Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഡല്‍ഹി സര്‍ക്കാരിന് തീരുമാനമെടുക്കാം; ക്രമസമാധാന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പോലീസാണെന്ന് സുപ്രീംകോടതി; പുതിയ നിയമം റദ്ദാക്കുന്നതിന് പകരമുള്ള നിര്‍ദ്ദേശങ്ങളുമായി വന്നാല്‍ മതിയെന്ന് കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍

18 JANUARY 2021 02:37 PM IST
മലയാളി വാര്‍ത്ത

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തു ട്രാക്ടര്‍ റാലി തടയണോ വേണ്ടയോ എന്ന് ഡല്‍ഹി പോലീസിന് തീരുമാനമെടുക്കാം. ട്രാക്ടര്‍ റാലി ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു ഡല്‍ഹി പൊലീസാണു തീരുമാനം എടുക്കേണ്ടതെന്നു സുപ്രീംകോടതി. ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലിക്കെതിരായി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ആരെയെല്ലാം പ്രവേശിപ്പിക്കാം, തടയാം തുടങ്ങിയ കാര്യങ്ങള്‍ ക്രമസമാധാന കാര്യങ്ങളാണ്. ഞങ്ങള്‍ക്കല്ല പൊലീസിനാണ് ഇതു ചെയ്യാനുള്ള പ്രഥമാധികാരമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്തഘട്ട ചര്‍ച്ചകള്‍ക്കു മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്തെത്തി. പുതിയ കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു പകരമുള്ള നിര്‍ദേശങ്ങളുമായി വരണമെന്നു കര്‍ഷക സംഘടനകളോടു മന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം കൃഷിക്കാരും വിദഗ്ധരും ശാസ്ത്രജ്ഞരും മറ്റും പുതിയ നിയമങ്ങളെ അനുകൂലിക്കുന്നതായും മന്ത്രി പറയുന്നു.

'സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍, നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉറച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. കര്‍ഷക യൂണിയനുകള്‍ അല്‍പംപോലും മാറാന്‍ തയാറല്ല. ജനുവരി 19ന് കര്‍ഷകര്‍ നിയമങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. എതിര്‍പ്പ് സാധുതയുള്ളതാണെങ്കില്‍ സര്‍ക്കാര്‍ അവ പരിഗണിച്ച് ഭേദഗതികള്‍ വരുത്തും' തോമര്‍ പറഞ്ഞു. പ്രധാന ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണു മന്ത്രിയുടെ വാക്കുകളില്‍നിന്നു മനസ്സിലാകുന്നതെന്നു കര്‍ഷകര്‍ പ്രതികരിച്ചു. സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച വ്യക്തികള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നോട്ടിസ് നല്‍കിയതിനെയും കര്‍ഷകര്‍ അപലപിച്ചു.

എന്‍ഐഎ നടപടികളെ നിയമപരമായി നേരിടുമെന്നു സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. 'മന്ത്രി മനഃപൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ സമരക്കാരുടെ മുഖ്യ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേട്ട് ഞങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ക്കു പോകും' ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി യുധ്‌വിര്‍ സിങ് പറഞ്ഞു. കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ നോട്ടീസ് നല്‍കിയതിനെതിരെ ബി.ജെ.പിയുടെ പഴയ സഖ്യകക്ഷിയായ അഖാലിദള്‍ രംഗത്ത് വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (51 minutes ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (56 minutes ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends