ജയിലിൽ ഫോൺ വിളിക്കാൻ സഹായം ചെയ്ത പൊലീസുകാരന് കിട്ടിയത് എട്ടിന്റെ പണി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് കാക്കനാട് സബ് ജയിലിൽ ഫോൺ വിളിക്കാൻ സഹായം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. കളമശേരി എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ അനീഷിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ജയിലിൽ നിന്നും പൾസർ സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ കാക്കനാടുള്ള സ്ഥാപനത്തിലേക്ക് ആറ് തവണയാണ് അനീഷ് വിളിച്ചത്. പൾസർ സുനിയുടെ സെല്ലിന്റെ കാവൽ ചുമതലയുണ്ടായിരുന്ന അനീഷിനോട് മാർച്ച് ആറിനാണ് സുനി നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് വെളിപ്പെടുത്തുന്നത്. തുടർന്നാണ് ദിലീപിനെ വിളിക്കാൻ അനീഷ് സുനിയ്ക്ക് സഹായം ചെയ്ത് കൊടുത്തത്. കേസിൽ 14ആം പ്രതിയാണ് അനീഷ്.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ച വേളയിൽ അനീഷ് എന്ന പൊലീസുകാരന്റെ സംഭവം കെട്ടുകഥയാണെന്നാണ് പ്രതിഭാഗം വാദിച്ചത്.

എന്നാൽ ഈ വാദങ്ങൾ തള്ളിയ പ്രോസിക്യൂഷൻ എല്ലാ വിവരങ്ങളും കേസ് ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് മുദ്രവച്ച കവറിൽ കോടതിക്ക് പരിശോധിക്കാൻ സമർപ്പിക്കാമെന്നുമാണ് നിലപാടെടുത്തത്.
https://www.facebook.com/Malayalivartha


























