ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് മദ്രാസ് ഹൈക്കോടതി; നിർണ്ണായക ഉത്തരവ് പൊതുതാല്‍പര്യ ഹര്‍ജിയില്‍

ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് താല്‍ക്കാലികമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. കെ.എസ്. സാഗദേവരാജ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എന്‍ കിരുബ്കരന്‍, ബി.പുഗഴേന്തി എന്നിവരടങ്ങുന്ന ബഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.അശ്ലീലത പ്രദര്‍ശിപ്പിക്കുന്ന അടിവസ്ത്രങ്ങളുടെ പരസ്യങ്ങള്‍ക്കും നിയന്ത്രണം ബാധകമാകും.
' രാത്രി 10 മണിയോടെ, മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളും ചില പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നു, ഇത് ഗര്‍ഭ നിരോധന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ പോലും പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ അശ്ലീലത പ്രകടിപ്പിക്കുന്നു, നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ചെറുപ്പക്കാരുടെയും കുട്ടികളുടെയും മനസ്സിനെ ഒരു പോലെ ബാധിക്കും 'ലവ് ഡ്രഗ്സ്' പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള ചില പരസ്യങ്ങള്‍ അശ്ലീല ചിത്രങ്ങളാണെന്ന് തോന്നുന്നുവെന്നും ' കോടതി പറഞ്ഞു
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായിരുന്നു അപേക്ഷ നല്‍കിയിരുന്നത് . കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) ആക്റ്റ്, 1995 ലെ സെക്ഷന്‍ 16 പ്രകാരം പരസ്യങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നിരോധിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.റൂള്‍ 7 (2) (vi) അനുസരിച്ച്,പ്രോഗ്രാമുകളില്‍ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണം മാന്യത ഉള്ളതാണെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















