അതിർത്തിയിൽ പണിയാൻ വന്ന ചൈനയ്ക്ക് മോദിയുടെ ഉഗ്രൻ പണി; ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്, പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു! പബ്ജി കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടിയിൽപരം രൂപയുടെ വരുമാനം

ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .ടിക് ടോക് അടക്കമുളള ആപ്പുകളാണ് നേരെത്തെ നിരോധിച്ചിരുന്നത്. ഇതിനു പിന്നാലെ നിരോധിച്ച ആപ്പുകളുടെ ക്ലോണായി പ്രവർത്തിച്ചിരുന്ന 47 ആപ്പുകളും ഇന്ത്യ നിരോധിക്കുകയായിരുന്നു. പിന്നാലെ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചുവെന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേസമയം അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാവുകയാണ്. നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വളർച്ചയായിരുന്നു സ്വന്തമാക്കിയിരുന്നത്. പബ്ജി യഥാത്ഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ് എന്നതാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം എന്ന് പറയുന്നത്.
ടെൻസെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടിയിൽപരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ളേ എന്നിവയിൽ നിന്ന് മെയ് 1 മുതൽ മെയ് 31 വരെ ശേഖരിച്ച വിവരങ്ങൾ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതൽ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈൽ.
അതേസമയം ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ അത്യാപടിയായി 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമത്തിനുളള മറുപടി എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനികളുടെ ആപ്പുകൾ നിരോധിക്കാൻ തീരുമാനിച്ചത്. സാമ്പത്തികമായും ചൈനയ്ക്ക് തിരിച്ചടി നൽകുക എന്നതാണീ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ചൈനീസ് ആപ്പുകള്‍ വഴിയുളള ഡാറ്റാ ചോര്‍ച്ച തടയുക എന്നതും രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയുമാണ് നടപടി.
ചൈനയിലെ എല്ലാ ടെക് കമ്പനികളും നാഷണല്‍ ഇന്റലിജന്‍സ് ലോ 2017ന് കീഴിലാണ്. ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൈമാറാന്‍ ഈ കമ്പനികള്‍ ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും അമേരിക്കയും അടക്കമുളള രാജ്യങ്ങള്‍ ചൈനീസ് ആപ്പുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. ആയതിനാൽ തന്നെയാണ് ഇന്ത്യ ആദ്യ ഘട്ടത്തിൽ ടിക് ടോക് അടക്കമുളള ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
അതിനിടെയാണ് പബ്ജി അടക്കമുളള 275 ചൈനീസ് ആപ്പുകളെ കേന്ദ്ര സർക്കാർ നിരീക്ഷിച്ചുവന്നത് . പബ്ജി അടക്കം ചൈനീസ് ഉടമസ്ഥതയിലുളള ആപ്പുകള്‍ ഏതെങ്കിലും തരത്തിലുളള സുരക്ഷാ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നുവെന്ന് കണ്ടാൽ ഈ ആപ്പുകളും നിരോധിക്കപ്പെട്ടേക്കും എന്ന വാർത്തകൾക്ക് പിന്നാലെയാണ് നിരോധനം. ഏറെ ജനപ്രിയമായ വീഡിയോ ഗെയിം ആപ്പായ പബ്ജി അടക്കമുളളവയാണ് നിരോധിക്കപ്പെടുമ്പോൾ യുവാക്കൾക്ക് തീരാനഷ്ടമാണ് നൽകുന്നത്.
പബ്ജി കൂടാതെ ലൂഡോ വേള്‍ഡ്, സിലി, അലി എക്‌സ്പ്രസ്, റെസ്സോ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ടിക് ടോക് കൂടാതെ ഹലോ, ബിഗ് ലൈബ്, വി മീറ്റ്, വി ചാറ്റ്, ഷെയര്‍ ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ അടക്കമുളള ആപ്പുകള്‍ക്കാണ് ഇന്ത്യ നേരത്തെ നിരോധനം ഏർപ്പെടുത്തിയത്. ടെക് ഭീമന്‍ ആയ ചൈനീസ് കമ്പനി ടെന്‍സെന്റിന് പബ്ജിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. അലി എക്‌സ്പ്രസ് ആണ് അലിബാബയുടെ ഉടമസ്ഥര്‍. പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആപ്പ് ആണ് സിലി. ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് എന്ന കമ്പനിയുടെ തന്നെ ആപ്പ് ആണ് ഇപ്പോള്‍ കേന്ദ്രം നിരീക്ഷിക്കുന്ന ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന റെസ്സോ.
https://www.facebook.com/Malayalivartha

























