ഐസക്ക് മുണ്ട് മുറുക്കുന്നു; യുവാക്കൾ തൊഴിൽ തേടി നട്ടം തിരിയും... നിയമന നിരോധനത്തിന് സാധ്യതയെന്ന റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത് മലയാളി വാർത്ത
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പുതിയ തസ്തികകൾ ഉടൻ അനുവദിക്കില്ലെന്ന് ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക്. അത്യാവശ്യമുള്ള വകുപ്പുകളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കി മാത്രമേ നിയമിക്കുകയുള്ളു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 13000 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.
ബജറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷം നിയമന നിരോധനത്തിന് സാധ്യതയെന്ന റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത് മലയാളി വാർത്ത. സംസ്ഥാനത്ത് തസ്തികകൾ നിരവധിയുണ്ടെങ്കിലും ആവശ്യമില്ലാത്ത തസ്തികകൾ വെട്ടിക്കുറയ്ക്കാനായിരുന്നു തീരുമാനം. ഇതിൽ പകുതിയിലേറെപ്പേർക്ക് യാതൊരു ജോലിയുമില്ല. സ്ഥലം മാറ്റങ്ങൾ ഒഴിവാക്കാനും പ്രൊമോഷനും വേണ്ടിയാണ് അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നത്. ആർക്കും ഇതിൽ പരാതിയില്ല, പ്രത്യേകിച്ച് സംഘടനകൾക്ക്.
അവർ തസ്തികകൾ ആവോളം സൃഷ്ടിച്ച് സംഘടനാ അംഗങ്ങൾക്ക് സ്ഥാനമാനങ്ങൾ നേടികൊടുക്കാൻ ശ്രമിക്കുന്നവരാണ്. ഇതിൽ രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയക്കാരും ഇതിനു വേണ്ടി പാടുപെടുന്നു. തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾക്ക് നിയമന നിരോധനം ഇരുട്ടടിയാവുകയാണ്.കടയ്ക്കൽ തന്നെ കത്തി പ്രയോഗിച്ച് തസ്തികകൾ വെട്ടിക്കുറച്ചാൽ സർക്കാർ ജീവനക്കാരും സർക്കാരിന് എതിരാകും.
https://www.facebook.com/Malayalivartha