മൂന്ന് നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കും; പാർലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രീം കോടതിയില്‍

സെപ്റ്റംബറില്‍ പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്.
മൂന്ന് നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ പ്രസിഡന്‍റ് ഭാനു പ്രതാപ് സിംഗ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മതിയായ ചര്‍ച്ചകളില്ലാതെയാണ് നിയമങ്ങള്‍ പാസാക്കിയതെന്നും ഇവര്‍ ആരോപിച്ചു.
സെപ്റ്റംബറില്‍ പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കനത്തതോടെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍െറ ഓര്‍ഡിനന്‍സുകളായി ജൂണിലാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. ഇത് നിയമമായി മാറിയതോടെ പഞ്ചാബിലെയടക്കം കര്‍ഷക സംഘടനകള്‍ സമരവുമായി മുന്നോട്ടുവരികയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം റെയില്‍ തടയലുള്‍പ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. ഡല്‍ഹിയിലെ അതിര്‍ത്തികളിലേക്ക് കൂടുതല്‍ സമരക്കാര്‍ ഒഴുകിയെത്തുകയാണ്.
സിംഘുവില്‍ വ്യാഴാഴ്ച ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗമാണ് െറയില്തടയല് സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരും അവരെ പിന്തുണക്കുന്ന ജനങ്ങളും െറയില്‍വേ ട്രാക്കുകളിലേക്ക് നീങ്ങും. ഡിസംബര്‍ 14ന് ബി.ജെ.പി നേതാക്കളുടെ വീടുകളും മന്ത്രിമാരുടെ വസതികളും െഘരാവോ ചെയ്യും. ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണയും നടത്തും.
https://www.facebook.com/Malayalivartha























