Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷകരുടെ ട്രാക്ടര്‍ റാലി; ഡല്‍ഹി സര്‍ക്കാരിന് തീരുമാനമെടുക്കാം; ക്രമസമാധാന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പോലീസാണെന്ന് സുപ്രീംകോടതി; പുതിയ നിയമം റദ്ദാക്കുന്നതിന് പകരമുള്ള നിര്‍ദ്ദേശങ്ങളുമായി വന്നാല്‍ മതിയെന്ന് കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍

18 JANUARY 2021 02:37 PM IST
മലയാളി വാര്‍ത്ത

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തു ട്രാക്ടര്‍ റാലി തടയണോ വേണ്ടയോ എന്ന് ഡല്‍ഹി പോലീസിന് തീരുമാനമെടുക്കാം. ട്രാക്ടര്‍ റാലി ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു ഡല്‍ഹി പൊലീസാണു തീരുമാനം എടുക്കേണ്ടതെന്നു സുപ്രീംകോടതി. ജനുവരി 26ന് നടക്കാനിരിക്കുന്ന ട്രാക്ടര്‍ റാലിക്കെതിരായി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ആരെയെല്ലാം പ്രവേശിപ്പിക്കാം, തടയാം തുടങ്ങിയ കാര്യങ്ങള്‍ ക്രമസമാധാന കാര്യങ്ങളാണ്. ഞങ്ങള്‍ക്കല്ല പൊലീസിനാണ് ഇതു ചെയ്യാനുള്ള പ്രഥമാധികാരമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അടുത്തഘട്ട ചര്‍ച്ചകള്‍ക്കു മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്തെത്തി. പുതിയ കൃഷി നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു പകരമുള്ള നിര്‍ദേശങ്ങളുമായി വരണമെന്നു കര്‍ഷക സംഘടനകളോടു മന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം കൃഷിക്കാരും വിദഗ്ധരും ശാസ്ത്രജ്ഞരും മറ്റും പുതിയ നിയമങ്ങളെ അനുകൂലിക്കുന്നതായും മന്ത്രി പറയുന്നു.

'സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍, നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉറച്ചുനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. കര്‍ഷക യൂണിയനുകള്‍ അല്‍പംപോലും മാറാന്‍ തയാറല്ല. ജനുവരി 19ന് കര്‍ഷകര്‍ നിയമങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. എതിര്‍പ്പ് സാധുതയുള്ളതാണെങ്കില്‍ സര്‍ക്കാര്‍ അവ പരിഗണിച്ച് ഭേദഗതികള്‍ വരുത്തും' തോമര്‍ പറഞ്ഞു. പ്രധാന ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണു മന്ത്രിയുടെ വാക്കുകളില്‍നിന്നു മനസ്സിലാകുന്നതെന്നു കര്‍ഷകര്‍ പ്രതികരിച്ചു. സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച വ്യക്തികള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നോട്ടിസ് നല്‍കിയതിനെയും കര്‍ഷകര്‍ അപലപിച്ചു.

എന്‍ഐഎ നടപടികളെ നിയമപരമായി നേരിടുമെന്നു സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. 'മന്ത്രി മനഃപൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ സമരക്കാരുടെ മുഖ്യ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കേട്ട് ഞങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ക്കു പോകും' ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി യുധ്‌വിര്‍ സിങ് പറഞ്ഞു. കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ നോട്ടീസ് നല്‍കിയതിനെതിരെ ബി.ജെ.പിയുടെ പഴയ സഖ്യകക്ഷിയായ അഖാലിദള്‍ രംഗത്ത് വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (36 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (48 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (59 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends