ബജറ്റിൽ സമ്പൂർണ്ണ സാമ്പത്തിക പ്രതിസന്ധിയാണെന്ന് തുറന്നു പറഞ്ഞ ഡോ.തോമസ് ഐസക് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എയഡ്ഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി
എയ്ഡഡ് സ്കൂളുകളും കോളേജുകളും സംസ്ഥാനത്ത് നടത്തുന്നത് വിവിധ മാനേജ്മെന്റുകളാണ്. ഇതിൽ ക്രൈസ്തവ ഹൈന്ദവ മാനേജ്മെന്റുകളാണ് അധികവും. ഹൈന്ദവ മാനേജ്മെന്റിൽ എൻ എസ് എസും എസ്എൻഡിപിയുമുണ്ട്. ക്രൈസ്തവ സഭകൾക്കെല്ലാം കോളേജുകളും സ്കൂളുകളുമുണ്ട്. അവരെ പിടിക്കുന്നതിലൂടെ ഐസക് ലക്ഷ്യമിടുന്നത് സർക്കാരിന്റെ അവസാനമാണ്.
ബജറ്റ് ജനപക്ഷമല്ല. ജനപക്ഷ ബജറ്റ് അവതരിപ്പിക്കാൻ ഐസക്കിന് നന്നായറിയാം. എന്നിട്ടും അദ്ദേഹം ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചത് മനപൂർവമാണ്. പിണറായിക്ക് കൈയടി ലഭിക്കുന്ന ഒന്നും ഐസക് ചെയ്യില്ല. ഐസക്കിനെ പിണറായി പരസ്യമായി അനുമോദിക്കാത്തതും അതുകൊണ്ടു തന്നെ. ഒരു സ്ലോ ഡൗൺ മൂഡിലാണ് ഐസക്. പിണറായിക്ക് ഐസക്കിനെ വിശ്വാസമില്ല.
മത സ്ഥാപനങ്ങളെ തൊടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാം. അവർ ഒന്നടങ്കം സർക്കാരിന് എതിരാകും. ധനകാര്യ മന്ത്രി ഒന്നിൽ വിടാതെ പിടിച്ചാൽ ഒന്നും നടക്കില്ല. സർക്കാരിന് ധനകാര്യ മന്ത്രിയെ തീർത്തും അവഗണിക്കാൻ കഴിയില്ല. മത സ്ഥാപനങ്ങൾ മറുപക്ഷത്തായാൽ സർക്കാർ വീഴും. അടുത്ത തെരഞ്ഞടുപ്പിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ കാണിച്ചു തരും.
ഇപ്പോൾ തന്നെ പല എയ്ഡഡ് സ്ഥാപനങ്ങൾക്കും അധ്യാപകരെ നിയമിക്കാൻ കഴിയുന്നില്ല. ഒരാളെ മാനേജ്മെന്റ്റ് നിയമിക്കുമ്പോൾ ഒരാളെ ടീച്ചേഴ്സ് ബാങ്കിൽ നിന്നും നിയമിക്കണമെന്നാണ് നിയമം. ടീച്ചേഴ്സ് ബാങ്ക് സർക്കാർ രൂപം കൊടുത്തതാണ്. അതിൽ നിന്നും ആളെ നിയമിച്ചാൽ മാനേജ്മെന്റിന് കോഴ വാങ്ങാൻ കഴിയില്ല. അതിനാൽ എൻ എസ് എസ് പോലുള്ള സ്ഥാപനങ്ങൾ അധ്യാപക നിയമനം നടത്തുന്നില്ല.
സംസ്ഥാനത്ത് നിയമ നിരോധനം വരുമെന്ന് മലയാളി വാർത്ത പുറത്തുവിട്ടിരുന്നു. അക്കാര്യം ബജറ്റിലൂടെ ഉറപ്പിച്ചു. അനാവശ്യമായ തസ്തികകൾ ഒഴിവാക്കുമെന്ന് പറഞ്ഞത് എയ്ഡഡ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ്. അത് എയ്ഡഡ് സ്ഥാപനങ്ങൾക്കുമറിയാം. ക്രിസോസ്റ്റം പിതാവിന് പദ്മശ്രീയും ജി സുകുമാരൻ നായർക്ക് സംവരണവും നൽകി സാന്ത്വനിപ്പിക്കാനുള്ള പിണറായിയുടെ ശ്രമങ്ങൾ വൃഥാവിലാകും.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പുതിയ തസ്തികകൾ ഉടൻ അനുവദിക്കില്ലെന്നും ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇത് ലക്ഷകണക്കിന് യുവതീ യുവാക്കളുടെ പ്രതീക്ഷകളാണ് തകിടം മരിക്കുന്നത്. അത്യാവശ്യമുള്ള വകുപ്പുകളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കി മാത്രമേ നിയമിക്കുകയുള്ളു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 13000 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha