Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഏറ്റുമുട്ടൽ ഇന്ത്യയുടെ കാവല്‍ക്കാരനും കോണ്‍ഗ്രസിന്റെ അമരക്കാരനും തമ്മില്‍ ; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ പോരാട്ടം രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ

14 FEBRUARY 2019 08:48 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കാവല്‍ക്കാരനും കോണ്‍ഗ്രസിന്റെ അമരക്കാരനും തമ്മില്‍ ഏറ്റുമുട്ടുമെന്നത് ഉറപ്പായി. കഴിഞ്ഞ കുറെക്കായി ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതും ഇതുതന്നെയാണ്. ഇനി അറിയേണ്ടത് ജനങ്ങള്‍ ആര്‍ക്കൊപ്പം എന്നതാണെന്നാണ്. എന്തായാലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ പോരാട്ടം രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലെന്നുള്ള സൂചനകള്‍ പുറത്തുവരുന്നത്.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും വിജയം നേടുകയുമാണു ലക്ഷ്യം. ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയ പ്രിയങ്ക ഗാന്ധി തുടര്‍ച്ചയായി രണ്ടാം ദിവസവും ഉറക്കമുപേക്ഷിച്ചു പ്രവര്‍ത്തകരുമായി മാരത്തണ്‍ ചര്‍ച്ച നടത്തി. ലക്‌നൗവിലെ റോഡ് ഷോക്കു ശേഷം യുപിയില്‍ തങ്ങിയാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്. പരമാവധി പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും നേരില്‍ കാണും. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും ഒപ്പമുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ 2.30 വരെ പ്രവര്‍ത്തകരെ കാണുന്ന തിരക്കിലായിരുന്നു പ്രിയങ്ക. ബുധനാഴ്ച പുലര്‍ച്ചെ 5.30 വരെ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസമായി തുടര്‍ച്ചയായി 15 മണിക്കൂറിലധികം പ്രിയങ്ക ചര്‍ച്ചകള്‍ക്കായി വിനിയോഗിച്ചു. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്കയ്ക്കു കീഴില്‍ 41 മണ്ഡലങ്ങളാണുള്ളത്.

മാരത്തണ്‍ യോഗത്തെപ്പറ്റി പ്രിയങ്ക മാധ്യമങ്ങളോടു പ്രതികരിച്ചില്ല. എന്നാല്‍, ഇതു ടെസ്റ്റ് മത്സരമാണ് ട്വന്റി20 അല്ല ഭായി എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടത്.11 മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ പ്രിയങ്ക കണ്ടെന്നാണു വിവരം. സംസ്ഥാനത്തെ 80 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആഗ്രഹവും പങ്കുവച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുര്‍, ഡിയോറിയ, ബന്‍സ്‌ഗോണ്‍ തുടങ്ങിയ മണ്ഡലങ്ങളിലെ സാഹചര്യങ്ങള്‍ പ്രത്യേകം വിലയിരുത്തി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടെങ്കിലും ബിജെപിയുടെ ഉറച്ച കോട്ടയാണു ഗോരഖ്പുര്‍. ഈ മണ്ഡലത്തിന്റെ ചര്‍ച്ചകള്‍ക്കു മാത്രം പ്രിയങ്ക ഒരു മണിക്കൂറോളം മാറ്റിവച്ചു.കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി മത്സരരംഗത്തുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തവണ സോണിയ ഗാന്ധി മാറി നിന്ന് പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മത്സര രംഗത്തേക്ക് താന്‍ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി. ലഖ്‌നൗ, നെഹ്‌റു പ്രതിനിധാനം ചെയ്തിരുന്ന ഫൂല്‍പൂര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന അണികളുടെ ആവശ്യവും പ്രിയങ്ക തളളി. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപെടുത്തുന്നതില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ റായബറേലിയില്‍ സോണിയ തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പായി.താഴെത്തട്ടിലുളള പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ സജീവമാക്കുകയാണ് തന്റെ ദൗത്യം, താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു.

വാരണാസിയില്‍ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യുപിയിലെ പല മണ്ഡലങ്ങളിലും പ്രിയങ്കയുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നു.കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള ഐഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസിന്റെ യുപിയിലെ സിറ്റിങ് സീറ്റായ റായബറേലി, അമേത്തി, എന്നിവയും, വാരാണസി, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അലഹബാദ് തുടങ്ങിയ മണ്ഡലങ്ങളുടെയും ചുമതല പ്രിയങ്കക്കാണ്.യുപിയില്‍ കോണ്‍ഗ്രസിനെ പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന ശക്തിപെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (3 minutes ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (34 minutes ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (46 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (1 hour ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (11 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (12 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (13 hours ago)

Malayali Vartha Recommends