ അവസരം മുതലെടുത്ത് പെണ്‍കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

കരുനാഗപ്പള്ളി കുലശേഖരപുരത്ത് മാര്‍ച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ കാവ്യയോടൊപ്പം പുളിനില്‍ക്കുംകോട്ടയിലെ കുഞ്ഞമ്മയുടെ വീട്ടില്‍ സംഭവത്തിന് രണ്ട് ദിവസം മുമ്പ് കുട്ടി താമസിച്ചിരുന്നു. പരീക്ഷയായതിനാല്‍ തിങ്കളാഴ്ച രാവിലെയാണ് തിരിച്ച് വീട്ടിലെത്തിയത്. പഠിക്കാനെന്ന് പറഞ്ഞ് രാത്രി മുറിയില്‍ കയറി കുറ്റിയിട്ട കുട്ടി രാവിലെ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ പ്രവീണ്‍ ജനല്‍പ്പാളി തുറന്നു നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. മരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി നല്കി. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി. അയല്‍വാസി കൂടിയായ പൂജാരിക്ക് സ്വന്തം മകളെ പീഡിപ്പിക്കാന്‍ അമ്മ സമ്മതം മൂളിയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

പ്രകൃതിവിരുദ്ധ പീഡനത്തിനുവരെ പൂജാരി കുട്ടിയെ ഇരയാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കരുനാഗപ്പള്ളിയിലെ കേസിന്റെ കാര്യത്തില്‍ പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുകയും ഊര്‍ജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പരിസരത്തെ നിരവധി പേര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയെയും കസ്റ്റഡിയില്‍ എടുത്തത്. കുണ്ടറ കേസില്‍ പൊലീസിന് വന്ന വീഴ്ചകളുടെ പശ്ചാത്തലത്തില്‍ കൊല്ലം സിറ്റി പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് പ്രതികളെ അതിവേഗം പിടികൂടാന്‍ ഇടയാക്കിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചപ്പോളാണ് പീഡനവിവരം പുറത്തുവരുന്നത്. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്. ജനല്‍കമ്പിയില്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നും മൃതദേഹം. കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അന്വേഷണം സംഘത്തെ അറിയിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സഹപാഠികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ വായു നിലവാരത്തിൽ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിൽനിന്ന് റിപ്പോർട്ട് തേടി സുപ്രീംകോടതി  (10 minutes ago)

വയനാട് സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ  (22 minutes ago)

കനത്ത തിരിച്ചടി  (26 minutes ago)

വോട്ടെടുപ്പ് അടുത്തതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി...  (29 minutes ago)

തൂക്കിലേറ്റണമെന്ന് ആരാധകർ  (41 minutes ago)

ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും....  (56 minutes ago)

ആക്രമണങ്ങളുടെ സൂചനയോ ?  (59 minutes ago)

ബാലമുരുകനായി തൃശൂരിൽ വ്യാപക തെരച്ചിൽ  (1 hour ago)

പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ  (1 hour ago)

സ്‌കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ  (1 hour ago)

ഇന്ത്യയ്ക്ക് ആണവ അവസരം  (1 hour ago)

ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന്  (1 hour ago)

എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെ  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (9 hours ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (10 hours ago)

Malayali Vartha Recommends