Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..

25 NOVEMBER 2025 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എസ്‌ഐടി അപേക്ഷ സമര്‍പ്പിച്ചു.. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്യും..?

ക്രെയിനും ലിഫ്റ്റും മോട്ടോർവാഹനങ്ങളുടെ കൂട്ടത്തിലാണ് വരുന്നത്... മോട്ടോർ വാഹനനിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി....

ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിൽ; ലേബർകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.... കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും

ചരിത്രത്തിലാദ്യമായി പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ‘ബൗൺസേഴ്സിനെ’ നിയോഗിച്ചു

രാഹുൽ മാങ്കൂട്ടത്തിന്റെ ഹോട്ട് സെക്സി ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ടാണെങ്കിൽ നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ കിടിലം പീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്  സി പി എമ്മിന്റെ  സൈബർ വിഭാഗം. കോൺഗ്രസിന്റെ തദ്ദേശ സ്വപ്നങ്ങളൊക്കെ ഇതോടു കൂടി വീണുടയുമെന്ന് സി പി എമ്മിനറിയാം. എന്നാൽ  വരാൻ  പോണ മൊതലാണ്  മൊതൽ എന്നാണ്  സി പി എം സൈബർ  സഖാക്കൾ പറയുന്നത്. ചില കോൺഗ്രസ്  നേതാക്കൾ  മുഖ്യമന്ത്രി  പിണറായി വിജയന്  മുന്നിൽ സാഷ്ടാംഗം  നമസ്കരിക്കാനുള്ള  കാരണവും  ഇതാണത്രേ.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദത്തില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്  ന്യൂസ് മലയാളം എന്ന  ചാനലാണ്.   ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്നും പിന്നെ എന്താണ് മാറുന്നതെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്.നമ്മുടെ കുഞ്ഞ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റും ന്യൂസ് മലയാളത്തിന് ലഭിച്ചു. ''നീ ഗര്‍ഭിണി ആകണ"മെന്നും പെണ്‍കുട്ടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍ വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്. സസ്‌പെന്‍ഷനെ പ്രഹസനമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമാവുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും ശബ്ദരേഖ പുറത്തുവരുന്നത്.

ചില  മുഖ്യധാരാ  ചാനലുകൾ നൽകാത്ത ഐറ്റമാണ് പുതിയ ചാനലിലൂടെ  പുറത്തുവന്നതെന്നും പറയുന്നവരുണ്ട്. തന്റെ പ്ലാന്‍ ആയിരുന്നോ ഇത് എന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത് എന്നുമാണ് യുവതി രാഹുലിനോട് ചോദിക്കുന്നത്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ എന്നും യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദിക്കുന്നു.നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്നും രാഹുലിനോട് പെണ്‍കുട്ടി ചോദിക്കുന്നു. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത് നിങ്ങള്‍ക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പെണ്‍കുട്ടി പറയുമ്പോള്‍ ''നിനക്കില്ലാത്ത പ്രശ്‌നം എന്തിനാണ് എനിക്ക്'' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

 

എനിക്ക് നിന്നെ ഗർഭിണിയാക്കണം.. നമ്മുടെ കുഞ്ഞ് വേണം"; പെൺകുട്ടിയോടുള്ള രാഹുൽ മാങ്കൂട്ടത്തിൻ്റെ വാട്സ്​ആപ്പ് ചാറ്റ് ഫോൺ സംഭാഷണത്തിന്‍റെ പൂർണരൂപംരാഹുല്‍ മാങ്കൂട്ടത്തില്‍: അപ്പോൾ നാളെ ഹോസ്പിറ്റലില്‍ പോകും?

പെണ്‍കുട്ടി: ഉം, ഡോക്ടറെ അറിയാം, അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട് അവിടേക്ക് പോകാൻ

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ എവിടാ പോകാനുദേശിക്കുന്നത്?

പെണ്‍കുട്ടി: എനിക്കാകെ വയ്യാതിരിക്കുകയാണ്, എനിക്ക് വൊമിറ്റിങ്ങുണ്ട് ഉണ്ട്. എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ട് അതിനകത്ത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: എന്റെ പൊന്നുസുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല.

പെണ്‍കുട്ടി‌: എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാതിരിക്കുകയാണ്. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വീട്ടിൽ പോയിട്ട് അമ്മയെ കണ്ടിട്ട് കരച്ചിൽ സഹിക്കാന്‍ പറ്റുന്നില്ല.

 

രാഹുല്‍ മാങ്കൂട്ടത്തില്‍: നിന്റെ ഈ ****** വര്‍ത്താനം ഒന്ന് ആദ്യം നിര്‍ത്തൂ.

പെണ്‍കുട്ടി: എനിക്കിത് ചെയ്യാന്‍ വയ്യാ

രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ നിന്നോട് കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി സംസാരിച്ചപ്പോ എന്നോട് പറഞ്ഞത് ഇന്ന് കൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നല്ലേ. പിന്നെ മൂന്ന് ദിവസായിട്ട് പ്രശ്‌നമൊന്നുമില്ല. നീ നിന്റെ കാര്യങ്ങളൊക്കെ ചെയ്ത് പോകുന്നു. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂട് വന്നതെന്തിനാ.

പെണ്‍കുട്ടി: എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരു പാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്താ പറയാ. സ്‌മെല്ലൊന്നും എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല. അങ്ങനെ ഒരൂപാട് പ്രശ്‌നങ്ങളുണ്ട്. എനിക്കിതാരോടും പറയാനൊന്നും പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്. ഈ ഒന്നാം മാസത്തില്‍ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുകയാണ്.

പെണ്‍കുട്ടി: നിങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്ന്.

രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ ആദ്യം ഹോസ്പിറ്റലില്‍ പോകൂ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ.

പെണ്‍കുട്ടി: എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത്. ഇതാരുടെ പ്ലാനായിരുന്നു. എന്റെ പ്ലാനാണോ. ആര്‍ക്കാണ് കുഞ്ഞിനെ വേണം കുഞ്ഞിനെ വേണമെന്ന് പറഞ്ഞോണ്ടിരുന്നത്. ഞാനാണോ. ങേ, പിന്നെ നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്.

 

നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്‌തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല.

പെണ്‍കുട്ടി: എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: അല്ല നിനക്കില്ലാത്ത പ്രശ്‌നം എന്താ എനിക്ക്.

പെണ്‍കുട്ടി: ആരുടേയും സഹായമില്ലാതെ, ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇത് ചെയ്ത് തരുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീയാദ്യം ഹോസ്പിറ്റലിലേക്ക് പോകൂ, അവരൊറ്റയ്ക്ക് പറ്റില്ല എന്ന് പറയില്ലല്ലോ.

 

പെണ്‍കുട്ടി: എനിക്കറിയില്ല, നിങ്ങളൊരുപാട് മാറി. ഇങ്ങനൊന്നും ആയിരുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: ഇനി ഹോസ്പിറ്റലില്‍ പോകാന്‍ ആരുടെ സഹായമാണ് വേണ്ടത്.

പെണ്‍കുട്ടി: വേണ്ടാന്നാ ഞാന്‍ പറഞ്ഞത്, നിങ്ങക്കത് വേണം വേണം എന്ന് പറഞ്ഞിട്ട്. നിങ്ങളുടെ പ്ലാന്‍ തന്നെ ആയിരുന്നില്ലേ?

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ പിന്നെ..!

ഫോൺ  സംഭാഷണം തന്റെതല്ലെന്ന്  രാഹുൽ നിഷേധിക്കുന്നില്ല.  അദ്ദേഹം മാധ്യമങ്ങളോട് ചോദിക്കുന്നത് സമയമാണ്. എന്നാൽ സമയം വച്ചല്ല ജീവിതം വച്ചാണ് രാഹുൽ കളിക്കുന്നത്.

കോൺഗ്രസിലെ ചില പുതിയ തലമുറ നേതാക്കളുടെ രീതിയാണ് ഇത്. കോൺഗ്രസുകാർക്കിഷ്ടം ചുറ്റികളികളാണെന്ന് സിപിഎം കണ്ടെത്തി കഴിഞ്ഞു. അതോടെ സി പി എമ്മിന്റെ  തീരുമാനം വന്നു കഴിഞ്ഞു. ഇനി കോൺഗ്രസ് വധം  സിപി എമ്മിന് എളുപ്പമാണ്. സി പി എമ്മിന്റെ കത്തിക്ക് കോൺഗ്രസ് കഴുത്ത് നീട്ടി കൊടുത്തു എന്നാണ് കേരളം പറയുന്നത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് സോളാർ കേസ് നിർമ്മിച്ച്  കോൺഗ്രസിനെ നശിപ്പിച്ചതു പോലെ ഇക്കുറിയും

 

പെൺ വിഷയങ്ങൾ കൊണ്ടുവന്ന് സിപി എം കോൺഗ്രസിനെ നശിപ്പിക്കും. അതിന്റെ തുടക്കമാണ് രാഹുൽ. ഇനി ലക്ഷ്യം ആ പ്രമുഖ നേതാവാണ്.സമീപകാലത്തു കോൺഗ്രസിൽ മറ്റാർക്കുമുണ്ടാകാത്ത പതനമാണു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. ഉയർച്ചയുടെ വേഗം കൂടിയപ്പോൾ പതനത്തിന്റെ ആഴവും കൂടി. സാങ്കേതികത്വം പറഞ്ഞ് എംഎൽഎയായി തുടരുന്നുണ്ടെങ്കിലും സസ്പെൻഷൻ നേരിട്ടതോടെ പാർട്ടിയുടെ സംരക്ഷണമില്ലാത്ത എംഎൽഎയായി രാഹുൽ മാറി . കെഎസ്‍യു പ്രവർത്തനം തുടങ്ങി 17–ാം വർഷമാണു രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസി‍ഡന്റായത്. സംസ്ഥാനത്തെ പാർട്ടിയാകെ പ്രചാരണരംഗത്തിറങ്ങി എംഎൽഎയാക്കി. 2006 ൽ കെഎസ്‍യുവിൽ അംഗമായ രാഹുൽ ആദ്യം ഐ ഗ്രൂപ്പിലായിരുന്നു. പത്തനംതിട്ടയിലെ സംഘടനാ തർക്കങ്ങളുടെ പേരിൽ എ ഗ്രൂപ്പിലെത്തി.

 

2011 ൽ ഒറ്റദിവസത്തേക്കു കെഎസ്‍യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായെങ്കിലും ആ പുനഃസംഘടന അന്നു തന്നെ മരവിപ്പിച്ചതിനാൽ ചുമതലയേൽക്കാനായില്ല. ഈ ഘട്ടത്തിലാണു ഷാഫി പറമ്പിലുമായി അടുക്കുന്നത്. 2020 ൽ ഷാഫിയുടെ കമ്മിറ്റിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. പിന്നാലെ  സംസ്ഥാന പ്രസിഡന്റ്, കെപിസിസി അംഗം. ചാനൽ ചർച്ചകളിലൂടെയാണു രാഹുൽ സുപരിചിതനായത്. ഇത്തരം ചർച്ചകളിൽ പതിവുള്ള ബഹളത്തിനു നിൽക്കാതെ, മികവോടെ കാര്യങ്ങളവതരിപ്പിക്കുന്ന രാഹുലിന്റെ വാക്ചാതുരിക്ക് ആരാധകരെ ലഭിച്ചു. മുതിർന്ന നേതാക്കൾക്കു കഴിയാത്തിടത്തു പറഞ്ഞു ജയിക്കാൻ രാഹുലിനു കഴിഞ്ഞതോടെ അവർക്കും അംഗീകരിക്കേണ്ടിവന്നു. 

 

ബിജെപിയിലെത്തിയതിന്റെ പേരിൽ പത്മജ വേണുഗോപാലിനെ രാഷ്ട്രീയ പിതൃത്വം പരാമർശിച്ചു പരിഹസിച്ചതു വിവാദമായി. യൂത്ത് കോൺഗ്രസ് ജനങ്ങൾക്കിടയിലേക്കിറങ്ങണമെന്ന് ഉപദേശിച്ച പി.ജെ.കുര്യനെതിരെയുള്ള പരാമർശവും വിവാദമായി. പ്രതിപക്ഷ നേതാവിന്റെ വിലക്കു മറികടന്നു പി.വി.അൻവറിന്റെ വീട്ടിലേക്ക് അർധരാത്രിയിൽ അനുരഞ്ജനവുമായെത്തിയതും ചർച്ചകളിൽ വന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോൾ വ്യാജ വോട്ടു ചേർത്തു ജയിച്ചെന്ന പ്രചാരണവും അന്വേഷണവുമുണ്ടായി. കേസ് ആവിയായതോടെ വീണ്ടും കരുത്തനായി. ഷാഫി പറമ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോൾ പകരക്കാരൻ എന്ന നിലയ്ക്കു ഷാഫി തന്നെ രാഹുലിനെ ഉയർത്തിക്കാട്ടി.

 

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഒരിടത്തും ഒൗദ്യോഗിക പരാതിയില്ല. ഇരകളാക്കപ്പെട്ടവർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുമില്ല. ഇതു ചൂണ്ടിക്കാട്ടിയാണു താൻ നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്ന നിലപാട് രാഹുൽ ആവർത്തിക്കുന്നത്. എന്നാൽ, രാഹുലിന്റേതെന്ന നിലയിൽ പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ സ്ത്രീകളെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും ഗർഭഛിദ്രത്തിനു നിർബന്ധിച്ചതിന്റെയും വ്യക്തമായ സൂചനകളുണ്ട്. ഇതിന്റെ ഗൗരവം ഉൾക്കൊണ്ടാണു പരാതിയില്ലെങ്കിലും കടുത്ത നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.സമൂഹമാധ്യമങ്ങളിൽ രാഹുലിനെ കേന്ദ്രീകരിച്ച് ഏതാനും നാളുകളായി വ്യക്തിപരമായ ആക്ഷേപങ്ങൾ സജീവമായിരുന്നെങ്കിലും ദുരനുഭവമുണ്ടായെന്ന് യുവനടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലാണ് അദ്ദേഹത്തിനു മേൽ കുരുക്കുമുറുക്കിയത്.

 

രാഹുലിന്റെ പേരു പറയാതെയായിരുന്നു റിനിയുടെ ആരോപണം. പിന്നാലെ, മറ്റൊരു യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. രാഹുൽ തനിക്കു മോശം സന്ദേശങ്ങളയച്ചെന്ന ആരോപണവുമായി ട്രാൻസ്ജെൻഡർ അവന്തിക മാധ്യമങ്ങൾക്കു മുന്നിലെത്തി. യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന രണ്ടാമത്തെ ശബ്ദസന്ദേശം ശനിയാഴ്ച ഉച്ചയ്ക്കു വന്നതിനു പിന്നാലെ രാഹുലിനെതിരെ കർശന നടപടി വേണമെന്നും രാജിവയ്ക്കണമെന്നും കോൺഗ്രസിനുള്ളിൽനിന്നു തന്നെ മുറവിളി ഉയർന്നു.രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിയോട് സർക്കാർ  ആവശ്യപ്പെട്ടിട്ടുണ്ട്.

 

നിർബന്ധിത ഗർഭഛിദ്രത്തിനു സമ്മർദം ചെലുത്തിയ രാഹുൽ, ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിച്ചെന്നു കാട്ടി എറണാകുളം സ്വദേശി ഷിന്റോ സെബാസ്റ്റ്യൻ നൽകിയ പരാതിയാണു ബാലാവകാശ കമ്മിഷൻ ഡിജിപിക്കു കൈമാറിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണു നിർദേശം. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മിഷനിലെ ഡയറക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു പാലക്കാട്ടെ നിയമസഭാ തിരഞ്ഞെടുപ്പ്.

 

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വമ്പന്‍ വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും അനുകൂലമാകുമെന്ന് കണക്കുകൂട്ടിയിരുന്നപ്പോഴാണ് യുവ എംഎല്‍എ ലൈംഗികാരോപണ കേസില്‍പ്പെട്ടുപോയത്. ഇതോടെ, നഗര സഭയില്‍ യുഡിഎഫിന് കിട്ടിയ സീറ്റെങ്കിലും നിലനിര്‍ത്താനാകുമോ എന്നതാണ് ഇപ്പോള്‍ പാലക്കാട്ടെ പ്രധാന ചര്‍ച്ച.ആരോപണം എല്‍ഡിഎഫും ബിജെപിയും ഒരുപോലെ തിരഞ്ഞെടുപ്പില്‍ പ്രചാരണമാക്കുകയാണ് .  പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തേക്ക് എത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായ ആരോപണങ്ങളെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. 53 വാര്‍ഡുകളുള്ള നഗരസഭയില്‍ 43 സ്ഥലങ്ങളില്‍ കോണ്‍ഗ്രസും പത്തിടത്ത് ലീഗും മത്സരിക്കുന്നു. ഒരു സീറ്റ് നാഷനല്‍ ജനതാദളിന് നല്‍കി. ലീഗ് ഒന്‍പത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

 

പാലക്കാടന്‍ കോട്ടയില്‍ മൂന്നാമതും ഭരണം ലക്ഷ്യമിടുന്ന ബിജെപിക്ക് പാളയത്തിലെ പടയാണ് ഭീഷണി. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥി ആക്കിയപ്പോളുണ്ടായ പൊട്ടിത്തെറി പൂര്‍ണമായും അടങ്ങിയിട്ടില്ല. സംസ്ഥാന വൈസ് പ്രസിഡണ്ട് കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷന്‍ ആക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടിയിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നത്.52-ല്‍ 28 സീറ്റിലും വിജയിച്ച ബിജെപിയുടെ ഭരണത്തുടര്‍ച്ച തടയിടാന്‍ കഴിയില്ലെന്നാണ് പാലക്കാട് നഗരസഭാ അധ്യക്ഷന്‍ പ്രമീള ശശിധരന്‍ പറയുന്നത്. 2015-ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റ് ആയിരുന്നു ബിജെപിക്ക് ലഭിച്ചത്. ഭരണസമിതിയുടെ വികസന നേട്ടത്തിലാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ 28 സീറ്റ് ജനങ്ങള്‍ നല്‍കിയത്. അത് ഈ തിരഞ്ഞെടുപ്പിലും തുടരുമെന്നും പ്രമീള ശശിധരന്‍ പറയുന്നു.

 

ഏഴ് സീറ്റുള്ള സിപിഎം നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. വികസന മുരടിപ്പും കാവിവല്‍ക്കരണവുമൊക്കെയാണ് സിപിഎം ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍.ലൈംഗികാരോപണത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളെല്ലാം കൈവിട്ടു. വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ രാഹുലിനുമേല്‍ സമ്മര്‍ദമേറി. രാജിയുണ്ടായില്ലെങ്കില്‍ അച്ചടക്കനടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.പുതിയ ചാറ്റിൽ രാഹുലിന് പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല. രാഹുല്‍ ഒരുനിമിഷംമുന്‍പ് രാജിവെച്ചാല്‍ അത്രയുംനല്ലതെന്ന് ഉമാ തോമസ് എംഎല്‍എയും മുഖ്യധാരാരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞു. പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോള്‍ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരന്റെ ആവശ്യം.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കടുത്ത എതിര്‍പ്പിലാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കി.സംസ്ഥാനത്തുതന്നെ തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. അതിനാല്‍, രാഷ്ട്രീയകാര്യസമിതിയില്‍പ്പെട്ട നേതാക്കള്‍ തമ്മിലാണ് കൂടിയാലോചന. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയെക്കുറിച്ച് കോണ്‍ഗ്രസ് നിയമോപദേശം തേടിയിരുന്നു. ഉപതിരഞ്ഞെടുപ്പുവന്നാല്‍ ബിജെപിക്ക് ഗുണകരമാകുമോയെന്ന ആശങ്കയുമുണ്ട്. ഇക്കാരണങ്ങളാലാണ് തിടുക്കപ്പെട്ട് രാജിവേണ്ടെന്ന് ഒരുവിഭാഗത്തിന്റെ വാദം.രാഹുലിനെ തൊട്ടാലും ഇല്ലെങ്കിലും സി പി എം കോൺഗ്രസ് നേതൃത്വത്തെ വെറുതെവിടില്ല.നേതാവിനോടുള്ള വ്യക്തിപരമായ എതിർപ്പല്ല സി പി എമ്മിന്റെ പ്രശ്നം. പകരം പാർട്ടിയുടെ മൂന്നാം ഇന്നിംഗ്സാണ്. ബി ജെ പിയുടെ പിന്തുണ ഇക്കാര്യത്തിൽ തങ്ങൾക്ക് ഉണ്ടാവുമെന്ന് സി പി എം കരുതുന്നു.

 

കോൺഗ്രസിന്റെ സമ്പൂർണ തകർച്ചയാണ് ബി ജെ പിയുടെ ലക്ഷ്യം.  അതിന് സി പി എമ്മിന്റെ പിന്തുണ വേണം. അതിനാൽ സോളാർ മോഡൽ ലൈംഗിക കളി തന്നെ സി പി എം പരീക്ഷിക്കും. കാരണം 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിനെ മദ്യവും മദിരാക്ഷിയും ഉപയോഗിച്ച് തകർത്തതിന്റെ  ഉദാഹരണം സിപി എമ്മിന്റെ മുന്നിലുണ്ട്. ഏതു നാറിയ കളിയും കളിച്ച് അധികാരത്തിലെത്താനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. കോൺഗ്രസുകാരാകട്ടെ തങ്ങളുടെ നേതാക്കൾക്കെതിരെ വരുന്ന ആരോപണങ്ങളിൽ അതീവ സന്തുഷ്ടരാണ്. ഒരാൾ ഒഴിഞ്ഞാൽ അത്രയും നന്നായി എന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. തദ്ദേശ തെരഞ്ഞടുപ്പ് പടിവാതുക്കലെത്തിയപ്പോൾ രാഹുലിനെ തകർത്തത് പുതിയ നീക്കത്തിന്റെ ഭാഗമാണ്. പരിചയസമ്പന്നരായ പി.ആർ. വിദഗ്ദ്ധരെയാണ് ഇതിനായി സി പി എം നിയോഗിച്ചിരിക്കുന്നത്. എന്തെല്ലാം സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത;  (5 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്.  (5 minutes ago)

പതാക ഉയർത്തി പ്രധാനമന്ത്രി..  (17 minutes ago)

ക്രെയിനും ലിഫ്റ്റും മോട്ടോർവാഹനങ്ങളുടെ ...  (30 minutes ago)

പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് അന്തരിച്ചു  (37 minutes ago)

ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ്  (1 hour ago)

തിരുവാരൂരിൽ ഒരു ‌സ്ത്രീ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിൽ; ലേബർകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രി  (1 hour ago)

വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  (1 hour ago)

നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കും; അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

എന്തെല്ലാം സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.  (1 hour ago)

എൽ.ഡി.എഫ് സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ലൈഫ്, ആർദ്രം, വിദ്യാദ്യാസയജ്ഞം, ഹരിതകേരളം, ശുചിത്വ കേരളം, റീബിൽഡ് കേരളം എന്നീ നവകേരളം മിഷനുകൾ രണ്ടാം പിണറായി സർക്കാർ കുഴിച്ചുമൂടി; വിമർശിച്ച് കോൺഗ്രസ് നേതാവ് ചെ  (1 hour ago)

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ  (1 hour ago)

Al Falah University കട്ടിയുള്ള മതിലുള്ള ഭൂഗർഭ അറകൾ  (1 hour ago)

Malayali Vartha Recommends