കൃഷി ഭൂമിക്കായി അനുവദിച്ച പട്ടയ ഭൂമിയും സർക്കാർ പുറംപോക്ക് ഭൂമിയും പാറ ഖനന യൂണിറ്റുകൾ കയ്യേറുന്നു ; കാനത്തിന് ലഭിച്ച പരാതി മലയാളിവർത്ത പുറത്തുവിടുന്നു
പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തില്‍ റവന്യൂ വകുപ്പില്‍ നടക്കുന്ന അഴിമതിയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി ഗ്രാമരക്ഷാസമിതി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ് മലയാളി വാര്‍ത്തക്ക് ലഭിച്ചു. കൃഷിഭൂമിയ്ക്കായി അനുവദിച്ച പട്ടയ ഭൂമിയും സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയും സ്വകാര്യ പാറ ഖനന യൂണിറ്റുകള്‍ കൈയ്യേറി ഖനനം നടത്തുന്നു എന്ന് ചൂണ്ടി കാണിച്ചാണ് പരാതി. അമ്പാടി ഗ്രാനൈറ്റ്‌സ് ഉടമ സദാനന്ദനും അടൂര്‍ ആര്‍ഡിഒ ശ്രീ എംഎ റഹീമും പത്തനംതിട്ട സിപിഐ ജില്ലാ സെക്രട്ടറി എപി ജയനും റവന്യൂ വകുപ്പില്‍ നടത്തുന്ന അഴിമതികള്‍ക്ക് അടിയന്തിര തുടര്‍ നടപടി എടുക്കണമെന്നും അപേക്ഷയില്‍ പറയുന്നു. പാറഖനന യൂണിറ്റുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതത്തെയും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകയും അതിനു പിന്നിലെ അഴിമതിയും പൊതു ജന ശ്രദ്ധയില്‍ കൊണ്ടു വരാന്‍ രൂപീകരിച്ച സംഘടനയാണ് ഗ്രാമ രക്ഷാ സമിതി.
പ്രമാടം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തുടിയുരുളി പാറയിലാണ് അനധികൃതമായി ഖനനം നടക്കുന്നത്. അമ്പാടി ഗ്രാനൈറ്റ്‌സ്, ജെ ആന്റ് എസ്, ക്രഷര്‍ എന്നീ പാറഖനന യൂണിറ്റുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. മുന്നൂറോളം വീടുകള്‍ , മൂന്ന് അംഗന്‍വാടികള്‍ സ്‌കൂളുകള്‍ ആരാധാനാലയങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ജിയോളജി പെര്‍മിറ്റോ , ലീസോ ഒന്നും എടുക്കാതെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയ്യേറി ഖനനം നടക്കുന്നു എന്ന് പരാതിയിൽ പറയുന്നു.
യുഡിഎഫ് ഭരണകാലത്ത് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ ചൊല്പടിക്കാരനായിരുന്ന അടൂര്‍ ആര്‍ ഡി ഓയും ജില്ലാ പരിസ്ഥിതി നിര്‍ണയ അതോറിറ്റി മെമ്പറുമായിട്ടുള്ള എം റഹീമിനെ വീണ്ടും നിയമിച്ചതില്‍ ഗ്രാമ സമിതി അതൃപ്തി രേഖപ്പെടുത്തുന്നു. അയാൾ വൻതുക കൈക്കൂലി വാങ്ങി ക്വോറി ഉടമകൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെന്നും പറയുന്നു. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഗ്രാമ രക്ഷാ സമിതി ഇതോടൊപ്പം തന്നെ ആവശ്യപ്പെടുന്നു. പത്തനംതിട്ട സിപിഐ സെക്രട്ടറി എപി ജയരാജന്റെ അനാവശ്യ പിന്തുണ എം റഹീമിനു ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.
ഗ്രാമ രക്ഷാ സമിതി മുമ്പ് നല്‍കിയ പരാതികളില്‍ ഈ കമ്പനികള്‍ പിഴ ഈടാക്കിയിരുന്നെങ്കിലും മുന്‍ സര്‍ക്കാരിന്റെ ഭരണ കാലത്ത് രാഷ്ട്രീയ ഉദ്യോഗസ്ഥ സമ്മര്‍ദ്ദം മൂലം അതൊക്കെ പാഴായി പോയി എന്നും പരാതിയില്‍ പറയുന്നു
.
പാറമട മുതലാളിമാര്‍ക്കും മാഫിയകള്‍ക്കും ഒത്താശ ചെയ്യുന്ന ജില്ലാ ഭരണകക്ഷി നേതാവിനെതിരെയും ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത അടൂര്‍ ആര്‍ഡിഒക്കെതിരെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി. റവന്യൂമാര്‍ക്കും ഗ്രാമ രക്ഷാ സമിതി പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha