Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഒരു നാട് കേഴുന്നു... ഭികരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത കുമാര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍; വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സൗഹൃദത്തിന് ഇത്തിരിപോലും മങ്ങലേറ്റിട്ടില്ലാത്ത അപൂര്‍വ കൂട്ടുകാരന്‍

16 FEBRUARY 2019 11:11 AM IST
മലയാളി വാര്‍ത്ത

ഒരു നാടിനെയാകെ സങ്കടപ്പെടുത്തുകയാണ് വസന്ത കുമാര്‍. വൈത്തിരി ഗവ. ഹൈസ്‌കൂളിലെ സഹപാഠികള്‍ക്കൊക്കെയും വസന്തകുമാര്‍ പ്രിയപ്പെട്ടവനായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സൗഹൃദത്തിന് ഇത്തിരിപോലും മങ്ങലേറ്റിട്ടില്ലെന്ന് പഴയ സഹപാഠി ഷെരീഫ് കോളിച്ചാല്‍ ഓര്‍മിക്കുന്നു. വൈത്തിരി സ്‌കൂളിലെ 1995 എസ്.എസ്.എല്‍.സി. ബാച്ചാണ് വസന്തകുമാറിന്റെത്. ബാച്ചിലെ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പുമുണ്ട് ചങ്ക് എന്ന പേരില്‍. ഗ്രൂപ്പിലും വസന്തന്‍ സജീവമായിരുന്നു. ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകളും വിവരണങ്ങളുമൊക്കെയിടും. ചര്‍ച്ചകളിലും സജീവം ഷെരീഫ് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് വിയോഗം.

നാട്ടുകാരുടെ ഓര്‍മയില്‍ മറ്റൊരു വസന്തകുമാര്‍ കൂടിയുണ്ട്. കളിക്കളത്തിലെ ഉശിരന്‍ ഫുട്‌ബോള്‍ പ്ലെയര്‍. ലക്കിടി ഗ്രൗണ്ടിലും, തളിപ്പുഴ ഗ്രൗണ്ടിലുമായി ഫുട്‌ബോള്‍ കളിച്ചുനടക്കുമായിരുന്നു വസന്തന്‍. ലെഫ്റ്റ് ഫോര്‍വേഡ് ആയിരുന്നു. നന്നായി കളിക്കും. ഫീനിക്‌സ് ഫുട്‌ബോള്‍ ക്ലബ്ബുകളിലും പ്രാദേശിക ടീമുകളിലും സജീവം. ചെറുപ്പത്തില്‍ വസന്തനെ അന്വേഷിച്ചാല്‍ ഗ്രൗണ്ടിലുണ്ടെന്ന മറുപടിയായിരിക്കും ലഭിക്കുകയെന്ന് സുഹൃത്തുക്കളായിരുന്ന മോഹനനും സതീഷും പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ എന്നതിനെക്കാള്‍ ഉറ്റ ചങ്ങാതിമാരായിരുന്നു രഘുവും വസന്തകുമാറും. വയനാട്ടില്‍ നിന്ന് ഒരേകാലത്ത് സി.ആര്‍.പി.എഫില്‍ ചേര്‍ന്നവര്‍. പിന്നീട് സഹോദരിമാരെ വിവാഹംചെയ്ത് ബന്ധുക്കളുമായി. ജോലി ചെയ്തതും ഒരേയിടങ്ങളില്‍ തന്നെ. ഇപ്പോള്‍ രണ്ട് ബറ്റാലിയനുകളിലാണെങ്കിലും ഇരുവരും കശ്മീരില്‍ തന്നെയാണ് ജോലിചെയ്തിരുന്നതും. ജോലിയില്‍ കയറിയപ്പോള്‍ മുതല്‍ ആദ്യാവസാനം ഒപ്പമുണ്ടായിരുന്ന ആത്മമിത്രത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിക്കേണ്ട ദുഃഖത്തിലാണ് രഘു.

കശ്മീരിലെത്തിയ വസന്തകുമാര്‍ രഘുവിനെയും വിളിച്ചിരുന്നു. പരിശീലനക്യാമ്പിലെത്തി കാണാമെന്ന് തീരുമാനിച്ചതിനുശേഷം കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് ഭീകരാക്രമണവാര്‍ത്ത അറിഞ്ഞത്. അപ്പോള്‍ മുതല്‍ വസന്തനെക്കുറിച്ചുള്ള അന്വേഷണങ്ങളിലായിരുന്നു രഘു. അപകടം പറ്റിയ വിവരം കുടുംബത്തെ അറിയിച്ചതും രഘുവാണ്. കേരളത്തില്‍നിന്ന് ബന്ധുക്കളും ജനപ്രതിനിധികളും ബന്ധപ്പെടുന്നതും രഘുവിനെയാണ്.

'അവന്‍ ഓരോ ഇന്ത്യക്കാരെന്റെയും വീരപുരുഷനല്ലേ' ആളുകളുടെ ആശ്വാസവചനങ്ങളൊന്നും ഷീനയുടെ കാതില്‍ പതിയുന്നില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറി(41)ന്റെ ഭാര്യയാണു ഷീന. വയനാട് വൈത്തിരി സുഗന്ധഗിരിയിലെ വാഴക്കണ്ടി വീട്ടിലെത്തുന്ന ഓരോരുത്തരും വസന്തകുമാറിന്റെ ഭാര്യയേയും രണ്ടു പിഞ്ചുമക്കളെയും മാതാവിനെയും ആശ്വസിപ്പിക്കാനാകാതെ, ആ കണ്ണീരില്‍ പങ്കുചേരുന്നു.

വിരമിക്കാന്‍ ഏറിയാല്‍ രണ്ടുവര്‍ഷമേ ഉണ്ടായിരുന്നുള്ളൂ വസന്തകുമാറിന്. കഴിഞ്ഞ രണ്ടിനു നാട്ടിലെത്തിയ അദ്ദേഹം പതിവിലേറെ ആഹല്‍ദവാനായിരുന്നു. ഹവില്‍ദാറായി സ്ഥാനക്കയറ്റം നേടിയ സന്തോഷത്തിനു പക്ഷേ അധികം ആയുസുണ്ടായില്ല. ഒരാഴ്ച വീട്ടില്‍ തങ്ങി. കഴിഞ്ഞ എട്ടിന്, പുതിയ ജോലിസ്ഥലമായ കശ്മീരിലേക്കു മടങ്ങി. കൃത്യം ഒരാഴ്ച തികയുമ്പോഴേക്ക് ആ ദുരന്തവാര്‍ത്തയെത്തി.

കൊല്ലപ്പെടുന്നതിനു രണ്ടുമണിക്കൂര്‍ മുമ്പ് വസന്തകുമാര്‍ മാതാവ് ശാന്തകുമാരിയെ ഫോണില്‍ വിളിച്ചിരുന്നു. പിതാവ് വാസുദേവന്‍ കഴിഞ്ഞ ഓഗസ്റ്റ് നാലിനാണു മരിച്ചത്. മുള്ള കുറുമ ആദിവാസി വിഭാഗത്തില്‍പ്പെട്ട വസന്തകുമാര്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം 20 വര്‍ഷം മുമ്പാണു സി.ആര്‍.പി.എഫില്‍ ചേര്‍ന്നത്. ഭാര്യ ഷീന ലക്കിടിയിലെ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥയാണ്. മക്കളായ അനാമിക (എട്ട്) മൂന്നാംക്ല ാസിലും അമര്‍ദീപ് (ആറ്) യു.കെ.ജിയിലും പഠിക്കുന്നു.

വസന്തകുമാറിന്റെ ഭൗതികശരീരം ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഏറ്റുവാങ്ങിയശേഷം ലക്കിടി ഗവ. എല്‍.പി. സ്‌കൂളിലെത്തിച്ച് പൊതുദര്‍ശനത്തിനുവയ്ക്കും. അവിടെനിന്നു തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടിലെത്തിച്ച്, സംസ്ഥാന സൈനികബഹുമതികളോടെ സംസ്‌കരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (16 minutes ago)

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (27 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (36 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (45 minutes ago)

6 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി  (55 minutes ago)

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍  (1 hour ago)

18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും  (1 hour ago)

.താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുത്...  (2 hours ago)

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (8 hours ago)

Couple arrives with four-year-old child to buy cannabis  (8 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (9 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (9 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (9 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (9 hours ago)

Malayali Vartha Recommends