ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മിന്നുന്ന വിജയം ;അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനെ പിന്നിലാക്കി

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 55 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 48 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.ബി ജെ പിയുടെ മിന്നുന്ന വിജയം ആണ് കാണാൻ കഴിഞ്ഞത് .എ.ഐ.എം.ഐ.എം 44 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ജയിച്ചു.2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.എന്നാൽ 2016 തെരഞ്ഞെടുപ്പിലെ വെറും നാലു സീറ്റില്‍ നിന്ന് നൂറിലേക്ക് അതിശയകരമായ കുതിച്ചുകയറ്റം. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പേറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കാട്ടിയത് വിസ്മയകരമായ മുന്നേറ്റം. ടിആര്‍എസിനും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനും മാത്രം വേരോട്ടം ഉണ്ടായിരുന്ന മുനിസിപ്പല്‍ കോര്‍പ്പേറനിലാണ് ബിജെപി വലിയ മുന്നേറ്റം നടത്തിയത്.
ഒവൈസിക്ക് ജനപിന്തുണയുണ്ടായിരുന്ന പല സീറ്റുകളും ബിജെപി പിടിച്ചെടുത്തു. മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. ഒവൈസിയെ സ്വന്തം മടയില്‍ കയറി മലര്‍ത്തിയടിച്ചാണ് ബിജെപി പകരം വീട്ടുന്നത്. ഇതിനാകട്ടെ ചുക്കാന്‍ പിടിച്ചത് ബിജെപിയുടെ മൂന്ന് പ്രമുഖ നേതാക്കളും. അമിത് ഷാ, ജെ.പി. നദ്ദ, യോഗി ആദിത്യനാഥ് എന്നിവര്‍ക്കായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല. നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിത വീര്യത്തോടെയിരുന്നു ഇവരുടെ പ്രചാരണം. മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളുടെ പ്രചാരണവും രാജ്യത്തിന്റെ സുരക്ഷയുമായിരുന്നു ഇവര്‍ ജനങ്ങളിലെത്തിച്ചത്. വര്‍ഗീയ കാര്‍ഡ് ഇറക്കിയുള്ള ഒവൈസിയുടെ പ്രചാരണത്തിന് രൂക്ഷമായ മറുപടിയാണ് ബിജെപി നേതാക്കള്‍ നല്‍കിയത്. ജനം അത് ഏറ്റെടുത്തു എന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ബിജെപിയുടെ വലിയ മുന്നേറ്റം.
https://www.facebook.com/Malayalivartha






















